Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കെ.എസ്.യു മാര്‍ച്ചിൽ സംഘര്‍ഷം

തൃശ്ശൂര്‍ തലസ്ഥാനത്ത് നടന്ന പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കെ.എസ്്..യു പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. എം.ഒ റോഡില്‍ കോര്‍പറേഷന് മുന്നി്ല്‍ പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ഏതാനും പ്രവര്‍ത്തകര്‍ക്ക് ലാത്തിയടിയേറ്റിട്ടുണ്ട്്. എം.ഒ റോഡ് ഉപരോധിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
കോര്‍പ്പറേഷനു മുന്നില്‍ സ്ഥാപിച്ചിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍  പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാവിലെ കേരളവര്‍മ്മ കോളേജിലേക്ക് തൃശൂര്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടയിലും ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കേരളവര്‍മ കോളേജിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിന്റെ  പേരില്‍ തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിയിരുന്ന നിരാഹാര സമരം കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉച്ചയോടെ അവസാനിപ്പിച്ചു.

കെ.എസ.്യുവിന്റെ  ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്ന ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് നാരങ്ങാവെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

കേരളവര്‍മ കോളേജിലെ തിരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശവും നല്‍കി. അതിനുള്ളില്‍ ചെയര്‍മാന്‍ ചുമതലയേല്‍ക്കുകയാണെങ്കിലും അത് കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കും. ഇപ്പോഴുള്ള രേഖകള്‍ വെച്ച് ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന് രേഖകള്‍ ഉണ്ടോ എന്ന് കോടതി ചോദിച്ചു .വാക്കാല്‍ പ്രഖ്യാപിച്ചിരുന്നുവെന്ന്്്  ശ്രീക്കുട്ടന്റെ  അഭിഭാഷകന്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാത്രി 12 നാണ് പ്രഖ്യാപനം നടത്തിയത്.10 വോട്ടിനാണ് എസ.്എഫ.്‌ഐ സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്.ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും അഭിഭാഷകന്‍ വാദിച്ചു. മാനേജര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ കക്ഷിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എത്ര വോട്ട് പോള്‍ ചെയ്‌തെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. ജയിച്ച ആള്‍ സ്ഥാനമേല്‍ക്കുന്നത് തടയണമെന്ന് ശ്രീക്കുട്ടന്‍ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് കൂടുതല്‍ വോട്ടുകള്‍ ഉണ്ടെങ്കില്‍ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടുവെന്നും, റീ അക്കൗണ്ട് ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *