തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം വിവാദമായി. 26 ന് ഉച്ചക്ക് 2 മണിക്ക് തൃശൂർ പുഴക്കലിലുള്ള ഹയാത്ത് റീജൻസിലാണ് ബിരുദദാനച്ചടങ്ങ് .
പത്ര ഫോട്ടോഗ്രാഫർമാർക്കും, വീഡിയോ ഗ്രാഫർമാർക്കും പ്രവേശനം വിലക്കി. 25 മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് പ്രവേശനം. ഗവർണർ രാജേന്ദ്ര ആർലേക്കറും, കൃഷി മന്ത്രി പി.പ്രസാദും തമ്മിലുള്ള ഭിന്നതയെ തുടർന്നാണ് പതിവിന് വിപരീതമായി മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണ മെന്നറിയുന്നു. കാർഷിക യൂണിവേഴ്സിറ്റിയുടെ നിർദ്ദേശപ്രകാരമാണോ നിയന്ത്രണമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് രജിസ്ട്രാർ ഡോ.എ.സക്കീർ ഹുസൈൻ ഒഴിഞ്ഞു മാറി. ഡോ. ഗോപകുമാർ എസ്. ഡോ. സലജ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു കേരള ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ബിരുദ ദാനം നടത്തും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, റെവന്യൂ വകുപ്പ് മന്ത്രി അഡ്വ രാജൻ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക് എന്നിവർ പങ്കെടുക്കും കൃഷി, എഞ്ചിനീയറിംഗ്, ഫോറെസ്റ്ററി എന്നീ 3 ഫാക്കൽറ്റികളിലായി 1039 വിദ്യാർത്ഥികളിൽ 70 ഡോക്ടറേറ്റ്, 222 ബിരുദാനന്തര ബിരുദം, 565 ബിരുദം 65 ഡിപ്ലോമ എന്നിവ നൽകുന്നു.
കേരള കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം
