തൃശൂർ : വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരെ സുരേഷ്‌ഗോപി തൃശ്ശൂരിൽ നടത്തിയ പരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. അദ്ദേഹം നടത്തിയ പരാമർശം തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്ന ഒന്നാണ്. അദ്ദേഹം ഇത്ര നാൾ വാ തുറന്നിരുന്നില്ല,തുറന്നത് തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കുന്നതിനായിരുന്നുവെന്നത് ഏറെ ഖേദകരമാണ്. അദ്ദേഹം നടത്തിയ ക്രമക്കേട് കണ്ടെത്തിയതിലുള്ള ജാള്യതകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണ്, ആ സംസ്കാരമല്ല തങ്ങളുടേത്,അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ആ രീതിയിൽ മറുപടി പറയാനാവില്ല. ഞങ്ങൾ ഉയർത്തിയത് അദ്ദേഹവും ബി ജെ പി യും നടത്തിയ വോട്ടർ പട്ടികയിലെ ക്രമക്കേടിനെ കുറിച്ചാണ്. അദ്ദേഹം തൃശ്ശൂരിലെ എം പിയാണ്,അദ്ദേഹത്തിനെതിരെ ഉയർന്ന വന്ന പരാതിക്ക് അദ്ദേഹം തന്നെയാണ് മറുപടി പറയേണ്ടത്,അതല്ലാതെ ഇലക്ഷൻ കമ്മിഷനേയും ബഹു സുപ്രീം കോടതിയെയും പഞ്ഞ് ഒഴിവാകുന്നത് അദ്ദേഹം ക്രമക്കേടിനെ ശരിവെക്കുന്നതുകൊണ്ടാണ്. ഇനിയെങ്കിലും ചെയ്ത തെറ്റിനെ ജനങ്ങൾക്ക് മുൻമ്പിൽ ഏറ്റു പറയാൻ സുരേഷ് ഗോപി തയ്യാറാകണമെന്ന് അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.
സുരേഷ് ഗോപിയുടെ പരാമർശം:കണ്ണാടിയിൽ നോക്കി: അഡ്വ ജോസഫ് ടാജറ്റ്
