മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ ഡിവൈഎഫ്ഐ സെക്രട്ടറിയുമായ എം സ്വരാജിനെ സിപിഎം പ്രഖ്യാപിച്ചു. നിലമ്പൂർ സ്വദേശി കൂടിയാണ് സ്വാരാജ്.
മറ്റു പല പ്രാദേശിക നേതാക്കളുടെയും പേരുകൾ ഉയർന്നു വന്നുവെങ്കിലും മൂന്നാം തവണയും പിണറായി സർക്കാരിൻറെ തുടർഭരണം ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിനായി ഉപതിരഞ്ഞെടുപ്പിൽ സുരാജിനെപ്പോലുള്ള ഒരു നേതാവിനെ ആവശ്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം ഉയരുകയായിരുന്നു. വ്യക്തിപരമായ പോരാട്ടമല്ല, രാഷ്ട്രീയം തന്നെയാകും ചർച്ചയാക്കുക എന്നും തുടർ ഭരണത്തിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എന്നും സ്വരാജ് പ്രതികരിച്ചു.
സ്വരാജിന്റെ വരോട് പ്രചാരണത്തിന് ചൂടുപിടിക്കുമെന്നും നല്ലൊരു മത്സരം ഉണ്ടായാലും വിജയം സുനിശ്ചയമാണ് എന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഇടഞ്ഞുനിൽക്കുന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വം സ്വീകരിച്ച് യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ ധാരണയായി എന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭ്യമായ വിവരം. ജൂദാസിനെ പോലെ പാർട്ടിയെ ഒറ്റിക്കൊടുത്ത അൻവറിന് നിലമ്പൂരിൽ ശക്തമായ മറുപടി ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്വരാജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ പറഞ്ഞു. അൻവർ പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴെന്ന് അദ്ദേഹം പ്രതികരിച്ചു.
ജൂൺ 19നാണ് ഉപതെരഞ്ഞെടുപ്പ്. 23ന് ഫലപ്രഖ്യപ്പിക്കും. ജൂൺ രണ്ടു മുതൽ അഞ്ചുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പി വി അൻവർ മത്സരിക്കില്ല എന്ന് യുഡിഎഫുമായി ധാരണയിൽ എത്തിയിടുണ്ട്. ബിജെപി മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.