Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

തൃശൂരില്‍ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് ലാത്തിയടി

തൃശൂര്‍:  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. രമേശ് ചെന്നിത്തലയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം ബാരിക്കേഡ് മറികടക്കാനുള്ള സമരക്കാരുടെ ശ്രമം പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ പ്രകോപനം തുടര്‍ന്നതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി സമരക്കാര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ഒരു മണിക്കൂറിലധികം നേരം എം.ഒ.റോഡില്‍ ഗതാഗതം …

തൃശൂരില്‍ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് ലാത്തിയടി Read More »

തൃശൂര്‍ ശക്തനിലെ ബാര്‍ ഹോട്ടലില്‍ മദ്യപിച്ച് കൈക്കൂലിപ്പണം പങ്കിട്ട രജിസ്‌ട്രേഷന്‍ വകുപ്പിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ശക്തന്‍ നഗറിലെ അശോക ഇന്‍  ബാര്‍ ഹോട്ടലില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ച് കൈക്കൂലിപ്പണം പങ്കിട്ട രജിസ്‌ട്രേഷന്‍ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരില്‍ നിന്ന്് വിജിലന്‍സ് സംഘം കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തിരുന്നു. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി എം.സി. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 6 പേര്‍ക്കും സസ്്പെന്‍ഷന്‍.  ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡി.ഐ.ജി എം.സി. സാബു, സബ് രജിസ്ട്രാര്‍മാരായ സി.ആര്‍. രജീഷ് , രാജേഷ് കെ.ജി, …

തൃശൂര്‍ ശക്തനിലെ ബാര്‍ ഹോട്ടലില്‍ മദ്യപിച്ച് കൈക്കൂലിപ്പണം പങ്കിട്ട രജിസ്‌ട്രേഷന്‍ വകുപ്പിലെ ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍ Read More »

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ അനയിടഞ്ഞു; ജനത്തിരക്കില്‍ 3 സ്ത്രീകള്‍ മരിച്ചു, 5 പേരുടെ നില ഗുരുതരം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങരഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞതിനെ തുടര്‍ന്നുണ്ടായ ജനത്തിരക്കില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ലീല, അമ്മുക്കുട്ടി ,രാജൻ എന്നിവരാണ് മരിച്ചത്. ആനയിടഞ്ഞതറിഞ്ഞ് ജീവന്‍ രക്ഷിക്കാന്‍  ജനം നാലുപാടും ഓടുകയായിരുന്നു. ഇടഞ്ഞ കൊമ്പന്‍ അടുത്തു നിന്ന കൊമ്പനെ കുത്തി. തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു.വൈകുന്നേരം ആറിനുണ്ടായ സംഭവത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ഉത്സവകമ്മിറ്റി …

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ അനയിടഞ്ഞു; ജനത്തിരക്കില്‍ 3 സ്ത്രീകള്‍ മരിച്ചു, 5 പേരുടെ നില ഗുരുതരം Read More »

എന്‍.സി.പിയില്‍ ചേരിപ്പോര് , പി.സി.ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: പി.സി.ചാക്കോ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ എന്‍.സി.പിയില്‍ ഭിന്നത രൂക്ഷമായി. എ.കെ.ശശീന്ദ്രന്റെ മന്ത്രിമാറ്റത്തെച്ചൊല്ലിയുള്ള ചേരിപ്പോരാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. മന്ത്രിസ്ഥാനത്തിനായി തോമസ്.കെ.തോമസ് എം.എല്‍.എ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് എ.കെ.ശശീന്ദ്രനുമായി അനുരഞ്ജനത്തിലായ തോമസ്.കെ.തോമസ് മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദം ഉപേക്ഷിച്ചു. തോമസ്.കെ.തോമസിന്റെ മന്ത്രിസ്ഥാനമെന്ന ആവശ്യത്തെ അധ്യക്ഷനായ പി.സി.ചാക്കോ പിന്തുണച്ചിരുന്നു.  എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ  അനുമതിയോടെ പി.സി. ചാക്കോ ആവശ്യപ്പെട്ടിരുന്നു. തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നതില്‍ വാശി പിടിച്ചതാണ് പി.സി. ചാക്കോയ്ക്ക് കുരുക്കായത്. …

എന്‍.സി.പിയില്‍ ചേരിപ്പോര് , പി.സി.ചാക്കോ അധ്യക്ഷ സ്ഥാനം രാജിവെച്ചു Read More »

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യസത്യേന്ദ്ര ദാസ് അന്തരിച്ചു

ലഖ്‌നൌ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്‌നൌവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരി മൂന്ന് മുതല്‍ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇരുപതാം വയസ്സിലാണ് ആചാര്യ സത്യേന്ദ്ര ദാസ് സന്യാസം സ്വീകരിച്ചത്. നിര്‍വാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു അദ്ദേഹം. 1992 മുതല്‍ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി …

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യസത്യേന്ദ്ര ദാസ് അന്തരിച്ചു Read More »

വയനാട്ടില്‍ വീണ്ടും കാട്ടാനക്കലി, യുവാവ് മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രമണത്തില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം 12 പേര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു. കാട്ടാനയാക്രമണത്തില്‍ രണ്ട് ദിവസത്തിനിടെ നാല് പേരാണ് മരിച്ചത്. വന്യജീവികളുടെ ശല്യം രൂക്ഷമായ പ്രദേശമാണിത്. ഇവിടെ തെരുവുവിളക്കുകള്‍ ഇല്ല. റോഡുകളും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം:സ്വകാര്യ സര്‍വകലാശാലകളെ ന്യായീകരിച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സാമൂഹ്യനീതി ഉറപ്പാക്കി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുന്നംകുളത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം അനാവശ്യമാണ്. സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് വിദ്യാഭ്യാസ കച്ചവടത്തിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്വകാര്യ സര്‍വകലാശാലകളില്‍ പൊതു സംവരണം ഉണ്ടാകും. ചര്‍ച്ചകള്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അമേരിക്കന്‍ സന്ദര്‍ശനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.  സന്ദര്‍ശനം ആയുധ കച്ചവടം ഉറപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിക്ക് മുന്‍പ് അമേരിക്ക …

സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനം:സ്വകാര്യ സര്‍വകലാശാലകളെ ന്യായീകരിച്ച് മുഖ്യമന്ത്രി Read More »

കെ.വി.അബ്ദുൾ ഖാദർ തൃശൂർ സി പി എം ജില്ലാ സെക്രട്ടറി

തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി.അബ്ദുൾ ഖാദറിനെ തിരഞ്ഞെടുത്തു. മുൻ എം.എൽ.എയാണ്. ഗുരുവായൂർ മണ്ഡലത്തിൽ 2006 മുതൽ 2021 വരെ എം.എൽ.എയായിരുന്നു ഖാദർ. നിലവിൽ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനാണ് 58 കാരനായ ഖാദർ. ഒരു തവണ കൂടി എം ‘എം വർഗീസ് സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

KSRTC runs short of funds for pension, wages

Kochi: The debt-ridden Kerala State Road Transport Corporation (KSRTC) is worried over the state budget not allocating funds for wages and pensions, media reports said.The KSRTC wants ₹1000 crore for paying pensions and salaries of employees. A total of ₹80 crore is required for payments of pension alone.The government has allocated ₹107 crore for purchasing …

KSRTC runs short of funds for pension, wages Read More »

ഡിസോൺ കലോത്സവത്തിന് പോലീസ് സംരക്ഷണം, 16, 17 തീയതികളിൽ

കൊച്ചി: സംഘർഷത്തെ തുടർന്ന് നിർത്തേണ്ടി വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം 16, 17 തീയതികളിൽ നടക്കും. കലോത്സവത്തിന് പോലീസ് സുരക്ഷയൊരുക്കുവാൻ ഹൈക്കോടതി ഉത്തരവിട്ടു. മാള ഹോളി ഗ്രേയ്സ് കോളേജിൽ കെ.എസ്.യു, എസ്.എഫ്‌.ഐ പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കലോത്സവം പാതിവഴിയിൽ നിർത്തിയത്. ഇനി 18 ഇനങ്ങളിൽ മത്സരങ്ങൾ നടത്തണം.

കൊടുങ്ങല്ലൂരില്‍  മകന്‍ അമ്മയുടെ കഴുത്തറുത്തു

കൊടുങ്ങല്ലൂര്‍:  അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ ഊമന്തറ സ്വദേശി സീനത്ത് (53) ആശുപത്രിയില്‍ ചികിത്സയില്‍. മകന്‍ മുഹമ്മദിനെ (24) കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.   ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു.മൂന്ന് വര്‍ഷം മുന്‍പ് മുഹമ്മദ് തന്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു.

കുന്നംകുളത്ത് സി.പി.എം ജില്ലാ സമ്മേളനം: പോലീസ് വകുപ്പിനെ പ്രതിക്കൂട്ടിലാക്കി  പ്രതിനിധികള്‍

തൃശ്ശൂര്‍:  കേരള പോലീസില്‍ ആര്‍.എസ്.എസ്സുവത്കരണമെന്ന് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പോലീസില്‍ ഒരു വിഭാഗത്തിന് ആര്‍.എസ്.എസ്സുകാരോടാണ് കൂറെന്ന് പ്രതിനിധി സമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. കുന്നംകുളത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.ആഭ്യന്തരവകുപ്പിനും, പാര്‍ട്ടിക്കും പോലീസില്‍ നിയന്ത്രണം നഷ്ടമായി.സി.പി.എം നേതാക്കള്‍ക്കും, അണികള്‍ക്കും പോലീസ് സ്‌റ്റേഷനുകളില്‍ പുല്ലുവില പോലുമില്ലെന്നും പ്രതിനിധിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആഭ്യന്തരവകുപ്പില്‍ ബ്യൂറോക്രാറ്റുകളുടെ ഭരണമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം അതിരുവിട്ടു. ഇതെ തുടര്‍ന്ന് ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍  ചെല്ലാന്‍ ജനപ്രതിനിധികള്‍ക്ക് …

കുന്നംകുളത്ത് സി.പി.എം ജില്ലാ സമ്മേളനം: പോലീസ് വകുപ്പിനെ പ്രതിക്കൂട്ടിലാക്കി  പ്രതിനിധികള്‍ Read More »

ജോസഫ് ടാജറ്റ് തൃശൂര്‍ ഡി.സി.സി പ്രസിഡണ്ട്

ന്യൂഡല്‍ഹി: തൃശൂര്‍ ഡി.സി.സി പ്രസിഡണ്ടായി ജോസഫ് ടാജറ്റിനെ തിരഞ്ഞെടുത്തു. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ് ടാജറ്റ്. എ വിഭാഗക്കാരനായ ടാജറ്റ് എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പക്ഷക്കാരനായാണ് അറിയപ്പെടുന്നത്. യു.ഡി.എഫ്ചെയര്‍മാനായി ടി.വി.ചന്ദ്രമോഹനെയും നിയമിച്ചു. കെ.മുരളീധരന്റെ കൂടെയാണ് ചന്ദ്രമോഹന്‍. ലോകസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് ഡി.സി.സിയില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷമായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മൂന്നാം സ്ഥാനത്തായിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി ഡി.സി.സിയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് …

ജോസഫ് ടാജറ്റ് തൃശൂര്‍ ഡി.സി.സി പ്രസിഡണ്ട് Read More »

തൃശൂർ കളക്ടറേറ്റിനു സമീപം തീപിടുത്തം

തൃശൂർ: തൃശൂർ കളക്ടറേറ്റിനു സമീപം തീപിടുത്തം .1 മണിക്കൂറിനു ശേഷം ഫയർഫോഴ്സ് തീയണച്ചു. വെസ്റ്റ് പോലീസ് സ്റ്റേഷനും കളക്ടറേറ്റിനും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലിനാണ് തീ പിടിച്ചത്. തൃശൂരിൽ നിന്ന് 1 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. പെട്ടെന്ന് അണക്കാനായത് മൂലം വൻ ദുരന്തം ഒഴിവായി. നാലു മാസം മുൻപെ ഇവിടെ തീ പിടിച്ചിരുന്നു.

ഇന്ദ്രപ്രസ്ഥയില്‍ താമര വിടരും

ദില്ലി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ഏറെ മുന്നില്‍. 70 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ 40 സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. ഭരണകക്ഷിയായ ആം ആദ്്മി പാര്‍ട്ടി 30  സീറ്റില്‍ മാത്രമാണ് മുന്നില്‍. എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പിന്നിലാണ്.കേവലഭൂരിപക്ഷവും കടന്നാണ് ബി.െജ.പിയുടെ മുന്നേറ്റം.  ആം ആദ്മി രണ്ടാം സ്ഥാനത്തായി.  70 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത് ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്. …

ഇന്ദ്രപ്രസ്ഥയില്‍ താമര വിടരും Read More »

നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു

പട്ടാമ്പി: പട്ടാമ്പി കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണി യോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇട ഞ്ഞത്. ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. എന്നാൽ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു.പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കാ യി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. …

നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു Read More »

കേരള ബജറ്റ് -2025 : ഭൂനികുതി കുത്തനെ കൂട്ടി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായി മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ക്ഷേമപെന്‍ഷന്‍ ഇത്തവണയും കൂട്ടിയില്ല. ഭൂനികുതി അന്‍പത് ശതമാനം കൂട്ടി. ധനമന്ത്രി ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റിലെങ്കിലും ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി.ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. തേക്കിന്‍കാട് മൈതാനം സൗന്ദര്യവത്കരണതിന 5 കോടി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് 5 കോടിയും അനുവദിച്ചു. …

കേരള ബജറ്റ് -2025 : ഭൂനികുതി കുത്തനെ കൂട്ടി Read More »

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം

തൃശൂർ: ഉത്സവങ്ങൾക്ക് ആനകളെ അണിനിരത്തുമ്പോൾ പാലിക്കേണ്ട ദൂരപരിധി, ഉത്സവങ്ങൾ ഇൻഷ്വർ ചെയ്യുന്നതിൻ്റെ തുക എന്നിവ സംബന്ധിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരമുള്ള നിബന്ധനകൾ പാലിക്കണമെന്ന് അസി. ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. മോണിറ്ററിംഗ് കമ്മിറ്റി തീരുമാനപ്രകാരം ആനകൾ തമ്മിൽ നട മുതൽ നടവരെ ചുരുങ്ങിയത് ഒരു മീറ്റർ അകലമുണ്ടായിരിക്കണം. ഒന്നു മുതൽ ഏഴുവരെ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾ ഒരു കോടി രൂപയ്ക്കും എട്ടു മുതൽ പതിനഞ്ച് വരെ ഒന്നര കോടി രൂപയ്ക്കും പതിനഞ്ചിന് മുകളിൽ രണ്ടു കൂടി രൂപയ്ക്കും …

ഉത്സവത്തിന് ആനകളെ അണിനിരത്തുമ്പോൾ നിബന്ധനകൾ പാലിക്കണം Read More »

കേരള ബജറ്റ് : ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല

തിരുവനന്തപുരം : ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് കേരള ബജറ്റ് – 2025 ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല. 3 മാസത്തെ കുടിശ്ശിക ഉടന്‍ നല്‍കും. കര്‍ഷകര്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഗവ.ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വര്‍ഷം നല്‍കും. ഡി.എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇന്‍ പിരീഡ് ഈ സാമ്പത്തിക വര്‍ഷം ഒഴിവാക്കും. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെ കുടിശ്ശിക …

കേരള ബജറ്റ് : ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല Read More »