Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മുഖ്യമന്ത്രി ചതിച്ചു, ശശി കാട്ടുകള്ളന്‍; പി.വി.അന്‍വര്‍

നിലമ്പൂര്‍:  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശി കാട്ടുകള്ളനെന്ന് സി.പി.എം എം.എല്‍.എ പി.വി.അന്‍വര്‍. മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്മ്യൂണിസറ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഇപ്പോള്‍ നയിക്കുന്നത് ഉപജാപകസംഘമാണ്. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോയെന്നും അന്‍വര്‍ ചോദിച്ചു. റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയുന്നില്ല. ഇതിന് കാരണം മുഖ്യമന്ത്രിയാണ്. എല്‍ഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. എംഎല്‍എ സ്ഥാനം രാജിവയക്കില്ല. നാട്ടുകാര്‍ തന്നതാണ് ഈ സ്ഥാനം. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്പൂരില്‍ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയും. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അന്‍വര്‍ പത്രസമ്മേളനത്തില്‍ പങ്കുവെച്ചു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു. മുഖ്യമന്ത്രിക്ക് അറിയില്ലായിരിക്കും, ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. നൂറില്‍നിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനുമുഴുവന്‍ കാരണക്കാരനും അവനാണെന്ന് ഞാന്‍ ശശിയുടെ കാബിന്‍ ചൂണ്ടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇനി അവനെ വിശ്വസിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *