Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആനയൂട്ടും, ഗജപൂജയും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ

തൃശൂര്‍: വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ ചിലവുള്ള  ആനയൂട്ടും, ഗജപൂജയും നടത്തുന്നത് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയെന്ന് പരാതി. 10 ദിവസം വൈകിയാണ് ആനയൂട്ട്് വഴിപാട് കൗണ്ടര്‍ വടക്കുന്നാഥക്ഷേത്ര പടിഞ്ഞാറെ നടയില്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും മിഥുനമാസം ഒന്നിന് തന്നെ കൗണ്ടര്‍ തുടങ്ങുകയാണ് പതിവ്.
ഒരാഴ്ച മുന്‍പാണ് ക്ഷേത്രോപദേശക സമിതിയെ തിരഞ്ഞെടുത്തത്. സമിതിയെ 19 പേരും ക്ഷേത്രത്തിലെ ആഘോഷങ്ങളും, മറ്റും ചടങ്ങുകളും നടത്തി പരിചയമില്ലാത്തവരാണെന്ന്് ഭക്തര്‍ പറയുന്നു. മറ്റ് ജില്ലകളില്‍ നിന്നുള്ള ആനകളുടെ പങ്കാളിത്തം ഇത്തവണ കുറയുമോയെന്ന ആശങ്കയിലാണ് ആനപ്രേമികള്‍.
ആനയൂട്ടിന് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ ഉള്‍പ്പെടുത്തി ആഘോഷകമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പരിഗണിച്ചിട്ടില്ല.
ക്ഷേത്രത്തില്‍ ആനയൂട്ടും ഗണപതിഹോമവും നടത്താന്‍ 23 ലക്ഷം രൂപ ചിലവുണ്ടെന്ന്് വടക്കുന്നാഥ ക്ഷേത്രോപദേശക സമിതി സെക്രട്ടറിയായിരുന്ന ടി.ആര്‍.ഹരിഹരന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആനയൂട്ടിന് 54 ഗജവീരന്‍മാരാണ് പങ്കെടുത്തത്. ഇത്തവണ ഗജപൂജകൂടിയുള്ളതിനാല്‍ ചിലവ് 30 ലക്ഷമാകും. ഗജപൂജയ്്ക്ക് പ്രത്യേക പന്തല്‍ കെട്ടണം. 5 ആനകളെ വീതമാണ് കരിമ്പടം വിരിച്ച പന്തലില്‍ ഇരുത്തി പൂജിക്കുക. ആനയൂട്ടില്‍ പങ്കെടുക്കുന്ന എല്ലാ ആനകളെയും ഗജപൂജയിലും പങ്കെടുപ്പിക്കും.മുന്‍പ് 2021-ലാണ് ഗജപൂജ നടത്തിയത്. കോവിഡ്് മാനദണ്ഡപ്രകാരം 15 ആനകളെ പങ്കെടുപ്പിക്കാന്‍ മാത്രമാണ് അനുവാദം കിട്ടിയത്.

ഹോമത്തിനും ഗണപതിഹോമം പ്രസാദത്തിനും മറ്റുമായി പതിനൊന്നായിരം നാളികേരം വേണം. നാളികേരത്തിന് തീവിലയായതിനാല്‍ ചിലവ് കൂടും. നാളികേരം കഴിയുന്നതും  ഭക്തരില്‍ നിന്ന്് ശേഖരിക്കുകയാണ് പതിവ്. ആനയൂട്ടിന് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക  സഹായം ലഭിക്കാറില്ലെന്നും ഹരിഹരന്‍ പറഞ്ഞു.
കര്‍ക്കിടകപിറവി ദിനമായ ജൂലായ്് 17നാണ് ക്ഷേത്രത്തില്‍ ആനയുട്ടും ഗജപൂജയും, 10,008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ഗജക്ഷേമത്തിനായുള്ള ഗജപൂജ.  
ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായ ആനയൂട്ടും, ശിവരാത്രി മഹോത്സവവും ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് നടത്താറുള്ളത്.
ഇക്കുറി ദേവസ്വം ബോര്‍ഡ്് നേരിട്ട് നടത്തിയ ക്ഷേത്രത്തിലെ ശിവരാത്രിയാഘോഷത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. വേണ്ടത്ര പ്രൗഢിയും പൊലിമയുമില്ലാതെ പേരിന് മാത്രമായി ശിവരാത്രിയോഘോഷം നടത്തിയെന്ന് ഭക്തര്‍ പരാതിപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ പ്രതിഭകളെ പങ്കെടുപ്പിച്ച് 10 ദിവസത്തോളം നടത്തുന്ന  കലാപരിപാടികളടക്കം വന്‍ ഭക്തജനപങ്കാളിത്തത്തോടെ വിപുലമായാണ് ശിവരാത്രിയാഘോഷിക്കാറുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *