Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി:  കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. മാധ്യമങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. ഹൈക്കമാന്‍ഡ് പൂര്‍ണ നിരീക്ഷണം നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയിലായിരുന്നു ഹൈ്ക്കമാന്‍ഡിന്റെ തീരുമാനം. കെ സുധാകരന്‍ തന്നെ കെപിസിസി അധ്യക്ഷനായി തല്‍ക്കാലം തുടരും. കെപിസിസി തലത്തില്‍ പുനസംഘടന ഉടനുണ്ടാകില്ല. പരാതിയുള്ള ഡിസിസികളില്‍ മാത്രം പുനസംഘടന നടത്താനും യോഗത്തില്‍ തീരുമാനിച്ചു.  പാര്‍ട്ടിയുടെ കൂടെ നില്‍ക്കുമെന്ന് ശശി തരൂര്‍ യോഗത്തില്‍ അറിയിച്ചു. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും …

കേരളത്തില്‍ സമ്പൂര്‍ണ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് Read More »

ആശാ വര്‍ക്കേഴ്‌സിന് ബദലായി ഹെല്‍ത്ത് വോളണ്ടിയേഴ്‌സിനെ നിയമിച്ചേക്കും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കേഴ്‌സിന്റെ സമരം പൊളിക്കാന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കേഴ്‌സിന് പകരം ഹെല്‍ത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കും. പരിശീലനം നല്‍കാന്‍ 11.70 ലക്ഷം രൂപ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് ട്രെയിനിംഗ് നല്‍കുന്നത്. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം..

ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റംസാന്‍ വ്രതാരംഭം

മസ്‌കറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച  റംസാന്‍ വ്രതാരംഭം. സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ., ഖത്തര്‍ എന്നിവിടങ്ങളിലാണ് നാളെ റംസാന്‍ ആരംഭിക്കുക. മാസപ്പിറവി കണ്ടതായി ഈ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിരീകരിച്ചു.അതേസമയം കേരളത്തില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഞായറാഴ്ച റംസാന്‍ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാന്‍ ഒന്ന്.

ജാമ്യം ലഭിച്ച പി.സി. ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റി

പാലാ: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈരാറ്റുപേട്ട കോടതിയാണ് ജോര്‍ജിന് ജാമ്യം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് ജോര്‍ജിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: അനാവശ്യ വിവാദം ഒഴിവാക്കണമെന്ന് മന്ത്രി കെ.രാജന്‍

തൃശ്ശൂര്‍ : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന്് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. ഈ വിഷയത്തില്‍ അനാവശ്യ വിവാദത്തിലേക്ക്്് പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  ജനാധിപത്യപരമായ പ്രതിഷേധവും എതിര്‍പ്പും ആര്‍ക്കും ഉന്നയിക്കാം. ദുരന്തത്തിനിരയായവരുടെ മനസില്‍ ആശങ്ക ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനത്തിലേക്ക് ആരും പോകരുത്.ഡി.ഡി.എം.എയാണ് വീടുകളുമായി ബന്ധപ്പെട്ട പട്ടിക തയാറാക്കുന്നത്. സര്‍ക്കാര്‍ അതില്‍ ഇടപെടില്ല. ഇനിയും പരാതികളുണ്ടെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ ഇടപെടാം..വയനാട്ടില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങളില്‍, അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തുകഴിഞ്ഞു. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തു. …

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: അനാവശ്യ വിവാദം ഒഴിവാക്കണമെന്ന് മന്ത്രി കെ.രാജന്‍ Read More »

വെഞ്ഞാറമൂട്ട് കൂട്ടക്കൊല: അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ  (23) പിതാവ് പേരുമല ആര്‍ച്ച് ജംഗ്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7.55ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്.ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്. നാട്ടില്‍ 14 …

വെഞ്ഞാറമൂട്ട് കൂട്ടക്കൊല: അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി Read More »

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന.  പ്രതിയുടെ മാനസികനില പരിശോധിക്കാന്‍ പ്രത്യേക വൈദ്യസംഘത്തെ ആവശ്യപ്പെടും. സമീപകാലത്തിറങ്ങിയ സിനിമകള്‍ അഫാനെ സ്വാധീനിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എലിവിഷം കഴിച്ചുവെന്ന് പറഞ്ഞതുകൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് നിലവില്‍ അഫാന്‍. ആദ്യഘട്ടത്തില്‍ ചികിത്സയോട് സഹകരിക്കാതിരുന്ന ഇയാള്‍ പിന്നീട് അതുമായി സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന രണ്ടുപേരാണ് ജീവിച്ചിരിക്കുന്നത്. പ്രതി അഫാനും ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള …

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും Read More »

തൃശ്ശൂരില്‍ ഇറ്റ്‌ഫോക്കിനിടെ തര്‍ക്കം,കായികാധ്യാപകനെ സുഹൃത്ത് തള്ളിയിട്ട് കൊലപ്പെടുത്തി

തൃശൂർ : ഇറ്റ്ഫോക്ക് അന്താരാഷ്ട്ര നാടകോത്സവത്തില്‍ തര്‍ക്കത്തിനിടെ സുഹൃത്ത് പിടിച്ചുതള്ളിയ കായികാധ്യാപകന്‍ നിലത്തടിച്ച് വീണുമരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്‌കൂള്‍ അധ്യാപകന്‍ ചക്കാമുക്ക്് സ്വദേശി അനില്‍ (50) ആണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.വീഴ്ചയിലെ ആഘാതം  മാത്രമാണോ മരണത്തിന് വഴിവച്ചതെന്നും ഹൃദയസ്തംഭനം സംഭവിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. റീജണല്‍ തിയേറ്ററിന് സമീപത്തെ ബാറിലെത്തി ഇന്നലെ രാത്രി അധ്യാപകനും …

തൃശ്ശൂരില്‍ ഇറ്റ്‌ഫോക്കിനിടെ തര്‍ക്കം,കായികാധ്യാപകനെ സുഹൃത്ത് തള്ളിയിട്ട് കൊലപ്പെടുത്തി Read More »

ഉത്രാളിപ്പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞു വീണ് മരിച്ചു

വടക്കാഞ്ചേരി: ഇന്നലെ രാത്രി ഉത്രാളിക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു. അമ്പലനട സി.പി.എം ബ്രാഞ്ച് സെക്രട്ടറി  പി.പി.ബബിനാണ് മരിച്ചത്.

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടക്കുന്ന സമയത്ത് വടക്കേസ്റ്റാന്‍ഡ് പള്ളിത്താമം മൈതാനത്ത് ട്രേഡ് ഫെയര്‍ നടത്താനുള്ള തീരുമാനത്തിനെതിരെ പൂരപ്രേമികള്‍ രംഗത്ത്. തേക്കിന്‍കാട് മൈതാനത്ത് തൃശൂര്‍ പൂരം പ്രദര്‍ശനം നടത്തുന്നതില്‍ തറവാടകയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് കൊച്ചിന്‍ ദേവസ്വത്തിന്റെ പുതിയ നീക്കം. വലിയ രീതിയിലുള്ള ട്രേഡ് ഫെയറിനായി  കൊച്ചി ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഒന്നിനാണ്. പള്ളിത്താമം മൈതാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ …

തൃശൂര്‍ പൂരം എക്‌സിബിഷന് പാര പണിത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ട്രേഡ് ഫെയര്‍ Read More »

വാഴക്കോട് ജ്യൂസ് കട ഉടമയെ തള്ളിയിട്ട് കൊലപ്പെടുത്തി

ഷൊർണൂർ : വാഴക്കോട് ജ്യൂസ് കടയുടമയെ കാറില്‍ വന്നവര്‍ തള്ളിയിട്ട് കൊലപ്പെടുത്തി. വാഴക്കോട് സ്വദേശി അബ്ദുള്‍ അസീസ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാര്‍ യാത്രക്കാര്‍ കടയില്‍ എത്തി ജ്യൂസ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതിനിടെ അസീസിനെ തള്ളിയിടുകയായിരുന്നു. സംഭവത്തിന് ശേഷം തള്ളിയിട്ടവര്‍ കാറില്‍ രക്ഷപ്പെട്ടു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മേല്‍ക്കൈ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍  എല്‍ഡിഎഫിന് മുന്‍തൂക്കം.തെരഞ്ഞെടുപ്പ് നടന്ന 28 വാര്‍ഡുകളില്‍ 15 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ഒരു സീറ്റില്‍ എസ്ഡിപിഐയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയിച്ചത്. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറയില്‍ എസ്.ഡി.പി.ഐ അട്ടിമറി വിജയം നേടി. തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷഹര്‍ബാന്‍ 41 വോട്ടിന് വിജയിച്ചു.

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

മലപ്പുറം : ചുങ്കത്തറ പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീര്‍ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്.തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം ചെയര്‍മാന്‍ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി.വി അന്‍വറിന്റെ ഇടപെടലോടെയായിരുന്നു നുസൈബ യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. ചുങ്കത്തറ പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം …

മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി Read More »

തൃശൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി പി എം സമരം

തൃശൂർ: കേന്ദ്ര അവഗണനയ്ക്കെതിരെ എം.ഒ റോഡിൽ സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ സമരം മൂലം ഗതാഗതം സ്തംഭിച്ചു. ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. പ്രതിഷേധ മാർച്ചും, ധർണയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു.എം.ഒ.റോഡിൽ സമരക്കാർ കുത്തിയിരുന്നതോടെ ഗതാഗതം സ്തംഭിച്ചു. പോസ്റ്റോഫീസ് റോഡിലേക്കും ഹൈ റോഡിലേക്കും വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. അയ്യന്തോൾ, ശക്തനിലേക്കുള്ള ബസുകൾ വടക്കേ സ്റ്റാൻഡിൽ സർവീസ് നിർത്തി. അപ്രതീക്ഷിതമുണ്ടായ ഗതാഗത സ്തംഭനത്തിൽ യാത്രക്കാർ വലഞ്ഞു. റോഡിൽ കസേരയിട്ടു വരെ സമരക്കാർ …

തൃശൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി പി എം സമരം Read More »

തിരുവനന്തപുരത്ത് 5 പേരെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി

തിരുവനന്തപുരം:  തലസ്ഥാന നഗരിയിലെ ഞെട്ടിച്ച്  കൂട്ടക്കൊല. കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വെഞ്ഞാറമൂട് പേരുമല സ്വദേശി സ്വദേശിയായ അഫാന്‍ (23) ആണ് പ്രതി. പേരുമല, എസ്.എന്‍ പുരം കുനന്‍വേങ്ങ,  പാങ്ങോട് എന്നിവിടങ്ങളിലാണ് പ്രതി കൊലപാതകം നടത്തിയിട്ടുള്ളത്. അഞ്ച് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ഉമ്മ ഷമിന ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സല്‍മാ ബീവി, അഹസാന്‍, ലത്തീഫ്, ഷാഹിദ, ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ സഹോദരനായ അഹസാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. …

തിരുവനന്തപുരത്ത് 5 പേരെ കൊലപ്പെടുത്തി യുവാവ് പോലീസില്‍ കീഴടങ്ങി Read More »

പി സി ജോര്‍ജ് തടവറയിലേക്ക്

കൊച്ചി:  ബി.ജെപി നേതാവും, പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ജയിലിലേക്ക്. ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസിലാണിത്. ജോര്‍ജിനെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.  പി സി ജോര്‍ജിനെ നേരത്തെ കോടതി ഇന്ന് ആറുമണിവരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറുമണിവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ തുടരുന്ന പി സി ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും. പാലാ ഡിവൈ.എസ്.പിയുടെ നേത്യത്വത്തിലാണ് …

പി സി ജോര്‍ജ് തടവറയിലേക്ക് Read More »

കാട്ടാനക്കലി, കണ്ണൂരില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്വന്തം പറമ്പില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാന ശല്യം അതിരൂക്ഷാണ്. അടുത്തകാലത്തായി ഇവിടെ 20 പേരാണ് ആനയുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ

തൃശൂർ : മതിലകം അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34 ) നെ മുഖത്ത് മാറിമാറി അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച കേസിൽ ഗോകുൽ (27) , പനങ്ങാട്ട് ഹൗസ് , അസ്മാബി കോളേജ്, , പി വെമ്പല്ലൂർ വില്ലേജ്, ശ്രീശാന്ത് ( …

മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി: മൂന്ന് പ്രതികൾ റിമാന്റിൽ Read More »

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി

തൃശൂർ: ഇരിങ്ങാലക്കുടയിൽ അമിത പലിശ വാഗ്ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. ട്രേഡിംഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നി ക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020 മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ …

ട്രേഡിംഗിലൂടെ അമിതമായ പലിശ വാഗ്ദാനം നൽകി 100 കോടി തട്ടി : ട്രേഡിംഗ് സ്ഥാപന ഉടമകൾ മുങ്ങി Read More »

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ

തൃശൂർ : കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് വേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക് 2025) ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ തൃശൂരില്‍. സംസ്‌കാരിത്തിന്റെ വ്യത്യസ്ത ധാരകളില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യാശയും അതിജീവനവും പ്രമേയമാകുന്ന ‘പ്രതിരോധത്തിന്റെ സംസ്‌കാരങ്ങള്‍’ എന്ന ആശയമാണ് ഇറ്റ്‌ഫോക് 2025 മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍ വരമ്പുകള്‍ ഭേദിച്ചു കൊണ്ട് ലോകനാടക വേദികയുടെ പരിച്ഛേദമായി ഇറ്റ്‌ഫോക് മാറുന്നു. പതിനഞ്ച് നാടകങ്ങള്‍ എട്ടു …

തൃശൂർ നാടകലഹരിയിൽ : ഇറ്റ്‌ഫോക് 2025 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 2 വരെ Read More »