Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അന്‍വറിന്റെ  വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വറിന്റെ  വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അന്‍വറിന്റെ  മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാര്‍ക്കിലും സഹായി സിയാദിന്റെ  വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. ഇന്നു രാവിലെ 6.30യോടെയാണ് അന്‍വറിന്റെ  വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
2015ലാണ് അന്‍വറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് കടമെടുത്തത്. ഈ കേസ് നിലവില്‍ വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. അന്‍വറിന്റെ  സില്‍സില പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അന്‍വര്‍ മലപ്പുറത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
ഇക്കാലയളവില്‍ അന്‍വര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലന്‍സിന്റെ  കണ്ടെത്തല്‍. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്

Leave a Comment

Your email address will not be published. Required fields are marked *