Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ തര്‍ക്കം, ഒരാള്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: ബിവറേജസിന് മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍വച്ചുണ്ടായ സംഭവത്തില്‍ കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് മരിച്ചത്.ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി.

വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ പരിശോധന,പഴകിയ ഭക്ഷണം കണ്ടെത്തി

കൊച്ചി: കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പറേഷന്റെ  ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. 50 കിലോയോളം ചീഞ്ഞ ചിക്കന്‍ അടക്കമാണ് പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ  സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിലവില്‍ അധികൃതര്‍ സ്ഥാപനം പൂട്ടിച്ചിട്ടുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്‍പത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍എസ് ഗവായിയുടെ മകനാണ്.

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും, 15 ലക്ഷം പിഴയും

തിരുവനന്തപുരം:  നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും,  15 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അമ്മാവന്‍ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴത്തുക നല്‍കണം. കേസില്‍ കേദല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീന്‍ പദ്മ, രാജാ തങ്കം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കേദല്‍ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് …

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും, 15 ലക്ഷം പിഴയും Read More »

ബി.ജെ.പിയുടെ നേതൃത്വത്തിലും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണച്ചടങ്ങ്, പ്രതിഷേധവുമായി  കോണ്‍ഗ്രസ്

തൃശ്ശൂര്‍:  സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി. ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്റെ 21-ാം  ചരമവാര്‍ഷികദിനത്തില്‍  ബി.ജെ.പിയും അനുസ്മരണച്ചടങ്ങ് നടത്തുന്നു. അവിണിശ്ശേരിയിലെ അദ്ദേഹത്തിന്റെ   വീട്ടില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തുന്നതിന് പിന്നാലെ ബിജെപിയും പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്. ബിജെപി ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ മകന്‍ വി കെ ജയഗോവിന്ദനും കുടുംബവും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക്  ചേര്‍പ്പില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ വി.ആറിന്റെ   വീട്ടില്‍ താമസിക്കുന്നത്.ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ …

ബി.ജെ.പിയുടെ നേതൃത്വത്തിലും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണച്ചടങ്ങ്, പ്രതിഷേധവുമായി  കോണ്‍ഗ്രസ് Read More »

പഞ്ചാബില്‍ വ്യാജ മദ്യദുരന്തം: 14 മരണം

ചണ്ഡിഗഢ്: പഞ്ചാബില്‍ വ്യാജ മദ്യദുരന്തത്തില്‍ 14 പേര്‍ മരിച്ചു. ആറ് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. 5 ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി അമൃതസര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മദ്യം വിതരണം ചെയ്ത പ്രതിയടക്കം അഞ്ച്്് പേരെയാണ് പോലീസ് പിടികൂടിയത്.. പഞ്ചാബില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ നാലാമത്തെ മദ്യദുരന്തമാണിത്

ആന ഇടഞ്ഞോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം

തൃശൂര്‍: ഉത്സവപ്പറമ്പുകളില്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചെന്നും അവര്‍ ആരോപിച്ചു.  ആന ഓടാന്‍ കാരണമിതാണ്. കണ്ണിലേയ്ക്ക് ലേസര്‍ അടിച്ചതോടെ ആനകള്‍ ഓടുകയായിരുന്നു. എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിന് എതിരുനില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ആനകളെ എഴുപ്പള്ളിപ്പിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകള്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കിയതാണോയെന്ന സംശയിക്കുന്നു. ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും …

ആന ഇടഞ്ഞോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം Read More »

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം, ഡ്രോണ്‍ ആക്രമണം

ശ്രീനഗര്‍:  ജമ്മുവിലെ സാംബയിലും, പഞ്ചാബിലെ ജലന്ധറിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം. ജമ്മു, പഞ്ചാബ് അതിര്‍ത്തിയിലാണ് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടത്.ഡ്രോണുകള്‍ ഇന്ത്യന്‍ വ്യോമ സംവിധാനങ്ങള്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സര്‍, ജലന്ധര്‍. ഗുരുദാസ്പൂര്‍,ഹോഷിയാര്‍പൂര്‍ എന്നിവിടങ്ങളിലും പാക് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. പഞ്ചാബിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. അമൃത്സറില്‍ ബ്ലാക്ക് ഔട്ടാണിപ്പോള്‍. വീടിന്റെ മുകളില്‍ നിന്ന്്് ഡ്രോണുകള്‍ മൊബൈലിലും മറ്റും ചിത്രീകരിക്കരുതെന്ന്് സേന മുന്നറിയിപ്പ്  നല്‍കി.

ധീരഭടന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് ; മോദി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും സല്യൂട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു. സൈന്യത്തിന്റേത് അസാമാന്യ ധീരതയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞു.വെടിനിര്‍ത്തല്‍ ചെറിയ വിരാമം മാത്രം. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ചില്ല. ചര്‍ച്ച അധീന കശ്മീരില്‍ മാത്രം.ആണവായുധ ഭീഷണി വിലപ്പോവില്ല. ഭീഷണി ഇന്ത്യയോട് വേണ്ട. ആ ബ്ലാക് മെയില്‍ ചെലവാകില്ല. ഭീകരവാദികളെയും പിന്തുണയ്ക്കുന്നവരെയും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഭയന്നു വിറച്ചു. …

ധീരഭടന്‍മാര്‍ക്ക് ബിഗ് സല്യൂട്ട് ; മോദി Read More »

കെ.പി.സി.സിയുടെ തലവനായി സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതൃത്വം ചുമതലയേറ്റു. രാവിലെ  ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ നിലവിലെ കെ.പി.സി.സി പ്രസിഡണ്ട്്് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി.കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി  നിയുക്ത അധ്യക്ഷന്‍ സണ്ണി ജോസഫ്, നിയുക്ത വര്‍ക്കിങ് പ്രസിഡന്റുമാരായ എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു.നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ …

കെ.പി.സി.സിയുടെ തലവനായി സണ്ണി ജോസഫ് Read More »

ഓപ്പറേഷന്‍ സിന്ദൂര്‍: പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരരെ വധിച്ചുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം  പറഞ്ഞു. …

ഓപ്പറേഷന്‍ സിന്ദൂര്‍: പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു Read More »

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍;  ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍;  ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസത്തേക്കാളും ശക്തമായ ആക്രമണമാണിത്. നൂറോളം ഡ്രോണുകള്‍ ശ്രീനഗറിനെ ലക്ഷ്യമാക്കി പാഞ്ഞു. ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള …

വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍;  ജമ്മുവിലും, ശ്രീനഗറിലും ഡ്രോണ്‍ ആക്രമണം ശക്തം Read More »

യാചിച്ചു പാക്കിസ്ഥാൻ; ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ

ദില്ലി: മൂന്നു ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷം ഇന്ത്യയും – പാകിസ്ഥാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ. വെടിനിർത്തൽ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് ഇന്ത്യ എടുക്കുമെന്നും വിദേശകാര്യ മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു. റാവൽപിണ്ടിയിലെ നാർഖാൻ എയർബേഴ്സ്, ദക്ഷിണ പഞ്ചാബിലെ റഹീമിയ ഖാൻ ഹെയർ ബേസ്, പഞ്ചാബിലെ സർദോഗ എയർബസ് തുടങ്ങി 6 എയർ ബെയ്സുകളിൽ പ്രത്യാക്രമണം നടത്തി തകർത്ത ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ …

യാചിച്ചു പാക്കിസ്ഥാൻ; ഓപ്പറേഷൻ സിന്ദൂർ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ Read More »

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് ധാരണയായി

ന്യൂഡല്‍ഹി: ഇന്ത്യയും, പാകിസ്ഥാനും തമ്മിലുളള സംഘര്‍ഷത്തിന് അയവ്. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. ഇരുരാജ്യങ്ങളും തമ്മില്‍  നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. 12ന് വീണ്ടും ചര്‍ച്ച നടത്തും. ഇനി ചര്‍ച്ച നടത്തുക ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ വെച്ചായിരിക്കും. തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചയില്ല. പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍ ഇന്ത്യയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷനെ ഉച്ചതിരിഞ്ഞ്് 3.35ന് വിളിക്കുകയായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാക് ഷെല്ലാക്രമണം: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കൊച്ചി:പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. Photo:X

പാക് ഷെല്ലാക്രമണം: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

കൊച്ചി:പാക് ഷെല്ലാക്രമണത്തില്‍ ജമ്മു സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥനായ രാജ്കുമാര്‍ താപ്പയാണ് രജൗരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ഇക്കാര്യം സ്ഥിരീകരിച്ചു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറാണ് കൊല്ലപ്പെട്ട രാജ്കുമാര്‍ താപ്പ. ഷെല്ലാക്രമണത്തില്‍ അദ്ദേഹത്തിന്റെ വീടുള്‍പ്പടെ തകര്‍ന്നു. ഇതിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. Photo:X

ബുര്യാന്‍ ഉല്‍ മസൂര്‍’ : ഇന്ത്യയ്‌ക്കെതിരേ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

കൊച്ചി:: തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയ്‌ക്കെതിരേ ‘ബുര്യാന്‍ ഉല്‍ മസൂര്‍’ എന്ന പേരില്‍ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. തകര്‍ക്കാനാകാത്ത മതില്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പാക്കിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം. Photo: X

റാവല്‍പിണ്ടിയിലടക്കം പാകിസ്താന്റെ 3 വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ

കൊച്ചി:അതിര്‍ത്തിയിലെ പ്രകോപനത്തിനു തിരിച്ചടി നല്‍കി പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കുനേരെയാണ് ഇന്ത്യന്‍ സൈനിക നീക്കം. മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി സ്ഥിരീകരിച്ചു. ഇസ്ലാമാദില്‍ പുലര്‍ച്ചെ നാലുമണിക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ സ്ഥിരീകരണം. ഇന്ന് പുലര്‍ച്ചെയാണ് …

റാവല്‍പിണ്ടിയിലടക്കം പാകിസ്താന്റെ 3 വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ Read More »

പൂഞ്ചില്‍ ക്രൈസ്റ്റ് സ്‌കൂളിന് നേരെ  പാക് ആക്രമണം, 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു, 36 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു

ന്യൂഡല്‍ഹി:  യാത്രാവിമാനങ്ങളുടെ മറവില്‍ പാകിസ്താന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ട്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂഞ്ചില്‍ ക്രൈസ്റ്റ് സ്‌കൂളിന് നേരെ ഷെല്ലാക്രമണം നടത്തി. രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂളിന് അവധി നല്‍കിയതിനാല്‍ കൂടുതല്‍ ആളപായം ഉണ്ടായില്ല. ഷെല്ലാക്രമണത്തില്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും പരിക്ക് പറ്റി.ഇന്ത്യയുടെ 36 സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ആക്രമിച്ചു. പൂഞ്ചിലെ സിഖ് ഗുരുദ്വാര തകര്‍ത്തു. പാകിസ്താന്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചു. …

പൂഞ്ചില്‍ ക്രൈസ്റ്റ് സ്‌കൂളിന് നേരെ  പാക് ആക്രമണം, 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു, 36 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു Read More »

ഉറിയിലെ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഉറി മേഖലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇവര്‍ ശ്രീനഗറിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടയിലാണ് കാറില്‍ ഷെല്‍ പതിച്ചത്. ഷെല്ലിന്റെ ചീളുകള്‍ കഴുത്തില്‍ തുളച്ചുകയറിയാണ് നര്‍ഗീസ് (45 ) മരിച്ചു. കാറിലുണ്ടായ കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. രാവിലെ ജമ്മുവിലെ പഞ്ച്ഗുളയിലും സൈറണ്‍ മുഴങ്ങിയിട്ടുണ്ട്.