Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചു? ഗവർണർ

തിരുവനന്തപുരം: കേരള സര്‍വകലാശാല വിവാദത്തില്‍ ഇടപെട്ട്്് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചുവെന്ന്്്് കാര്യത്തില്‍ ഗവര്‍ണര്‍ വി.സിയോട് റിപ്പോര്‍ട്ട്് തേടി. ഇതിനിടയില്‍ ജോയിന്റ് റജിസ്ട്രാര്‍ പി.ഹരികുമാര്‍ അവധിയില്‍ പ്രവേശിപ്പിച്ചു.ജോയിന്റ് റജിസ്ട്രാര്‍ക്കെതിരേയും താല്‍ക്കാലിക ചുമതലയുള്ള ഡോ.വി.സി സിസാ തോമസ് നടപടിക്കൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാലാ റജിസ്ട്രാറിന്റെ  സസ്പെന്‍ഷനില്‍ വി.സി.യും സിന്‍ഡിക്കേറ്റും രണ്ട്് ചേരിയിലാണ്. ഇന്നലെ  സസ്‌പെന്‍ഷന്‍ റദ്ദാക്കിയതായി സിന്‍ഡിക്കേറ്റ് അറിയിച്ചെങ്കിലും സസ്‌പെന്‍ഷന്‍ റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് ഡോ. സിസാ …

സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് സംഭവിച്ചു? ഗവർണർ Read More »

നാളത്തെ സ്വകാര്യബസ് പണിമുടക്കില്‍ മാറ്റമില്ല

തിരുവനന്തപുരം: സ്വകാര്യബസുകള്‍ നാളെ സംസ്ഥാന വ്യാപകമായി  സൂചനാ പണിമുടക്ക് നടത്തും. ബസുടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, ഈമാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

കോന്നി പാറമട അപകടത്തില്‍ ഒരു മരണം;  മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം

പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ പാറമടയിലെ അപകടത്തില്‍ ഒരു മരണം. പാറക്കടിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍പ്പെട്ട ഒരാളുടെ കാലുകള്‍ പാറക്കെട്ടിനിടയില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതിഥി തൊഴിലാളിയാണ് മരിച്ചത്. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചായിരുന്നു അപകടം. മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി നിഗമനം. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. മുകളില്‍ നിന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  രാത്രിയോടെ …

കോന്നി പാറമട അപകടത്തില്‍ ഒരു മരണം;  മറ്റൊരാള്‍ ഹിറ്റാച്ചിയ്ക്കുള്ളിലെന്ന് നിഗമനം Read More »

മാർ അപ്രേം തിരുമേനി കാലം ചെയ്തു

തൃശൂര്‍: അന്‍പത് പതിറ്റാണ്ടിലേറെക്കാലം കല്‍ദായ സഭയെ നയിച്ച വലിയ ഇടയന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം  മെത്രാപ്പോലീത്ത (85) കാലം ചെയ്തു. ഇന്ന് രാവിലെ 9.58നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുപത്തിയെട്ടാം വയസിലാണ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയായത്.കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാര്‍ അപ്രേം സേവനമനുഷ്ഠിച്ചു. നിലവില്‍ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു.1968-ല്‍ ബാഗ്ദാദില്‍ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂരിലായിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തില്‍ …

മാർ അപ്രേം തിരുമേനി കാലം ചെയ്തു Read More »

വിക്‌ടർ ജോർജ് പുരസ്കാരം ജിബിൻ ജെ. ചെമ്പോല‍യ്ക്ക്

കൊച്ചി:  ഫോട്ടോ ജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്‌ടർ ജോർജിന്‍റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മികച്ച വാർത്താ ചിത്രത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമ കൊച്ചി യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ ജിബിൻ ജെ. ചെമ്പോല അർഹനായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം വിക്‌ടറിന്‍റെ ഓർമ ദിവസമായ ജൂലൈ ഒൻപതിന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സമ്മാനിക്കും. മുറിഞ്ഞല്ലോ, സ്വപ്‌നം! എന്ന ക്യാച്ച് വേഡിൽ മലയാള മനോരമ …

വിക്‌ടർ ജോർജ് പുരസ്കാരം ജിബിൻ ജെ. ചെമ്പോല‍യ്ക്ക് Read More »

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി

തൃശൂർ : നല്ലങ്കരയിൽ ഗുണ്ടാവിളയാട്ടം തടയാൻ ചെന്നപോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിനോടനുബന്ധിച്ച് പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ നിലപാടുകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നല്ലങ്കരയിലെ  പ്രദേശവാസികൾ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ‘ഇളങ്കോ നഗർ – നല്ലങ്കര’ എന്ന് ബോർഡ് വച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ സിവിൽ സർവീസസിൻ്റെ ആപ്തവാക്യമായ നിഷ്പക്ഷത ,സത്യസന്ധത,അജ്ഞാതത്വം എന്നതിൽ വിശ്വസിക്കുന്നത് കൊണ്ട് പ്രദേശവാസികളോട് സ്നേത്തോടെ ആവശ്യപ്പെടുകയും ബോർഡ് നീക്കം ചെയ്യുകയുമുണ്ടായി. തുടർന്നും ജനങ്ങളും …

സിറ്റി പോലീസ് കമ്മീഷണർക്ക് ഐക്യദാർഢ്യം: ഇളങ്കോ നഗർ – നല്ലങ്കര ബോർഡ് മാറ്റി Read More »

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ്

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കും. മംഗലാപുരം- കാസര്‍കോട്- ഷൊര്‍ണ്ണൂര്‍ റൂട്ട് നാല് വരി പാതയാക്കാനും നീക്കമുണ്ട്. നേരത്തേപ്രഖ്യാപിച്ച അങ്കമാലി- ശബരിമല പാതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഷൊര്‍ണൂര്‍- എറണാകുളം പാത മൂന്ന് വരിയാക്കും. വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര …

കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍; മന്ത്രി അശ്വിനി വൈഷ്ണവ് Read More »

മലപ്പുറത്ത് നരഭോജി കടുവ കൂട്ടിലായി

മലപ്പുറം: കാളികാവിനെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിലായി. കരുവാരക്കുണ്ട് പാന്ത്ര സുല്‍ത്താന എസ് വളവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. കഴിഞ്ഞമാസമാണ് കടുവ ടാപ്പിംഗ് തൊഴിലാളിയായ കാളികാവ് സ്വദേശി മജീദിനെ കടിച്ചുകൊലപ്പെടുത്തിയത്. 

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം

ബര്‍മിങ്ങാം: 58 വര്‍ഷത്തിന് ശേഷം എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക്്് ടെസ്റ്റ് ക്രിക്കറ്റില്‍ അട്ടിമറി ജയം. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (11). ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. 1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ …

എജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ചരിത്രവിജയം Read More »

കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി  താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ  വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ  തീരുമാനം. യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേര്‍ പിന്തുണച്ചതോടെ പ്രമേയം പാസായി. ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത് വിസിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, …

കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി Read More »

മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി

കോട്ടയം: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ  തലയോലപ്പറമ്പിലെ വീട്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ബിടെക് ബിരുദദാരിയായ തങ്ങളുടെ മകന് സ്ഥിര ജോലി നല്‍കണമെന്ന് ബിന്ദുവിന്റെ  ഭര്‍ത്താവ് സുശ്രുതന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. സിപിഎം നേതാവ് അനില്‍ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് അകമ്പടിയോടെയാണ് മന്ത്രിയെത്തിയത്. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണില്‍ സംസാരിച്ച മന്ത്രി ബിന്ദുവിന്റെ  മകള്‍ നവമിയുടെ തുടര്‍ചികിത്സ ഏറ്റെടുക്കുമെന്ന് …

മന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിലെത്തി Read More »

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ഡിഎംഒ യുടെ ചേമ്പറിലെ കസേരയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

ബിന്ദുവിന്റെ ജീവനെടുത്ത കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വീഴ്ച്ചക്ക് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണ ജോർജിനു പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു കൊണ്ട് തൃശൂർ ഡിഎംഒ ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം. ഡിഎംഒയുടെ സീറ്റിൽ റീത്ത് വെച്ചുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സബീഷ് മരുതയൂർ സമരം ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ രാഹുൽ നന്ദിക്കര , വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മലപ്പുറം:  സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നിപ്പ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്മെന്റ്, കോണ്‍ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും …

വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം Read More »

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പണിതീരാത്ത വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍. അലമുറയിട്ട് ബിന്ദുവിന്റെ ഉറ്റവരും, ഉടയവരും. സിസ്റ്റത്തിന്റെ ബലിയാടായ ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ ജനം ഒഴുകിയെത്തി.രോഗബാധിതയായ മകള്‍ക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ബിന്ദു. കഴുത്തിന് കലശലായ വേദനയെത്തുടര്‍ന്ന് മകളും അവസാനവര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിയായ നവമിയെ കഴിഞ്ഞ ഒന്നിനാണു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ മകളെ കുളിപ്പിച്ച് വാര്‍ഡിലാക്കിയശേഷം മാതാവ് ബിന്ദു കുളിക്കാനായി പോയപ്പോഴായിരുന്നു കെട്ടിടം തകര്‍ന്നു …

ബിന്ദുവിന് നാടിന്റെ കണ്ണീരാഞ്ജലി, ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍ Read More »

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  കൊട്ടാരക്കര സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ അവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ ഡ്രിപ്പ് നൽകി. മന്ത്രിയെ ഉടൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം ദുരന്തത്തിൽ പ്രതിപക്ഷ പാർട്ടികൾ മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സമയത്താണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്

തൃശൂര്‍: എരുമപ്പെട്ടി പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്  ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീന്‍ ലോറിയുമാണ് കൂടിയിടിച്ചത്. കൂടിയിടിച്ച വാഹനങ്ങള്‍ ഇടിച്ച് കയറി രണ്ട് കടകളും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന്റെയും മീന്‍ലോറിയുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. 

കോട്ടയത്ത് മെഡി. കോളേജ് കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചു

കോട്ടയം: ഗവ. മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. ശുചി മുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം. തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂറാണ്. തിരച്ചിൽ ആരംഭിച്ചത് ഭർത്താവിൻ്റെ പരാതിക്ക് ശേഷമായിരുന്നു കെട്ടിടം ഉപയോഗശൂന്യമാണെന്നായിരുന്നു ആരോഗ്യ മന്ത്രി പ്രതികരിച്ചത്.

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി. ജാമ്യം അനുവദിച്ചു  ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ  ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പരോളിലാണ്. വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ …

വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം Read More »

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി

കൊച്ചി:  ജെഎസ്്‌കെ ജാനകി വേഴ്‌സസ്  സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ശനിയാഴ്ച  കാണുമെന്നും അതിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്ക് കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. മുന്‍പ് ഹര്‍ജി മുന്നിലെത്തിയ വേളയില്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ …

ജെഎസ്‌കെ വേഴ്‌സസ് ജാനകി സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി Read More »