ആലപ്പുഴ: മാന്നാറില്‍ വീടിന് തീ പിടിച്ച് വയോധിക ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണമായത് സ്വത്ത് തര്‍ക്കം. ഇന്ന്് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ വയോധിക ദമ്പതികളും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വീട് കത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകന്‍ വിജയന്‍ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും …
Local News
കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു.
ചാവക്കാട് : ചാവക്കാട് ഫൈറ്റേഴ്സ് കടലാമസംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ഈ വർഷം ചാവക്കാട് മേഖലയിൽ ആദ്യമായി വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു. ആയിരത്തോളം കടലാമകളെയാണ് കടലിലേക്ക് തുറന്നു വിട്ടത്. തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകി.ചടങ്ങിൽ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റാഫ് അംഗങ്ങൾ,കടലാമ സംരക്ഷണ സമതി അംഗങ്ങൾ,മറ്റു കടലാമസംരക്ഷണ പ്രവർത്തകർ ,വിദേശ വിനോദസഞ്ചാരികൾ എന്നിവർ പങ്കെടുത്തു. .
പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ മിന്നൽ പരിശോധന; പിടികൂടിയത് 1.61 ലക്ഷം രൂപ
പാലക്കാട്: പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്. വാളയാർ ഇൻ- 71,560, വാളയാർ ഔട്ട് – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെയാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുവരെ നീണ്ടുനിന്നു. ഈ മാസം 11 നും 13നും നടന്ന പരിശോധനയിൽ ജില്ലയിലെ അഞ്ച് ചെക്ക്പോസ്റ്റുകളിൽ നിന്നായി …
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി
കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. ആറ് ദിവസമായി പെണ്‍കുട്ടി വെന്‍റിലേറ്ററിലായിരുന്നു. പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയേക്കും. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി. പോക്‌സോ അതിജീവിതയെ പ്രതി അനൂപ് ക്രൂരമായി മർദ്ദിച്ചിരുന്നു. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നൽകിയ മൊഴി. തന്റെ സുഹൃത്തായിരുന്ന പെൺകുട്ടി മറ്റ് …
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത മരണത്തിന് കീഴടങ്ങി Read More »
ഫെബ്രുവരി 27ന് തീരദേശ ഹർത്താൽ
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം 27ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. മണൽ ഖനന പദ്ധതിയ്ക്കെതിരെയാണ് ഹർത്താൽ. മത്സ്യ തൊഴിലാളികൾക്കൊപ്പം വിതരണക്കാരും സമരത്തിൽ പങ്കെടുക്കും. ‘
എറണാകുളം ടൗണിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചി: എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എം മജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വോഡ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജിൻ്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും കലൂർ ദേശത്ത് ശാസ്താ ടെമ്പിൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന സിൽവർ നെസ്റ്റ് റസിഡൻസി എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സ്വദേശികളായ ഇസഹാക്ക് മകൻ അഫ്രീദ്(27 വയസ്സ്),നൗഷാദ് മകൻ …
ഡി സോണ്‍ സംഘര്‍ഷം: 10 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്
തൃശ്ശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാലിക്കറ്റ് സര്‍വ്വകലാശാല ചെയര്‍പേഴ്‌സണ്‍ നിദ ഫാത്തിമ, കെ.എസ.്യു പ്രവര്‍ത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആശിഷ്, റിസ്വാന്‍, മനീഷ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസെടുത്തത്. മാരകയുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയും , അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരല്‍, മന:പ്പൂര്‍വമായ നരഹത്യാ ശ്രമം, മാരകായുധങ്ങള്‍ …
ഡി സോണ്‍ സംഘര്‍ഷം: 10 എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ് Read More »
വരുന്നത് പുത്തന്‍ ഊര്‍ജം നല്‍കുന്ന ബജറ്റ്- മോദി
ന്യൂഡല്‍ഹി: 2047-ല്‍ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടര്‍ന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കിയെന്നത് അഭിമാനകരമാണ്. രാജ്യത്തെ ജനങ്ങള്‍ മൂന്നാമതും അവസരം തന്നു. അതില്‍ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്. പുതിയ ഊര്‍ജവും പുതിയ വിശ്വാസവും …
മാധ്യമ സംസ്‌കാരം മാറി, സാങ്കല്പിക വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; എൻ.പത്മനാഭന്‍
തൃശൂര്‍: പത്രങ്ങളുടെ ജന്മദൗത്യം കച്ചവടമായി മാറിയെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എൻ .പത്മനാഭന്‍. ദേശീയ പത്രദിനത്തില്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്ത എന്ന പേരില്‍ പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സാങ്കല്‍പ്പിക വാര്‍ത്തകള്‍ പടച്ചുവിടുന്നതാണ് ഇന്നത്തെ പുതിയ പ്രതിഭാസം. പത്രങ്ങളുടെ വിശ്വാസ്യതയും കൃത്യതയും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മാധ്യമങ്ങള്‍ പൗരാവകാശസംരക്ഷണത്തിനും, ജനാധിപത്യത്തിന്റെയും വളര്‍ച്ചയ്്ക്കുമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡി-സോണ്‍ കലോത്സവത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് കെ.എസ്.യു സംസ്ഥാന നേതാക്കളെന്ന് എസ്.എഫ്.ഐ
തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന ഡി-സോണ്‍ കലോത്സവത്തിനിടെ അക്രമം അഴിച്ചുവിട്ടത് കെ.എസ്.യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസന്‍ മുബാറക്ക് ആരോപിച്ചു. അക്രമം മാധ്യമങ്ങള്‍ പല രീതിയിലാണ് നല്‍കിയത്. വസ്തുത വളച്ചൊടിക്കപ്പെട്ടു.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ഗോകുല്‍ ഗുരുവായൂര്‍ മാരകായുധവുമായാണ് കലോത്സവത്തിന് എത്തിയത്.സംസ്ഥാന നേതാക്കളായ സച്ചിനും, സുദേവും ഇരുമ്പു പൈപ്പ് അടക്കമുള്ള ആയുധങ്ങളുമായി വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. കലോത്സവത്തില്‍ സംഘാടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയവരെയാണ് ക്രൂരമായി തല്ലിച്ചതച്ചത്. കെ.എസ്.യു-എം.എസ്.എഫ് യൂണിയന്‍ നടത്തിയ കലോത്സവത്തില്‍ ഭരണഘടന ലംഘിക്കപ്പെട്ടു. …
രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.ജീവനോടെ കിണറ്റില്‍ എറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍. കൊന്നതിന് ശേഷം കിണറ്റില്‍ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും …
രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു Read More »
ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ?
തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.അമ്മയുടെ സഹോദരന്റെ മുറിയിലാണ് കുഞ്ഞ് ഉറങ്ങാന്‍ കിടന്നതെന്ന് പറയുന്നു. കുഞ്ഞ് പുലര്‍ച്ചെ കരഞ്ഞെന്ന് അമ്മ പോലീസിനോട് പറഞ്ഞു.കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല …
രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍
തൃശൂര്‍: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്നും, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പത്മശ്രീ പുരസ്‌കാര ജേതാവായ ഐ.എം.വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഐ.എം.വിജയന്‍. പത്മശ്രീ കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. റിട്ടയര്‍മെന്റ് അടുത്തിരിക്കെ പത്മശ്രീ പുരസ്‌കാരം കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലൂരിലെ സ്‌പോര്‍ട്ട്‌സ് സമുച്ചയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ അതൃപ്തിയുണ്ട്. സ്റ്റേഡിയം തന്റെ പേരിലാണെങ്കിലും, നിര്‍മ്മിക്കുന്നത് സര്‍ക്കാരാണെന്നും വിജയന്‍ പറഞ്ഞു. നിര്‍മ്മാണം വൈകുന്നതിന്റെ കാരണം സര്‍ക്കാരിനോടാണ് …
രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍ Read More »
കുംഭമേളയില്‍ തിക്കും തിരക്കും; 15 മരണം
ലക്‌നോ: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനഃരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് …
ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും.
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പാലക്കാട് എസ്.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവെടുപ്പ് നടത്തുമെന്നും എസ്.പി.അജിത്കുമാര്‍ അറിയിച്ചു. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ഇരട്ടക്കൊല പുനരാവിഷ്‌ക്കരിക്കും.കൊലപാതകത്തിന് കാരണം വൈരാഗ്യമാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി വിവരങ്ങള്‍ വെളിപ്പെടുത്തി. പ്രതി അതിവിദഗ്ധനായ കൊലപാതകി. കുറ്റകൃത്യത്തിന് ശേഷം കാട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതി എവിടെ നിന്ന് ആയുധം വാങ്ങിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. …
ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും. Read More »
ചെന്താമരയെ പിടികൂടി
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ പിടികൂടി. പോത്തുണ്ടി മാട്ടായ പ്രദേശത്ത് പോത്തുണ്ടിമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ചെന്താമരയെ പിടികൂടിയത്. ഇന്നലെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. …
ഷാലിമാർ ട്രെയിനിൽ നിന്നും തൃശ്ശൂരിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ : പശ്ചിമ ബംഗാൾ സ്വദേശിയായ കമൽ കുമാർ മണ്ഡൽ നെയാണ് പിടികൂടിയത്. 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിനുള്ളിൽ പാക്ക് ചെയ്ത് ഉറപ്പിച്ച ശേഷം അതിനുമുകളിൽ പെയിന്റ് നിറച്ചാണ് പ്രതി കഞ്ചാവ് കടത്തിയത്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആർപിഎഫ് ,തൃശ്ശൂർ ആർ പി ഫ്, എക്സൈസ് ഇന്റലിജൻസ് തൃശൂർ, എക്സൈസ് സർക്കിൾ തൃശൂർ, ജി ആർ പി തൃശൂർ, എന്നിവ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ട്രെയിനില്‍ കത്തിക്കുത്ത്, തൃശൂരില്‍ പ്രതി പിടിയില്‍
തൃശൂര്‍: തൃശ്ശൂരിനും ഒല്ലൂരിനും ഇടയില്‍ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കത്തിക്കുത്ത്. ബംഗളൂരുവില്‍ നിന്ന് കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത്. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.
നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര പാലക്കാട്ട് നഗരത്തിലെന്ന്
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ നഗരത്തിലെ കോട്ടമൈതാനത്തും പരിസരപ്രദേശങ്ങളിലും കണ്ടതായി സൂചന. വെളുപ്പിന് നെന്‍മാറ ബസ്് സ്റ്റാന്‍ഡിലും പ്രതിയെ കണ്ടു.. ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താനായില്ല.നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ തേടി നെട്ടോട്ടമോടി പോലീസ്. 125 പോലീസ് ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്. ചെന്താമര രക്ഷപ്പെട്ടോടിയ അരക്കമലയിലും തിരുപ്പൂരിലും, പട്ടമലയിലും പോലീസ് അന്വേഷണം നടത്തി. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ട് മാസത്തോളം നെന്മാറ പഞ്ചായത്തില്‍ താമസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത്് …
നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര പാലക്കാട്ട് നഗരത്തിലെന്ന് Read More »
മാളയില്‍ ഡി-സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം
ചാലക്കുടി: മാള ഹോളി ഗ്രേസ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. മത്സരത്തിലെ ജഡ്ജ്‌മെന്റ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്.എഫ്.ഐ-കെ.എസ.്യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെ.എസ.്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ അടക്കം പത്തോളം പേര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ-എസ്.എഫ.്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി.. മുരിങ്ങൂര്‍ നയാഗ്ര പെട്രോള്‍ പമ്പിനടുത്തുവെച്ചായിരുന്നു ആക്രമണമെന്നാണ് ആരോപണം. ആംബുലന്‍സിലുണ്ടായിരുന്നവരെ കമ്പി കൊണ്ട് …