തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദിലെത്തി നോമ്പുതുറയിൽ പങ്കെടുത്തു. ചീഫ് ഇമാം ഇബ്രാഹിം ഫലാഹിയുടെ നേതൃത്വത്തിൽ മസ്ജിദ് പ്രസിഡണ്ട് ഹയാത്ത് ഖാൻ, മുത്തവല്ലി പി.സി. സിയാദ്, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിദ് എന്നിവർ ചേർന്ന് കേന്ദ്രമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചെട്ടിങ്ങാടി ജുമാ മസ്ജിദിലെ പ്രസിദ്ധമായ ജീരക കഞ്ഞിയും കഴിച്ച് സുരേഷ് ഗോപിയും സംഘവും നോമ്പുതുറയിൽ പങ്കെടുത്തു. 45 മിനിറ്റോളം മസ്ജിജിദിൽ ചെലവഴിച്ച കേന്ദ്ര മന്ത്രി അടുത്ത കൊല്ലം നോമ്പുതുറയിൽ പങ്കെടുക്കാൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി യാത്ര പറഞ്ഞത് . ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ബി ജെ പി തൃശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, തൃശ്ശൂർ മണ്ഡലം പ്രസിഡണ്ട് രഘുനാഥ് സി മേനോൻ എന്നിവരും ബിജെപി പ്രവർത്തകരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു .
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഹനഫി ജുമാ മസ്ജിദിലെ നോമ്പുതുറയിൽ
