Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആനകളെ ഊട്ടാന്‍ വടക്കുന്നാഥനില്‍ ഒരുക്കങ്ങളായി

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ശേഷം കരിവീരന്‍മാരെ കണികണ്ടുണരാന്‍ പൂരനഗരം ഒരുങ്ങി. കര്‍ക്കിടകം തുടങ്ങുന്ന 17ന് തിങ്കളാഴ്ച വിഘ്‌നേശ്വര പ്രീതിയ്ക്കായി വടക്കുന്നാഥക്ഷേത്രത്തില്‍ നടത്തുന്ന ആനയൂട്ടിന് അറുപതോളം ആനകള്‍ അണിനിരക്കുമെന്ന് വടക്കുന്നാഥക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍ അറിയിച്ചു.  
രാവിലെ ഒന്‍പതരയ്ക്ക് ആനയൂട്ട് തുടങ്ങും. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഉരുളകളാക്കിയാണ് ആനകള്‍ക്ക് നല്‍കുക. കരിമ്പ്, പൈനാപ്പിള്‍, ചോളം, കക്കിരിക്ക, തണ്ണീര്‍ മത്തന്‍, പഴം എസ്.എന്‍.എ ഔഷധശാലയുടെ പ്രത്യേക ഔഷധക്കൂട്ട് എന്നിവയും ആനകള്‍ക്ക് നല്‍കും. തുടര്‍ന്ന് പത്തരമണിയോടെ ഭക്തര്‍ക്ക് പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.
വെളുപ്പി്‌ന് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് തിരിതെളിയിക്കും. അന്‍പതോളം തിരുമേനിമാര്‍ സഹകാര്‍മികത്വം വഹിക്കും. പന്ത്രണ്ടായിരം നാളികേരം, 1,500 കിലോ അവില്‍, 250 കിലോ മലര്‍, 100 കിലോ എള്ള്, 2,500 കിലോ ശര്‍ക്കര, 500 കിലോ നെയ്യ്, 100 കിലോ തേന്‍ കൂടാതെ ഗണപതിനാരങ്ങ, കരിമ്പ് എന്നിവ മഹാഗണപതിഹോമത്തിന് ദ്രവ്യങ്ങളായി അര്‍പ്പിക്കും. വൈകീട്ട് കൂത്തമ്പലത്തില്‍ തന്ത്രിയുടെ കാര്‍മിത്വത്തില്‍ ഭഗവത് സേവ നടത്തും,
ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തി്ല്‍ 41-ാം വര്‍ഷമാണ് അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *