Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ

തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്ന് മണൽവാരൽ സംസ്ഥാന റവന്യൂ വകുപ്പ് അനുമതി നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ എൽ ഡി എം) സമർപ്പിച്ച എസ്ഒപിയ്ക്ക് (സറ്റാ​ന്റേഡ് ഓപറേഷൻ പ്രോസിജർ) റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. സാൻഡ് ഓഡിറ്റിൽ 464 ലക്ഷം ക്യുബിക് മീറ്റർ മണലാണ് നദികളിലുള്ളത്. ഇതിൽ 141 ലക്ഷം ക്യുബിക് മീറ്റർ ഖനനം ചെയ്യാമെന്നാണ് റിപ്പോർട്ട്. ഇപ്പോൾ നദികളിൽ അടിഞ്ഞു കൂടിയ മണലി​ന്റെ 30 ശതമാനം വരെ വാരാനാണ് അനുമതി.
‍‌
മണൽവാരാനുള്ള പാരിസ്ഥിതിക അനുമതി നിബന്ധനകൾ ഏർപ്പെടുത്തിയ 2016 ന് ശേഷം സംസ്ഥാനത്ത് നദികളിൽ നിന്ന് മണൽ വാരാൻ അനുമതിയുണ്ടായിരുന്നില്ല. തുടർന്ന് മാറ്റിയ കേന്ദ്ര മാർഗനിർദ്ദേശം അനുസരിച്ചാണ് വീണ്ടും സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ 36 നദികളിൽ സാൻഡ് ഓഡിറ്റ് നടത്തിയതതിൽ 17 നദികളിൽ വൻ തോതിൽ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്.

മണൽ ഖനനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടർ സമർപ്പിച്ച പൊതു പ്രവർത്തന നടപടി ക്രമത്തിന് റവന്യു വകുപ്പ് അംഗീകാരം നൽകി. മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാർഗനിർദ്ദേശം ജില്ലകലക്ടർമാർ പുറപ്പെടുവിക്കും. ജില്ല സർവെ റിപ്പോർട്ടിന്റെ അന്തിമ അനുമതി കൂടി ലഭിക്കുന്ന മുറയ്ക്ക് മണൽവാരൽ പുനരാരംഭിക്കാൻ കഴിയും.

മണവാരാൻ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരിന്നു മുൻപ് നൽകിയിട്ടുളളത്. പടവുകളിൽ നിന്ന് ജെ സി ബിയു ടിപ്പറുകളും ഉപയോ​ഗിച്ച് മണൽ വാരാനും കൊണ്ട് പോകാനും പാസ് നൽകിയിരുന്നത് പഞ്ചായത്തുകളായിരുന്നു. 2016 വരെ മണൽ വാരലുമായി ബന്ധപ്പെട്ട് ​കൊടിയ അഴിമതിയും മണൽ കടത്തും നടന്നിരുന്നു. ഇത്തവണ മണൽ വാരലും വിതരണവും സംബന്ധിച്ച് റവന്യൂ വകുപ്പ് മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിക്കും.

Leave a Comment

Your email address will not be published. Required fields are marked *