തൃശൂർ : കണ്ടശ്ശാംകടവിൽ കാവടിയാട്ടം കണ്ട് കൊണ്ടിരുന്ന ശരത്തും കൂട്ടുകാരനായ കുട്ടിയും പ്രതികളെ നോക്കിയതിലുള്ള വിരോധത്താൽ ഇവർ കൈവശം ഉണ്ടായിരുന്ന ഇടിക്കട്ട കൊണ്ട് ഇടിച്ച് ഗുരുതരമായ പരിക്കേൽപ്പിച്ച സംഭവത്തിൽ കണ്ടശ്ശാംകടവ് ആലപ്പാട്ട് വീട്ടിൽ “ഡിക്രു” എന്ന് അറിയപ്പെടുന്ന ലിയോൺ (32), കണ്ടശ്ശാംകടവ്, ചക്കമ്പി വീട്ടിൽ അമൽകൃഷ്ണ (24), കണ്ടശ്ശാംകടവ് വന്ദേരി വീട്ടിൽ ആദർശ് (29), കാര്യേഴത്ത് അമൽഷാജി (23), അരിമ്പൂർ പാറയിൽ സ്വാതിഷ് (21) എന്നിവരെയാണ് അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, ജയൻ, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ അനീഷ്, സാബിർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഡിക്രു അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2023 ൽ ഒരു വധശ്രമക്കേസും, 2015 ൽ ഒരു ഭീഷണിപ്പെടുത്തിയ കേസും അടക്കം 2 ക്രിമിനൽക്കേസിലെ പ്രതിയാണ്. ആദർശ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020, 2021 വർഷത്തിൽ 2 വധശ്രമക്കേസടക്കം 3 ക്രമിനൽ കേസിലെ പ്രതിയാണ്, സ്വാതിഷ് 2024 ൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും 2024 ൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും അടക്കം ക്രിമിനൽ ക്കേസിലെ പ്രതിയാണ്