തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസില്‍ മരുമകളുടെ സഹോദരി ലിവിയ ജോസ്്് അറസ്റ്റില്‍.
പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുന്‍പില്‍ നല്‍കിയ മൊഴി. ബെംഗളൂരില്‍ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമര്‍ശങ്ങള്‍ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതില്‍ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകള്‍ ബാഗില്‍ വെച്ച് കള്ളക്കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴിയില്‍ പറഞ്ഞു. വാങ്ങിയത് യഥാര്‍ത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നല്‍കിയ ആഫ്രിക്കന്‍ വംശജന്‍ പറ്റിക്കുകയായിരുന്നു.
ഷീലാ സണ്ണിയും ഭര്‍ത്താവ് സണ്ണിയും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു.
വാട്‌സാപ്പില്‍ മകന്‍ സംഗീതിന് ഷീല ശബ്ദ സന്ദേശം അയച്ചതായും ലിവിയ പറഞ്ഞു.
എന്നാല്‍, ലിവിയ ജോസ് കള്ളം പറയുകയാണെന്ന് ഷീല സണ്ണി പ്രതികരിച്ചു. ലിവിയയെ കുറ്റപ്പെടുത്തി താന്‍ ശബ്ദ സന്ദേശം അയച്ചതായി ഓര്‍ക്കുന്നില്ലെന്ന് ഷീല പറഞ്ഞു.
ലിവിയയുടെ സ്വഭാവദൂഷ്യത്തെപ്പറ്റി ലിവിയയുടെ ബന്ധുക്കള്‍ തന്നെയാണ് മകനോട് പറഞ്ഞത്. പക മനസില്‍ വച്ച് പെരുമാറുന്ന ആളാണ് ലിവിയ എന്നറിയാമെന്നും ഷീലാ സണ്ണി കൂട്ടിച്ചേര്‍ത്തു. ലിവിയയും നാരായണ ദാസും ചേര്‍ന്നാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാജ ലഹരി കേസ്.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഫോണ്‍ കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കഴിഞ്ഞത്.