Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

71-ാം വയസ്സില്‍ മേരിയ്ക്കുണ്ടൊരു മോഹം, പത്താം ക്ലാസ് ജയിക്കണം

തൃശൂര്‍: പത്താം ക്ലാസ് തുല്യതാ പരീക്ഷയെഴുതുന്നവര്‍ക്കായി മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടത്തുന്ന സാക്ഷരതാ മിഷന്റെ ക്ലാസിലെ ‘സീനിയറി’ ന് 71 വയസ്സാണ്. ഏഴാം ക്ലാസ് പാസായെങ്കിലും ജീവിതവൃത്തിക്കായി പഠനം നിര്‍ത്തിയ 71 കാരി തൃക്കൂര്‍ സ്വദേശി എലവത്തിങ്കല്‍ മേരിക്ക് തുല്യതാ പരീക്ഷയെഴുതാന്‍ പ്രചോദനമായത് മക്കളും, പള്ളി വികാരിയും. ക്ലാസില്‍ ചേര്‍ന്നതോടെ മുട്ടുവേദനയും, ക്ഷീണവും മാറി, കുട്ടികളുടെ ചുറുചുറുക്കോടെയാണിപ്പോള്‍ ബസില്‍ കയറി പഠനത്തിനെത്തുന്നതെന്ന് അവര്‍ പറഞ്ഞു. ഇംഗ്ലീഷും ഹിന്ദിയുമാണ് ഇഷ്ട വിഷയം. കണക്ക് മാത്രം ഓര്‍ത്തെടുക്കാന്‍ ഇത്തിരി കഷ്ടമാണെന്നും …

71-ാം വയസ്സില്‍ മേരിയ്ക്കുണ്ടൊരു മോഹം, പത്താം ക്ലാസ് ജയിക്കണം Read More »

പാലക്കാട് വേടന്റെ റാപ്പിനിടെ തിക്കും തിരക്കും, പോലീസ് ലാത്തിവീശി

പാലക്കാട്: റാപ്പര്‍ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം  പേര്‍ക്ക് പരിക്കേറ്റു. കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട മൈതാനത്തായിരുന്നു പരിപാടി. തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു. വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ തടഞ്ഞു..  പിന്നാലെയാണ് വലിയ തോതില്‍ തിക്കും തിരക്കുമുണ്ടായത്. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റവര്‍ ജില്ലാ  ആശുപത്രിയില്‍ ചികിത്സ തേടി.

പാകിസ്താന് വേണ്ടി ചാരവൃത്തി, യൂട്യൂബര്‍ അറസ്റ്റില്‍

ചണ്ഡിഗണ്ഡ:  പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബര്‍ ഹരിയാനയില്‍ അറസ്റ്റില്‍. പ്രമുഖ യൂട്യൂബറും ഹരിയാന ഹിസാര്‍ സ്വദേശിയുമായ ജ്യോതി മല്‍ഹോത്രയാണ് ഇന്ന് അറസ്റ്റിലായത്. ഇവര്‍ പാകിസ്താന്‍ ഇന്റലിജന്‍സിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.’ട്രാവല്‍ വിത്ത് ജോ” എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023-ല്‍ ജ്യോതി പാകിസ്താന്‍ സന്ദര്‍ശിച്ചതായും അവിടെ …

പാകിസ്താന് വേണ്ടി ചാരവൃത്തി, യൂട്യൂബര്‍ അറസ്റ്റില്‍ Read More »

ചാര്‍മിനാറിന് സമീപം വന്‍ തീപിടുത്തം; 17 മരണം

ഹൈദരാബാദ്:  ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം. 17 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 15 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ഗുല്‍സാര്‍ ഹൗസ് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണിത്.  നിറയെ വ്യാപാര സ്ഥാപനങ്ങളുണ്ട്്.  കെട്ടിടത്തിന് മുകളിലായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഇവിടെയാണ് തീപിടുത്തം ഉണ്ടായത്. മുത്ത് വ്യാപാരക്കടയിലാണ് ആദ്യം തീപിടുത്തമുണ്ടാ

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09 ന് ഭ്രമണപഥത്തില്‍ എത്താന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു. മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന …

പിഎസ്എല്‍വി സി 61 വിക്ഷേപണം പരാജയം Read More »

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന് സര്‍വകക്ഷി സംഘം, നയിക്കാന്‍ തരൂര്‍

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സര്‍വകക്ഷി സംഘത്തെ ശശി തരൂര്‍ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂര്‍ നയിക്കുക. കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ജോണ്‍ ബ്രിട്ടാസും സംഘത്തിലുണ്ട്്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്നുകാട്ടാന്‍ ഇന്ത്യ നീക്കം ശക്തമാക്കി. 5 മുതല്‍ 6 എംപിമാര്‍ അടങ്ങുന്ന …

ഓപ്പറേഷന്‍ സിന്ദൂര്‍: വിദേശ പര്യടനത്തിന് സര്‍വകക്ഷി സംഘം, നയിക്കാന്‍ തരൂര്‍ Read More »

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തില്‍ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ  ജി. സുധാകരനെതിരെ ആലപ്പുഴ സൗത്ത്്് പോലീസ് കേസെടുത്തു   തെളിവ് ശേഖരണത്തിനു ശേഷം മാത്രമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളെടുക്കുക.  ജി സുധാകരന്‍ താമസം വീട്ടില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ സൗത്ത് പൊലീസ് എസ്എച്ച്ഒയ്ക്ക് കത്ത് നല്‍കിയിരുന്നു. ആലപ്പുഴയില്‍ കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് …

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ കേസെടുത്തു Read More »

കെ സുധാകരനെ തള്ളിപ്പറഞ്ഞ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഒറ്റപ്പെടുന്നു.  പുനഃസംഘടനയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധാകരന്റെ വാദം ഹൈക്കമാന്‍ഡ് തള്ളി. മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചതായി ഹൈക്കമാന്‍ഡ് അറിയിച്ചു. സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ് ദീപാദാസ് മുന്‍ഷി  റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  സുധാകരന്‍ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് സംസ്ഥാന നേതാക്കളായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്നും കേരള നേതാക്കള്‍ അറിയിച്ചു. കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. …

കെ സുധാകരനെ തള്ളിപ്പറഞ്ഞ് ഹൈക്കമാന്‍ഡ് Read More »

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ അതിക്രമം, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു, എ.സി കത്തിച്ചു

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍കോളേജില്‍ അതിക്രമിച്ച് കയറിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു. അലുമ്‌നി ഓഡിറ്റോറിയത്തിലാണ് യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പൂട്ടിയിട്ട ശേഷം എ.സി കത്തിച്ചു. ഓഡിറ്റോറിയത്തില്‍ സര്‍ജന്‍സ് കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ ഓടിവന്ന് ശേഷം യുവാവിനെ പിടികൂടി പോലീസിന് കൈമാറി. രാവിലെ 5.30 മണിയോടെയാണ് സംഭവം നടന്നത്.സര്‍ജന്‍സ് കോണ്‍ഫറന്‍സ് നടത്തുന്നതിനാല്‍ ഓഡിറ്റോറിയത്തിലേക്ക് കൂടുതല്‍ എ.സി. എത്തിച്ചിരുന്നു. ഗ്യാസ് സിലിണ്ടറും, ചുറ്റികയുമായാണ് യുവാവ് എത്തിയത്. പിടിവലിയില്‍ യുവാവിന്റെ കൈയിന് മുറിവേറ്റിട്ടുണ്ട്. ഓഡിറ്റോറിയത്തിന്റെ ജനല്‍ച്ചില്ലുകളും യുവാവ് …

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ യുവാവിന്റെ അതിക്രമം, സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ടു, എ.സി കത്തിച്ചു Read More »

ഓപ്പറേഷൻ സിന്ദൂർ: തിരംഗയാത്ര തൃശൂരിൽ

തൃശൂർ : പാക് ഭീകരവാദത്തിനെതിരെ നടത്തിയ ഭാരതത്തിന്റെ സൈനീക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഘോഷത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര തൃശൂർ നഗരത്തിൽ നടന്നു അയ്യന്തോൾ അമ്മർ ജവാൻ ജ്യോതിയിൽ പുഷ്പ്പാർച്ചന നടത്തിയതിനു ശേഷം ആണ് തിരംഗ യാത്ര തുടങ്ങിയത്. കാർഗിൽ യുദ്ധത്തിൽ വീര മൃതു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ കേണൽ ജലജ വിശ്വനാഥ്, കേണൽ പ്രതാപചന്ദ്രൻ, എനിവർ ചേർന്ന് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിക്ക് ദേശീയ പതാക കൈ …

ഓപ്പറേഷൻ സിന്ദൂർ: തിരംഗയാത്ര തൃശൂരിൽ Read More »

ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന് അനുസ്മരണം

തൃശൂർ : മൂന്ന് പതിറ്റാണ്ടോളം ഉത്സവപ്പറമ്പുകളുടെ ഹരമായിരുന്ന ആനപ്രേമികളുടെ ഇഷ്ടതോഴൻ ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന് ഗജയാത്രയും പുഷ്പാർച്ചനയും ആനയൂട്ടുമായി അനുസ്മരണമൊരുക്കി തിരുവമ്പാടി ദേവസ്വം. ചന്ദ്രശേഖരൻ വിടവാങ്ങിയതിൻ്റെ ഇരുപത്തിമൂന്നാം ചരമവാർഷികം തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ ദിനമായാണ് ആചരിച്ചത്. ദിനാചരണത്തിൻ്റെ ഭാഗമായി നായ്ക്കനാലിൽ നിന്ന് സ്വരാജ് റൗണ്ട് ചുറ്റി നടത്തിയ അനുസ്മരണ ഗജയാത്ര മൺമറഞ്ഞ തിരുവമ്പാടി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച കോലമേന്തി തിരുവമ്പാടി ചന്ദ്രശേഖരൻ നയിച്ചു. എറണാകുളം ശിവകുമാർ ഉൾപ്പെടെ ആറ് ആനകൾ ഗജയാത്രയിൽ അണി ചേർന്നു. തുടർന്ന് കൗസ്തുഭം …

ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരന് അനുസ്മരണം Read More »

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; അഡ്വ. ബെയ്ലിന്‍ ദാസ് പിടിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ബെയ്ലിന്‍ ദാസ് ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ …

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; അഡ്വ. ബെയ്ലിന്‍ ദാസ് പിടിയില്‍ Read More »

തപാല്‍ വോട്ട് വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി.സുധാകരന്‍

ആലപ്പുഴ: തപാല്‍ വോട്ട് വിവാദം കത്തിക്കയറിയപ്പോള്‍ മലക്കം മറിഞ്ഞ് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍.തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വാദം ജി.സുധാകരന്‍ തിരുത്തി.താന്‍ പൊതുവേ പറഞ്ഞ കാര്യമാണതെന്നും ഒരു തവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പറഞ്ഞതില്‍ അല്‍പം ഭാവന കലര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും പ്രശ്നമാക്കേണ്ടെന്നും താന്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആരേയും കള്ളവോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടില്ലെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐയുടെ കടക്കരപ്പള്ളി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തിലാണ് ജി …

തപാല്‍ വോട്ട് വിവാദത്തില്‍ മലക്കം മറിഞ്ഞ് ജി.സുധാകരന്‍ Read More »

യു.ഡി.എഫിനെയും, കേന്ദ്രത്തെയും വിമര്‍ശിച്ച് മുഖ്യമന്ത്രി

തൃശൂര്‍: കേരളം ദുരിതത്തിലായപ്പോഴെല്ലാം കേരളം നശിക്കട്ടെ എന്ന മാനസിക അവസ്ഥയിലായിരുന്നു ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറും സംസ്ഥാനത്തെ പ്രതിപക്ഷവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരിലെ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പതിനായിരങ്ങളാണ് എല്‍ഡിഎഫ് ജില്ലാ റാലിക്കായി തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ 9 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിലയിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുകയാണെന്നും ഓരോ വര്‍ഷവും സര്‍ക്കാരിന്റെ  പ്രോഗ്രസ് റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ …

യു.ഡി.എഫിനെയും, കേന്ദ്രത്തെയും വിമര്‍ശിച്ച് മുഖ്യമന്ത്രി Read More »

മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍ തര്‍ക്കം, ഒരാള്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: ബിവറേജസിന് മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് ബിവറേജസിന് മുന്നില്‍വച്ചുണ്ടായ സംഭവത്തില്‍ കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദാണ് മരിച്ചത്.ക്യൂ നില്‍ക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് പിടികൂടി.

കൈക്കൂലിക്കേസില്‍ തൃശൂര്‍ സ്വദേശിനി സ്വപ്നയ്ക്ക് ജാമ്യം

കൊച്ചി:  കൈക്കൂലിക്കേസില്‍ വിജിലന്‍സ് അറസ്റ്റു ചെയ്ത  കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ.സ്വപ്നയക്ക്  മൂവാറ്റുപുഴ വിജിലന്‍സ് കോടതി് ജാമ്യം അനുവദിച്ചു. ഏപ്രില്‍ 30നാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്വപ്നയെ വിജിലന്‍സ്  സംഘം കൈയോടെ പിടികൂടിയത്. വൈറ്റില സ്വദേശിയുടെ കെട്ടിടത്തിന് നമ്പരിട്ടു നല്‍കാനുള്ള അപേക്ഷ ജനുവരിയില്‍ നല്‍കിയിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നല്‍കാതെ സ്വപ്ന വൈകിപ്പിച്ചു. സ്വപ്ന പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നതും പരാതിക്കാരന്‍ ഇത് വിജിലന്‍സിനെ അറിയിക്കുന്നതും. തൃശൂര്‍ …

കൈക്കൂലിക്കേസില്‍ തൃശൂര്‍ സ്വദേശിനി സ്വപ്നയ്ക്ക് ജാമ്യം Read More »

വന്ദേഭാരതില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ പരിശോധന,പഴകിയ ഭക്ഷണം കണ്ടെത്തി

കൊച്ചി: കടവന്ത്രയില്‍ പഴകിയ ഭക്ഷണം പിടികൂടി. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. കോര്‍പറേഷന്റെ  ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. 50 കിലോയോളം ചീഞ്ഞ ചിക്കന്‍ അടക്കമാണ് പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ  സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. നിലവില്‍ അധികൃതര്‍ സ്ഥാപനം പൂട്ടിച്ചിട്ടുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അന്‍പത്തി രണ്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആര്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇലക്ട്രല്‍ ബോണ്ട് കേസ്, ബുള്‍ഡോസര്‍ രാജിനെതിരായ വിധി എന്നിവയടക്കം സുപ്രധാന വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍എസ് ഗവായിയുടെ മകനാണ്.

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും, 15 ലക്ഷം പിഴയും

തിരുവനന്തപുരം:  നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും,  15 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അമ്മാവന്‍ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴത്തുക നല്‍കണം. കേസില്‍ കേദല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീന്‍ പദ്മ, രാജാ തങ്കം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കേദല്‍ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് …

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; പ്രതി കേദല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം തടവും, 15 ലക്ഷം പിഴയും Read More »

ബി.ജെ.പിയുടെ നേതൃത്വത്തിലും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണച്ചടങ്ങ്, പ്രതിഷേധവുമായി  കോണ്‍ഗ്രസ്

തൃശ്ശൂര്‍:  സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി. ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്റെ 21-ാം  ചരമവാര്‍ഷികദിനത്തില്‍  ബി.ജെ.പിയും അനുസ്മരണച്ചടങ്ങ് നടത്തുന്നു. അവിണിശ്ശേരിയിലെ അദ്ദേഹത്തിന്റെ   വീട്ടില്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തുന്നതിന് പിന്നാലെ ബിജെപിയും പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്. ബിജെപി ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ മകന്‍ വി കെ ജയഗോവിന്ദനും കുടുംബവും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക്  ചേര്‍പ്പില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് ഇപ്പോള്‍ വി.ആറിന്റെ   വീട്ടില്‍ താമസിക്കുന്നത്.ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ …

ബി.ജെ.പിയുടെ നേതൃത്വത്തിലും വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്‍ അനുസ്മരണച്ചടങ്ങ്, പ്രതിഷേധവുമായി  കോണ്‍ഗ്രസ് Read More »