Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. രാവിലെ ഒമ്പതിന് തുടങ്ങിയ പ്രത്യേക നിയമസഭാസമ്മേളനത്തിലാണ്   മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്ര പ്രഖ്യാപനം. നടത്തിയത്. കേരളം പുതുയുഗപ്പിറവിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളില്‍ 90.7 ശതമാനം, നഗരങ്ങളില്‍ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതില്‍ വസ്തുതയില്ല. പറഞ്ഞത് എന്തോ അത് നടപ്പാക്കും, …

കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം Read More »

ആശമാരുടെ സമരത്തിന് അവസാനമായി, നാളെ വിജയപ്രഖ്യാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപകല്‍ സമരം അവസാനിപ്പിക്കുന്നു. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും. സമരം തുടങ്ങി 266-ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് രാപകല്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കിയിരുന്നു. സര്‍ക്കാരിന്റെ  പുതിയ പ്രഖ്യാപനം നേട്ടമെന്ന് വിലയിരുത്തുകയാണ് ആശമാര്‍. ആയിരം രൂപ ഓണറേറിയം കൂട്ടിയത് സമര നേട്ടമായിട്ടാണ് വിലയിരുത്തുന്നത്. ഓണറേറിയം വര്‍ധനയുടെ ക്രെഡിറ്റ് നേടാന്‍ സിഐടിയു അടക്കം ശ്രമിക്കുമ്പോഴാണ് …

ആശമാരുടെ സമരത്തിന് അവസാനമായി, നാളെ വിജയപ്രഖ്യാപനം Read More »

ആസിഫ് മുഹമ്മദ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി.

തൃശൂർ : കൈപ്പമംഗലംനിയോജക മണ്ഡലം എറിയാട് സ്വദേശി ആസിഫ് മുഹമ്മദിനെ കെ.എസ്.യുസംസ്ഥാന ജനറൽ സെക്രട്ടറിയായി ദേശീയ കമ്മിറ്റി തെരഞ്ഞെടുത്തു.നിലവിൽ കെ.എസ്.യുവിൻ്റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുമതലയുള്ള സംസ്ഥാന കൺവീനറാണ് ആസിഫ് മുഹമ്മദ്.കെ.എസ്.യു വിൻ്റെ കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റായും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ഭാരത മാതാ നിയമ കലാലയത്തിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കി.അവിടെ (2018-19) വർഷത്തെ കെ.എസ്.യു പാനലിൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായും വിജയിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള ; പോറ്റി റിമാന്‍ഡില്‍

പത്തനംതിട്ട:  ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍. തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് ഉണ്ണികൃഷ്്ണന്‍ പോറ്റിയെ മാറ്റും. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്നിന് കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് കോടതിയില്‍ ഹാജരാക്കും. അതേസമയം, അന്വേഷണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ 2019ലെയും 25ലെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഇതിനായി തെളിവ് ശേഖരണം ആരംഭിച്ചു.

8 മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ജന്മനാട്ടില്‍ തിരിച്ചെത്തി

കൊച്ചി: എട്ട് മാസങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി പി രാജീവും അന്‍വര്‍ സാദത്തും എത്തി. വിമാനത്താവളത്തില്‍ അദ്ദേഹത്തെ കാണാന്‍ നിരവധി ആരാധകര്‍ തടിച്ചുകൂടി. മമ്മൂട്ടിയും ആന്റോ ജോസഫും ഭാര്യ സുല്‍ഫത്തുമാണ് മമ്മൂട്ടിയോടൊപ്പം കൊച്ചിയിലെത്തിയത്. വലിയ രീതിയിലുള്ള സ്വീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. യുകെയിലെ പാട്രിയോട്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ ദിവസം ചെന്നൈയില്‍ എത്തിയ മമ്മൂട്ടി, ഇന്നാണ് കൊച്ചിയിലെത്തിയത്. ഇനി വരും ദിവസങ്ങളില്‍ അദ്ദേഹം പുതിയ …

8 മാസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ജന്മനാട്ടില്‍ തിരിച്ചെത്തി Read More »

ചീനിക്കുഴി കൂട്ടക്കൊല; ഹമീദിന് വധശിക്ഷ

ഇടുക്കി : ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണല്‍ സ്‌പെഷ്യല്‍ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി. 2022 മാര്‍ച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയില്‍ ആലിയേക്കുന്നേല്‍ മുഹമ്മദ് ഫൈസല്‍, ഷീബ, മെഹ്‌റിന്‍, അസ്‌ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോള്‍ …

ചീനിക്കുഴി കൂട്ടക്കൊല; ഹമീദിന് വധശിക്ഷ Read More »

ശബരിമല സ്വര്‍ണക്കൊള്ള: ബോര്‍ഡ് പ്രസിഡണ്ടുമാരും പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉന്നതര്‍ക്കും പങ്ക്. അന്വേഷണം ഊര്‍ജിതമാക്കി. 2019-2025 കാലയളവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാര്‍ക്കെതിരെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടങ്ങി. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്്്് പി.എസ്. പ്രശാന്ത്, 2019-ലെ പ്രസിഡണ്ടായിരുന്ന എ. പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് എസ്ഐടി വിശദമായി പരിശോധിക്കുന്നത്. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് അന്വേഷണം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാരിലെത്തിയത്.രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി എസ്ഐടിക്ക് നിര്‍ദ്ദേശം …

ശബരിമല സ്വര്‍ണക്കൊള്ള: ബോര്‍ഡ് പ്രസിഡണ്ടുമാരും പ്രതിക്കൂട്ടില്‍ Read More »

കാഞ്ചീപുരത്ത് 4.5 കോടി കവര്‍ന്ന തൃശൂര്‍ സ്വദേശിയടക്കം അഞ്ച് മലയാളികള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നാലരക്കോടി രൂപ കവര്‍ന്ന കേസില്‍ 5 മലയാളികള്‍ അറസ്റ്റില്‍. കൊല്ലം, പാലക്കാട്, തൃശൂര്‍ സ്വദേശികളാണ് പിടിയിലായത്. മുംബൈ സ്വദേശിയുടെ കാര്‍ തടഞ്ഞാണ് കവര്‍ച്ച. മുംബൈ ബോര്‍വാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി.പ്രതികളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. ഓഗസ്റ്റ് 20-നായിരുന്നു ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കോടികള്‍ കവര്‍ന്നത്. മഹാരാഷ്ട്രയിലെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്ന പണം കാഞ്ചീപുരം ജില്ലയിലെ ആറ്റുപത്തൂരില്‍വെച്ചായിരുന്നു സംഘം തട്ടിയെടുത്തത്. ബംഗളൂരുവില്‍ നിന്ന് …

കാഞ്ചീപുരത്ത് 4.5 കോടി കവര്‍ന്ന തൃശൂര്‍ സ്വദേശിയടക്കം അഞ്ച് മലയാളികള്‍ അറസ്റ്റില്‍ Read More »

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ താരമായ ചിത്രത്തിന് തുടക്കമായി

കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്റണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. മോഹന്‍ലാല്‍ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മകള്‍ സിനിമയിലേക്ക് എത്തിയതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ”ഞാനും സിനിമയില്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. …

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ താരമായ ചിത്രത്തിന് തുടക്കമായി Read More »

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാംകുമാർ പിന്മാറി. കാരണം പറയാതെയാണ് പിന്മാറ്റം. ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് പിന്മാറുകയാണെന്ന് അറിയിച്ചത്. ഡിവിഷൻ ബെഞ്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത്.

ക്ഷേമപെന്‍ഷന്‍ രണ്ടായിരം രൂപയാക്കി

തിരുവനന്തപുരം:  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി. ക്ഷേമപെന്‍ഷന്‍ 400 രൂപക്കൂട്ടി  ആശമാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി. സ്ത്രീകള്‍ക്ക് ആയിരം രൂപ വീതം സുരക്ഷാ പെന്‍ഷനായി നല്‍കും. റബറിന്റെ താങ്ങുവില 200 രൂപയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു കൂടി ഡിഎ പ്രഖ്യാപിച്ചു. അംഗനവാടി ഹെല്‍പ്പര്‍മാര്‍ക്കും ഓണറേറിയം ആയിരം രൂപവീതം കൂട്ടി. യുവാക്കള്‍ക്ക് ആയിരം രൂപ സ്‌കോളര്‍ഷിപ്പ്. നെല്ലിന്റെ സംഭരണവില 30 രൂപ കൂട്ടി

കുതിരാനില്‍  കാട്ടാനയെ തുരത്തുന്നതിനിടെ വനം വാച്ചറുടെ കാലൊടിഞ്ഞു

തൃശൂര്‍: പീച്ചി വനമേഖലയിലെ കുതിരാനില്‍ കാട്ടാനയെ തുരത്തുന്നതിനിടെ വനംവാച്ചറുടെ കാലൊടിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വനംവാച്ചര്‍ ബിജുവിനെ മെഡി.കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാനയുടെ സാന്നിധ്യം കണ്ട്് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. ഇവിടെ ഇടയ്ക്കിടെ കാട്ടാനയുടെ ആക്രമണം നടക്കുന്നു.

തൃശൂരില്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമായി

തൃശൂര്‍: തൃശൂര്‍ ദേശക്കാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതിന് കാരണം ജനങ്ങള്‍ സമ്മാനിച്ച തുടര്‍ഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയില്‍ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായതെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതി:  നാളത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കരുതെന്ന നിലപാടില്‍ ഉറച്ചുനിന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും സിപിഐ പിന്‍മാറാതിരുന്നത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. നാളെ നടക്കുന്ന മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. നവംബര്‍ നാലിന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അഞ്ചിനാണ് വീണ്ടും മന്ത്രിസഭായോഗം ചേരുന്നത്. തുടര്‍ച്ചയായി മന്ത്രിസഭായോഗങ്ങളില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക്് തിരിച്ചടിയാകും. സിപിഐ മന്ത്രിമാര്‍ രാജി സന്നദ്ധത സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പിഎം …

പിഎം ശ്രീ പദ്ധതി:  നാളത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും Read More »

ടിപി കേസ് പ്രതികള്‍ക്കായി ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി വീണ്ടും സര്‍ക്കാരിന്റെ അസാധാരണനീക്കം. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചു. ഇരുപത് വര്‍ഷത്തേയ്ക്ക് ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഇടപെടല്‍. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ വിടുതല്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ടി കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് …

ടിപി കേസ് പ്രതികള്‍ക്കായി ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത് Read More »

സ്പിരിറ്റ് കടത്തില്‍ സിപിഎം നേതാവും പ്രതി

പാലക്കാട്:  സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സര്‍ക്കാര്‍പതിയില്‍ കണ്ണയ്യന്റെ  വീട്ടില്‍വെച്ചാണ് പൊലീസ് വന്‍താതില്‍ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യന്‍ പൊലീസിന്റെ  പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ …

സ്പിരിറ്റ് കടത്തില്‍ സിപിഎം നേതാവും പ്രതി Read More »

സ്പിരിറ്റ് കടത്തില്‍ സിപിഎം നേതാവും പ്രതി

പാലക്കാട്:  സ്പിരിറ്റ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കല്‍ സെക്രട്ടറിയായ ഹരിദാസനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. പ്രതിയായ ഹരിദാസന്‍ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പാലക്കാട് ചിറ്റൂരില്‍ 1260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. മീനാക്ഷിപുരം സര്‍ക്കാര്‍പതിയില്‍ കണ്ണയ്യന്റെ  വീട്ടില്‍വെച്ചാണ് പൊലീസ് വന്‍താതില്‍ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ കണ്ണയ്യന്‍ പൊലീസിന്റെ  പിടിയിലായിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തതിലാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ലോക്കല്‍ സെക്രട്ടറി ഹരിദാസനും ഉദയനും ചേര്‍ന്നാണ …

സ്പിരിറ്റ് കടത്തില്‍ സിപിഎം നേതാവും പ്രതി Read More »

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  അവധി

തൃശ്ശൂര്‍:  ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.