Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  തനിക്ക് ഒരു പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും താന്‍ ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹിന്ദു ദിനപത്രം ആശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയത്. ദേവകുമാറിന്റെ  മകന്‍ ചോദിച്ചത് അനുസരിച്ചാണ് അഭിമുഖം നല്‍കിയത്. ഹിന്ദുവിന്റെ  ലേഖികയുടെ ചോദ്യങ്ങള്‍ മറുപടി നല്‍കി. ഒരു ചോദ്യം അന്‍വറിന്റെ  വിഷയുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു. അത് നേരത്തെ വിശദീകരിച്ച വിഷയമായതിനാല്‍ അതിനു മറുപടി നല്‍കിയില്ല. പിന്നീട്ട് ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു …

പി,ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി Read More »

കീരിക്കാടന്‍ ജോസായി തിളങ്ങിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം: വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ മോഹന്‍രാജ് ഇനി ഓര്‍മ.്കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് തിളങ്ങിയത്. ഏറെ നാളായി  മോഹന്‍രാജ് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. 1988-ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, …

കീരിക്കാടന്‍ ജോസായി തിളങ്ങിയ നടന്‍ മോഹന്‍രാജ് അന്തരിച്ചു Read More »

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് അന്‍വര്‍

നിലമ്പൂര്‍: പുതിയ പാര്‍ട്ടി രൂപീകരണം ഞായറാഴ്ചയെന്ന്് സി.പി.എം. എം.എല്‍.എയായ പി.വി.അന്‍വര്‍ അറിയിച്ചു. പാര്‍ട്ടിയുടെ പേരും, നയവും അന്ന്് തന്നെ പ്രഖ്യാപിക്കും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരടക്കം തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്്.ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. വിവരങ്ങള്‍ എഴുതി നല്‍കിയത്് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവെയ്ക്കും.  അതില്‍ സ്ഥാനം വിഷയമല്ല. നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കും. …

മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് അന്‍വര്‍ Read More »

കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു

തൃശൂര്‍: പൂരനഗരിയിലെ തലയെടുപ്പുള്ള കൊമ്പനായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. 44 വയസ്സുള്ള ശ്രീനിവാസന്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന്് രാവിലെയായിരുന്നു ശ്രീനിവാസന്റെ വിയോഗം. 1991-ലാണ് ശ്രീനിവാസനെ കുട്ടന്‍കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നടയിരുത്തിയത്. തമിഴ്‌നാട് വണ്ടൂരില്‍ മൃഗശാലയില്‍ നിന്ന് തൃശൂരിലേക്ക് എത്തിക്കുകയായിരുന്നു.  തൃശൂര്‍ പൂരം എഴുന്നള്ളിപ്പിലടക്കം നിത്യസാന്നിധ്യമായിരുന്നു. അഴകൊത്ത കൊമ്പുകളായിരുന്നു ശ്രീനിവാസനെ ആനപ്രേമികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി : ബലാത്സംഗ കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തത്. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബര്‍ 14, 15 …

നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു Read More »

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നിലെ സൂത്രധാരന്‍മുഖ്യമന്ത്രി പിണറായി വിജയനെന്ന്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ബിജെപിയെ വിജയിപ്പിക്കാന്‍  പിണറായിയുടെ അറിവോടെയാണെന്ന് പൂരം കലക്കിയത്.  പൂരം കലക്കിയതിനെതിരെ തേക്കിന്‍കാട് മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എത്തിക്കുന്നതിനും, ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും പോലീസ്  എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കാനുള്ള തന്റെ  പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്ന് അറിയാനാണ് എ.ഡി.ജി.പിയായ എം.ആര്‍.അജിത്കുമാര്‍ എത്തിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും …

തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ പിണറായി, വി.ഡി.സതീശന്‍ Read More »

തൃശൂര്‍ ശക്തന്‍നഗറില്‍ സുരക്ഷിതസവാരിക്കായി ആകാശപ്പാതയൊരുങ്ങി

തൃശൂര്‍: ശക്തന്‍നഗറിലെത്തുന്നവര്‍ക്ക് സുരക്ഷിതസവാരിക്കായി ആകാശപ്പാത തുറന്നുകൊടുത്തു. 11 കോടി ചിലവില്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ച ആകാശപ്പാതയുടെ സമര്‍പ്പണം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു.മന്ത്രിമാരായ എം.ബി. രാജേഷും കെ. രാജനും ആകാശപ്പാതയില്‍ നിന്ന് വിശിഷ്ടാതിഥികള്‍ക്ക് ഒപ്പംചേര്‍ന്നു സെല്‍ഫിയെടുത്തു സന്തോഷം പങ്കുവച്ചു. ആകാശപ്പാതയില്‍ ഒരുക്കിയ സെന്‍ട്രലൈസ് എ.സിയുടെ സ്വിച്ച് ഓണ്‍ കര്‍മവും സൗരോര്‍ജ പാനലിന്റെ  പ്രവര്‍ത്തന ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു . മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍

കോയമ്പത്തൂര്‍:  തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ അഞ്ച് പേരാണ് തമിഴ്നാട്ടിലെ നാമക്കലില്‍വച്ച് പിടിയിലായത്. സേലം-ഈ റോഡ് ഹൈവേയില്‍വച്ച് തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. കണ്ടെയ്നര്‍ ലോറിയില്‍ മോഷ്ടിച്ച 65 ലക്ഷത്തോളം രൂപയും കാറും ഉണ്ടായിരുന്നു. ഇതിനിടെ അക്രമിസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് കാലിന് പരിക്കേറ്റെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ …

തൃശൂരിലെ എടിഎം കവര്‍ച്ചാസംഘത്തിലൊരാളെ പോലീസ് വെടിവെച്ചുകൊന്നു, സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍ Read More »

മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് തെളിഞ്ഞു

ഷിരൂര്‍: ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധയില്‍ തെളിഞ്ഞു.  മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ടോടെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അര്‍ജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കും. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ജിതിനും ആംബുലന്‍സില്‍ ഒപ്പമുണ്ടാകും. കര്‍ണാടക പൊലീസും യാത്രയില്‍ മൃതദേഹത്തെ അനുഗമിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കര്‍ണാടക സര്‍ക്കാര്‍ ആണ് വഹിക്കുക.ബുധനാഴ്ച ലോറിയുടെ ക്യാബിനില്‍ നിന്നാണ് അര്‍ജുന്റെ മൃതദേഹ ഭാഗം കണ്ടെത്തിയത്

തൃശ്ശൂരിൽ വൻ എടിഎം കവർച്ച

തൃശൂർ: തൃശൂർ ന​ഗരത്തിലെ എടിഎമ്മുകളിൽ വൻ കവർച്ച. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. …

തൃശ്ശൂരിൽ വൻ എടിഎം കവർച്ച Read More »

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍

തൃശൂര്‍:  നാലോണനാളിലെ പുലിക്കളി മഹോത്സവത്തില്‍ കിട്ടിയ ട്രോഫിയും മറ്റും സ്വീകരിക്കാതെ ഉപേക്ഷിച്ച ശേഷം പിറ്റെ ദിവസം എടുത്തുകൊണ്ടുപോയ സംഭവത്തില്‍ പൂങ്കുന്നം സീതാറാം മില്‍ ദേശം സംഘാടകരില്‍ നിന്ന് വിശദീകരണം തേടുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. ഒന്നാം സ്ഥാനം കിട്ടിയില്ലെന്ന് ആരോപിച്ചാണ് സീതാറാം മില്‍ ദേശം ട്രോഫി സ്വീകരിക്കാതിരുന്നത്.  മേയറില്‍ നിന്നായിരുന്നു സീതാറാം മില്‍ ദേശം സംഘാടകര്‍ ട്രോഫി സ്വീകരിക്കേണ്ടിരുന്നത്. ട്രോഫി വേദിയില്‍ വലിച്ചെറിഞ്ഞ് പോകുകയായിരുന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.ട്രോഫികളെല്ലാം ബിനി ഹെറിറ്റേജില്‍ സൂക്ഷിച്ചുവെച്ചിരുന്നു. ട്രോഫിയും മറ്റും പുലിക്കളി മഹോത്സവം നടന്നതിന്റെ …

ഉപേക്ഷിച്ചവര്‍ തന്നെ പുലിക്കളി ട്രോഫി എടുത്തുകൊണ്ടുപോയി, സീതാറാം മില്‍ ദേശം ആരോപണനിഴലില്‍ Read More »

മുഖ്യമന്ത്രി ചതിച്ചു, ശശി കാട്ടുകള്ളന്‍; പി.വി.അന്‍വര്‍

നിലമ്പൂര്‍:  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശി കാട്ടുകള്ളനെന്ന് സി.പി.എം എം.എല്‍.എ പി.വി.അന്‍വര്‍. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപകസംഘമാണ്. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോയെന്നും അന്‍വര്‍ ചോദിച്ചു. റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. …

മുഖ്യമന്ത്രി ചതിച്ചു, ശശി കാട്ടുകള്ളന്‍; പി.വി.അന്‍വര്‍ Read More »

തൃശൂർ പൂരം അട്ടിമറി : യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍  യൂത്ത് ലീഗ് നേതാക്കളില്‍ ചിലര്‍ക്ക് പരിക്കേറ്റു. കമ്മീഷണറുടെ ഓഫീസിലേക്ക് പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തി്ല്‍ തെക്കേഗോപുരനടയില്‍ നിന്നാണ് തുടങ്ങിയ മാര്‍ച്ച് തുടങ്ങിയത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി പി എം …

തൃശൂർ പൂരം അട്ടിമറി : യൂത്ത് ലീഗ് മാർച്ചിനു നേരെ ജലപീരങ്കി Read More »

തൃശൂർ പൂരം കലക്കൽ: അന്വേഷണ റിപ്പോർട്ട് തള്ളി

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി. വീണ്ടും അന്വേഷണം നടത്തും ആഭ്യന്തര സെക്രട്ടറിയാണ് റിപ്പോർട്ട് തള്ളിയത്

കുതിരാനില്‍ 2 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ വലയിലെന്ന് സൂചന

മണ്ണുത്തി: കുതിരാനിലെ ദേശീയപാതയില്‍ വെച്ച് രണ്ടരക്കോടിയുടെ സ്വര്‍ണം കവര്‍ന്നകേസില്‍ പ്രതികളെക്കുറിച്ച് പോലീസ് നിര്‍ണായക വിവരങ്ങള്‍ കിട്ടി. പത്തംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കാര്‍ സ്വര്‍ണം കൈയ്ക്കലാക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.  ഇന്നലെ ഉച്ചയോടെ ദേശീയപാതയിലാണ് സംഭവം നടന്നത്.സ്വര്‍ണ വ്യാപാരിയുടെ കാറിനെ തടഞ്ഞത് മൂന്നു കാറുകളില്‍ എത്തിയവര്‍ വ്യാപാരിയേയും സുഹൃത്തിനേയും മറ്റു രണ്ടു കാറുകളില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വ്യാപാരിയുടെ കാര്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത് വഴിയില്‍ ഉപേക്ഷിച്ചു. തൃശൂര്‍ – കുതിരാന്‍ പാതയില്‍ സിനിമ മോഡലിലായിരുന്നു സ്വര്‍ണ …

കുതിരാനില്‍ 2 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ വലയിലെന്ന് സൂചന Read More »

ഷിരൂരില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി

ബംഗളൂരു: ഗംഗാവാലിപുഴയില്‍ നീണ്ട 72 ദിവസത്തിന് ശേഷം അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. ട്രക്കിന്റെ കാബിനുള്ളിലായിരുന്നു മൃതദേഹം. ഷിരൂരില്‍ തെരച്ചിലിനിടെ ഗംഗാവലിപ്പുഴയില്‍നിന്ന് അര്‍ജുന്റെ  ട്രക്ക് കണ്ടെത്തിയിരുന്നു. ഡി.എന്‍.എ പരിശോധന കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ക്രെയിന്‍ ഉപയോഗിച്ച് ലോറി കരയ്ക്ക് എത്തിക്കാന്‍ ശ്രമം തുടരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറി കാണാതായത് ജൂലായ് 16നായിരുന്നു. ഗംഗാവലി പുഴയില്‍ സിപി 2 വില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കണ്ടെത്തിയത്. അര്‍ജുന്റെ  വാഹനമാണ് ലഭിച്ചതെന്ന് വാഹന ഉടമ മനാഫ് സ്ഥിരീകരിച്ചു. വാഹനത്തില്‍ …

ഷിരൂരില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി Read More »

കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂര്‍: : കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. പിടിയിലായ മറ്റുള്ളവര്‍ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ വൈകാതെ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.   കഴിഞ്ഞ ദിവസമാണ് ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതിന്റെ പ്രതികാരത്തില്‍ കോയമ്പത്തൂര്‍ സ്വദേശി …

കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ പിടിയില്‍ Read More »

സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സര്‍ക്കാരും സുപ്രീംകോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഒടുവിലെ തീരുമാനം. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയില്‍ തടസഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിലെ അഭിഭാഷകന്‍ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സിദ്ദിഖ് നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ അഭിഭാഷകന് വിധിപ്പകര്‍പ്പ് അയച്ചു നല്‍കി. …

സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി Read More »

പൂരം കലക്കല്‍ തുടരന്വേഷണത്തിന് സാധ്യത

തിരുവനന്തപുരം: തൃശൂര്‍ അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ തുടരന്വേഷണത്തിന് സാധ്യത. എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി പരിശോധിച്ചുവരികയാണ്. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായിരുന്നു.

നേരറിയാന്‍ അന്വേഷണം

തിരുവനന്തപുരം: ആര്‍.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയ ഹൊസബൊള, രാം മാധവ് എന്നിവരുമായി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി.ജി.പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എ.ഡി.ജി.പിക്കൊപ്പം ആര്‍.എസ്.എസ് നേതാക്കളെ കണ്ടവരുടെ മൊഴിയുംഅന്വേഷണസംഘം രേഖപ്പെടുത്തും. അജിത്കുമാറിന്റെ സുഹൃത്തായആര്‍.എസ്.എസ് നേതാവ് ജയകുമാറിനെയും ചോദ്യം ചെയ്യും.ഒരു വര്‍ഷം മുന്‍പ് മെയ് മാസത്തില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ വെച്ചാണ് ആര്‍എസ്.എസ് ദേശീയ നേതാവ് ദത്താത്രേയയുമായി എ.ഡി.ജി.പി അജി്ത്കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. അയ്യന്തോളിലെ ഹയാത്ത് റിസോര്‍ട്ടില്‍ ഔദ്യോഗിക കാര്‍ പാര്‍ക്ക് …

നേരറിയാന്‍ അന്വേഷണം Read More »