Local News
കളനാശിനി കഴിച്ച് ആത്മഹത്യാശ്രമം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു, മകന്‍ ഗുരുതരാവസ്ഥയില്‍
കോട്ടയം: കൂരോപ്പട ലാക്കാട്ടൂരില്‍ വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുടുംബനാഥന്‍ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.തോമസിന്റെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മകന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്‌ന, മൂത്ത മകള്‍ മരിയ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മരിയ മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകുന്നേരത്തോടെ അമ്മ ജോസ്‌നയും മരിച്ചു. ഇവരുടെ സംസ്‌കാരം പിന്നീട് …
വടക്കുന്നാഥനില്‍ കര്‍ക്കിടക മഴയില്‍നനഞ്ഞ് ‘കരിനിര ‘ ആനയൂട്ട് കണ്ട് മനം നിറഞ്ഞ് ആയിരങ്ങള്‍
തൃശ്ശൂര്‍: മിഥുനത്തില്‍ മാറി നിന്ന വര്‍ഷമേഘങ്ങള്‍ കോരിച്ചൊരിഞ്ഞു പെയ്ത കര്‍ക്കിടകത്തില്‍ വടക്കുന്നാഥന്റെ അമ്പലവട്ടത്ത് ആനയൂട്ടിന് ആയിരങ്ങള്‍ സാക്ഷിയായി. മഴയുടെ കുളിരേറ്റ് വടക്കുന്നാഥന്റെ ദേവപ്രസാദം സേവിക്കാന്‍ ഇത്തവണ 49 ആനകളെത്തി. വടക്കുന്നാഥന്റെ മതില്‍ക്കകത്ത് തെക്കേഗോപുരത്തിന് മുന്നിലാണ് ശില്പചാരുതയോടെ ഗജകേസരികള്‍ നിരയൊത്ത് അണിനിരന്നത്.പിടിയാന തിരുവമ്പാടി ലക്ഷ്്മിക്കുട്ടിക്ക് വടക്കുന്നാഥന്‍ മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഇത്തവണ 9 പിടിയാനകള്‍ ആനയൂട്ടിനെത്തിയത് പുതുമയായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ രാജശേഖരന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, പുതുപ്പള്ളി കേശവന്‍, പുതുപ്പള്ളി സാധു, പാമ്പാടി …
കൗണ്‍സിലര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിയോടെ ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു ജയിലില്‍ വെച്ചുള്ള സത്യപ്രതിജ്ഞ. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡ് 20 ലെ കൗണ്‍സിലറാണ് സുഗതന്‍. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ …
കൗണ്‍സിലര്‍ സുഗതന്‍ വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു Read More »
കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം
കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ബഹ്റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്. ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് മേഖലകളിലേക്ക് വീണ്ടും ആക്രമണശ്രമങ്ങള്‍ …
കോട്ടയത്ത് ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തി
കോട്ടയം: നഗരത്തിലെ ടിഷ്യൂ പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. എസ്.എച്ച് മൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ഇന്ന്് വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്‌സിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളില്‍ മൂന്നെണ്ണം പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. എളുപ്പത്തില്‍ തീ പിടിക്കുന്ന ടിഷ്യൂ പേപ്പറുകള്‍ കെട്ടിടങ്ങളിലുടനീളം സൂക്ഷിച്ചിരുന്നതിനാല്‍ തീ എല്ലാ ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്ന് അവധി ദിനമായതിനാല്‍ ഫാക്ടറിക്കുള്ളില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടങ്ങളുടെ മുന്‍വാതിലും ഷട്ടറുകളും പൂട്ടിയിരുന്നതിനാല്‍ കെട്ടിടത്തിനുള്ളില്‍ കടന്ന് …
കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി സണ്ണി ജോസഫ്
തൃശൂര്‍: പി എ മാധവന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും സംശുദ്ധനായ നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. പി എ മാധവനും താനും ഒരുമിച്ച് നിയമസഭയില്‍ ഉണ്ടായിരുന്ന കാലഘട്ടം അവിസ്മരണീയമായിരുന്നു. എംഎല്‍എമാര്‍ എല്ലാവരും ഒന്നുകില്‍ നിയമസഭയുടെ ബസ്സിലോ അവരവരുടെ കാറുകളിലോ മാത്രമാണ് സാധാരണയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാറുള്ളത് എന്നാല്‍ മാധവന്‍ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടന്നുവരാറുള്ളത് ഞങ്ങളുടെ നിയമസഭാ കാലത്തെ പതിവ് കാഴ്ചയായിരുന്നു. എത്ര വലിയ പദവിയിലും ലളിതമാര്‍ന്ന ശൈലിയിലൂടെ അദ്ദേഹം സര്‍വ്വര്‍ക്കും സ്വീകാര്യനും പ്രിയങ്കരനുമായി …
പെട്രോൾ, ഡീസൽ വില കുറച്ച് നയാര എനർജി
കൊച്ചി: പെട്രോൾ, ഡീസൽ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനർജി. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്നാണ് നടപടി. ഡൽഹിയിലെ നയാര പെട്രോൾ പമ്പിൽ പെട്രോൾ ലിറ്ററിന് 105.71 രൂപയും ഡീസൽ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോൾ ആദ്യം വില വർധിപ്പിച്ചതും …
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്‌ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്. വൈകിട്ട് ആറു മുതൽ രാത്രി 12 വരെ മിതമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനില വൈദ്യുതി ഉപഭോഗത്തിൽ വലിയ വർധനവ് വരുത്തിയിട്ടുണ്ട്.
ഇടുക്കിയില്‍ വീണ്ടും കാട്ടാനക്കലി; യുവതി കൊല്ലപ്പെട്ടു;
ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി മാരി(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് പരിക്കുണ്ട്.കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെ ഇവര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ട് പോകുകയായിരുന്നു. മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ആനക്കൂട്ടം സമീപത്തുളളത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സംസ്ഥാനമൊട്ടാകെ സിപിഎം പ്രതിഷേധം
തിരുവുനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡില്‍ സംസ്ഥാനമൊട്ടാകെ സിപിഎം പ്രതിഷേധപ്രകടനം നടത്തും. കണ്ണൂര്‍ പിണറായിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോഴിക്കോടും പ്രതിഷേധ പ്രകടനം തുടരുകയാണ്.ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന്് സിപിഎം സംസ്ഥാനന നേതൃത്വം അറിയിച്ചു. പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കമാണിത്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയെ ഭയപ്പെടുത്താന്‍ കഴിയില്ല. കോണ്‍ഗ്രസ്-ബിജെപി പദ്ധതിയെന്നും സിപിഎം ആരോപിച്ചു.
മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗികാതിക്രമം; മന്ത്രവാദി അറസ്റ്റില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ മന്ത്രവാദി അറസ്റ്റില്‍. ചിങ്ങേലി സ്വദേശി ശരത് ബാബുവാണ് അറസ്റ്റിലായത്.രണ്ട് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അമ്മയുടെ ദോഷം മാറ്റാനെന്ന പേരിലായിരുന്നു പീഡനം.
ജനങ്ങളുടെ ദര്‍ശനം തടസ്സപ്പെടുത്തി, മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ പരാതിയുമായി ബിജെപി
തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം ജനങ്ങളുടെ ദര്‍ശനം തടസ്സപ്പെടുത്തിയെന്ന് ബിജെപിയുടെ പരാതി. വീഡിയോ ചിത്രീകരണത്തിന് വിലക്കുള്ള മേഖലയില്‍ ഹൈബി ഈഡന്‍ എംപി വീഡിയോ ചിത്രീകരിച്ചു.മുഖ്യമന്ത്രിയ്ക്കും അനുയായികള്‍ക്കുമായി വി ഐ പി ദര്‍ശനം അനുവദിച്ചത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. രാത്രി 11 മണി മുതല്‍ ദര്‍ശനത്തിനായി കാത്തുനിന്ന ഭക്തര്‍ മുഖ്യമന്ത്രിയുടെ ദര്‍ശനത്തെ തുടര്‍ന്ന് ദര്‍ശനം ലഭിക്കാതെ മടങ്ങിയിരുന്നു. …
ബക്രീദിന് 27നും, 28നും പൊതുഅവധി
തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ 2 ദിവസം പൊതു അവധി. മെയ് 28-നുംഅവധി നല്‍കി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ബലിപെരുന്നാള്‍ അവധി ലഭിക്കും.
കോണ്‍ഗ്രസ് മന്ത്രിമാരില്‍ ഒ.ജെ.ജനീഷും, റോജി ജോണും പുതുമുഖം, ചാണ്ടി ഉമ്മനെയും, വി.ടി.ബല്‍റാമിനെയും വെട്ടി
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ കെ.സി.വേണുഗോപാല്‍ പക്ഷത്തിന് മേല്‍ക്കൈ. മന്ത്രിമാരില്‍ കെ.മുരളീധരന്‍ മാത്രമാണ് വി.ഡി.സതീശനെ പിന്തുണയ്ക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ധനം, നിയമം, തുറമുഖ വകുപ്പുകള്‍ ഏറ്റെടുക്കും. ആഭ്യന്തരവകുപ്പും, വിജിലന്‍സും രമേശ് ചെന്നിത്തലയ്ക്കാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. കെ.മുരളീധരന്‍- വൈദ്യുതി, സണ്ണി ജോസഫ്- റവന്യൂ, ബിന്ദു-കൃഷ്ണ- വനിത, ശിശു ക്ഷേമം, എ.പി.അനില്‍കുമാര്‍-ആരോഗ്യം, പി.സി.വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം, എം.ലിജു- എക്‌സൈസ്, സഹകരണം, ഒ.ജെ.ജനീഷ്- യുവജനക്ഷേമം, കെ.എ.തുളസി- പിന്നാക്ക ക്ഷേമം, ടി.സിദ്ധിഖ്- വനം, റോജി.എം. …
നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21ന്
ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21നാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന ആരോപണത്തെ തുടര്‍ന്ന് മേയ് മൂന്നിന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ എന്‍ടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്തായിരുന്നു നടപടി. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് മേയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് …
സതീശന് എല്ലാവിധ ആശംസകളുമെന്ന് ചെന്നിത്തല
തൃശൂര്‍: വി.ഡി. സതീശന് മുഖ്യമന്ത്രി പദവി നല്‍കിയ ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല.സതീശന് തന്റെ എല്ലാവിധ ആശംസകളും പൂര്‍ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവണ്‍മെന്റി നുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പുതിയ മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് …
സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാന്‍യുഡിഎഫ്
തിരുവനന്തപുരം: തിങ്കളാഴ്ച ആഘോഷപൂര്‍വ്വം വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേക്ക്. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ എത്തും. കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും. പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് വി ഡി സതീശനെ …
മുഖ്യമന്ത്രി പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.















