Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കൊച്ചി: പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എംകെ സാനു (98) അന്തരിച്ചു. ഇടപ്പളളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയിരുന്നു. നാലു വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അധ്യാപനായി പ്രവര്‍ത്തിച്ചു. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ല്‍ വിമര്‍ശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തിലും നിന്ന് വിരമിച്ചു. …

പ്രൊഫ. എം.കെ സാനു അന്തരിച്ചു Read More »

എല്ലാവർക്കും നന്ദിയെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതിൽ എല്ലാവർക്കും നന്ദിയെന്ന് സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. കേസിൽ നിന്ന് ഒഴിവാക്കപ്പെടണം. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അദ്ദേഹം അറിയിച്ച

കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടി

റായ്പൂർ: ഛത്തിസ്ഗഡിൽ മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് പ്രോസിക്യൂഷൻ എതിർത്തിട്ടും ജാമ്യം അനുവദിച്ചത്. അര ലക്ഷം രൂപയും രണ്ട് ആൾ ജാമ്യവുമാണ് ഉപാധികൾ . 9 ദിവസം മുൻപാണ് മലയാളി കന്യാസ്ത്രീകളായ വന്ദന, പ്രീതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാരത്തിളക്കത്തില്‍ മലയാള സിനിമ, ഉള്ളൊഴുക്ക് മികച്ച ചിത്രം

ന്യൂഡല്‍ഹി: 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023-ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018).

കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ചലച്ചിത്ര, സീരിയല്‍,മിമിക്രി കലാകാരന്‍ കലാഭവന്‍ നവാസ് (51) അന്തരിച്ചു. ഇന്ന് വൈകീട്ടോടെ ചോറ്റാനിക്കരയിലെ ലോഡ്ജില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നവാസ് ലോഡ്ജിലെ മുറി ഒഴിയേണ്ടതായിരുന്നു. ഇതിനായി റൂം ബോയ്് എത്തിയപ്പോഴായിരുന്നു നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവാസ് ബോധരഹിതനായി തലയില്‍ വീണുകിടക്കുകയായിരുന്നു. കഴിഞ്ഞ മാസം 25നായിരുന്നു നവാസ് ഇവിടെ മുറിയെടുത്തത്. ‘പ്രകമ്പനം’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷൂട്ടിംഗിന് വേണ്ടിയാണ് ലോഡ്ജി മുറിയെടുത്തിരുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥിക നിഗമനം. ചോറ്റാനിക്കര ഗവ.ഹൈസ്‌കൂളിനടുത്തുള്ള വൃന്ദാവന്‍ …

കലാഭവന്‍ നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More »

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തന്നെ ഉറപ്പ് നൽകി:  രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ: സഭാ അധികൃതർ കന്യാസ്ത്രീകളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തി സഹായ അഭ്യർത്ഥിച്ച ആ സമയം മുതൽ ഇന്നുവരെ  പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ആവശ്യമായ എല്ലാ കാര്യങ്ങളും ബിജെപി ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് അദ്ദേഹം തന്നെ ഉറപ്പ് നൽകി. ഛത്തീസ്ഗഡ് സർക്കാർ കന്യാസ്ത്രീകളുടെ ജാമ്യത്തെ കോടതിയിൽ എതിർക്കില്ലന്നുള്ള ഉറപ്പും ലഭിച്ചിട്ടുണ്ട് . വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല. മലയാളികൾ എവിടെ പ്രശ്നത്തിൽ അകപ്പെട്ടാലും ബിജെപി അവരുടെ സഹായവുമായി എത്തും. …

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും തന്നെ ഉറപ്പ് നൽകി:  രാജീവ് ചന്ദ്രശേഖർ Read More »

കന്യാസ്ത്രീകൾക്ക് ജാമ്യം , സർക്കാർ എതിർക്കില്ല

തൃശൂർ: മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റിലായ 2 കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ജാമ്യാപേക്ഷയെ ചത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. കേന്ദ്ര അഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്. ബിഷപ്പ് പാലസിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായുള്ള കൂടികാഴ്ചക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു’ അദ്ദേഹം. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണമെന്ന് പ്രധാനമന്ത്രിയും ഉറപ്പു നൽകിയിട്ടുണ്ട്. തെറ്റിധാരണ മൂലമാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉണ്ടായതെന്നും  അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് …

കന്യാസ്ത്രീകൾക്ക് ജാമ്യം , സർക്കാർ എതിർക്കില്ല Read More »

കന്യാസ്ത്രീകൾക്ക് ജാമ്യം , സർക്കാർ എതിർക്കില്ല

തൃശൂർ: മതപരിവർത്തനത്തിൻ്റെ പേരിൽ അറസ്റ്റിലായ 2 കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ജാമ്യാപേക്ഷയെ ചത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. കേന്ദ്ര അഭ്യന്തര മന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടുണ്ട്. ബിഷപ്പ് പാലസിൽ സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായുള്ള കൂടികാഴ്ചക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു’ അദ്ദേഹം. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണമെന്ന് പ്രധാനമന്ത്രിയും ഉറപ്പു നൽകിയിട്ടുണ്ട്. തെറ്റിധാരണ മൂലമാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉണ്ടായതെന്നും  അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് …

കന്യാസ്ത്രീകൾക്ക് ജാമ്യം , സർക്കാർ എതിർക്കില്ല Read More »

വേടനെതിരെ ബലാത്സംഗക്കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നവനിതാഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടനെതിരെ ബലാത്സംഗക്കേസ്.  തൃക്കാക്കര പൊലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്. യുവ ഡോക്ടറെ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. 2023 ലാണ് വേടന്‍ …

വേടനെതിരെ ബലാത്സംഗക്കേസ് Read More »

ഭീതി വിതച്ച് സുനാമി

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകള്‍ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കന്‍ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്‌ക, ഹവായ്, ന്യൂസിലന്‍ഡിന് തെക്ക് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവില്‍ സുനാമി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും ആളുകള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോള്‍ വ്യക്തമല്ല.ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റര്‍ ഉയരമുള്ള …

ഭീതി വിതച്ച് സുനാമി Read More »

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസുടമകളും ഗതാഗത സെക്രട്ടറിയും തമ്മില്‍  െനടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനിശ്ചിതകാലസമരത്തിലേക്ക് ബസുടമകള്‍ നീങ്ങുന്നത്. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് ബസുടമകള്‍ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു.

റിസോര്‍ട്ട് നിര്‍മാണം; കുഴല്‍നാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക. വിജിലന്‍സ് അന്വേഷണത്തിനു പുറമെയാണ് കേസില്‍ ഇഡിയും അന്വേഷണം തുടങ്ങിയത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സില്‍നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. 2012ലാണ് ചിന്നക്കനാലില്‍ ഒരേക്കറോളം സ്ഥലം വാങ്ങി അടുത്തുള്ള 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൂടി കൂട്ടിച്ചേര്‍ത്തത്. പിന്നീടാണ് ഈ ഭൂമി മാത്യു കുഴല്‍നാടന്‍ അടക്കമുള്ള സംഘം …

റിസോര്‍ട്ട് നിര്‍മാണം; കുഴല്‍നാടനെതിരെ ഇഡി അന്വേഷണം Read More »

എഡിജിപി അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: എഡിജിപി എം .ആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മിഷണറായാണ് പുതിയ നിയമനം. ട്രാക്ടര്‍ വിവാദത്തില്‍ നടപടിക്ക് ഡി.ജി.പി ശുപാര്‍ശ നല്‍കിയിരുന്നു. നിലവില്‍ ബറ്റാലിയന്‍ എഡിജിപിയാണ് എംആര്‍ അജിത്കുമാര്‍. ട്രാക്ടര്‍ യാത്രയില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കാലു വേദന കൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നായിരുന്നു അജിത് കുമാറിന്റെ വാദം. പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം …

എഡിജിപി അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി Read More »

കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

റായ്പൂര്‍:  ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നിര്‍ബന്ധിതമതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.  മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമര്‍പ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ  സത്യവിരുദ്ധമായ പരാതിയെത്തുടര്‍ന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. …

കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതരവകുപ്പുകള്‍ Read More »

ചാവക്കാട് എന്‍ എച്ച് 66 ല്‍ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ വിള്ളല്‍ കണ്ടെത്തി

ഗുരുവായൂര്‍: ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ല്‍ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. കനത്തമഴയിലാണ് വിള്ളല്‍ രൂപപ്പെട്ടത്.ടാറിങ് പൂര്‍ത്തിയാക്കിയ ഭാഗത്താണ് ഏകദേശം 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. രാവിലെ ഇതുവഴി നടക്കാനിറങ്ങിയ യുവാക്കളാണ് ആദ്യമായി വിള്ളല്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് താല്‍ക്കാലികമായി സിമന്റ് ഉപയോഗിച്ച് അടച്ചിട്ടുണ്ടെങ്കിലും, ശക്തമായ മഴയില്‍ വിള്ളല്‍ വീണ്ടും വന്നു ഏതെങ്കിലും രീതിയില്‍ പരിശോധനയുണ്ടാകുമോ എന്നതില്‍ വ്യക്തതയായിട്ടില്ല. നേരത്തെയും ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാതയില്‍ സമാനമായ …

ചാവക്കാട് എന്‍ എച്ച് 66 ല്‍ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ വിള്ളല്‍ കണ്ടെത്തി Read More »

ഗോവിന്ദച്ചാമി വിയ്യൂര്‍ ജയിലില്‍

തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെട്ട് പിടിയിലായ ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ്  മാറ്റിയത്.  ഇന്നു രാവിലെ ഏഴോടെയാണ് കനത്ത സുരക്ഷയില്‍ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രത്യേക വാഹനത്തില്‍ കനത്ത സുരക്ഷയില്‍ വിയ്യൂരിലേക്ക് കൊണ്ടു പോയത്. തോക്ക് സഹിതമുള്ള സായുധ പോലീസിന്റെ  സുരക്ഷയിലാണ് പ്രതിയെ വിയ്യൂരിലേക്ക് കൊണ്ടു പോയത്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ  സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വാഹനത്തില്‍ കയറ്റിയത്. പ്രതിഷേധ സാധ്യത കൂടി …

ഗോവിന്ദച്ചാമി വിയ്യൂര്‍ ജയിലില്‍ Read More »

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് …

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി Read More »