കൊച്ചി: 27 വര്‍ഷങ്ങളുടെ ദൗർഭാഗ്യത്തിനു പരിഹാസത്തുനു വിരാമം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ അത്ഭുതകരമായി ബാറ്റ് കൊണ്ട് നേരിട്ട് പ്രോട്ടിയാസ് ടീം ടെസ്റ്റിൽ ലോക ചാമ്പ്യൻമാരായി. ഓപ്പണർ ഐഡൻ മാർക്രത്തിന്റെ (136 റൺസും) ക്യാപറ്റൻ തമ്പാ ബൗമയുടെയും (66) പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ വര്‍ഷം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു. 1998-ല്‍ ബംഗ്ലാദേശില്‍ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി വിജയിച്ച ശേഷം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ദക്ഷിണാഫ്രിക്ക മറ്റൊരു ഐസിസി കിരീടം നേടുന്നത്. സ്കോര്‍: ഓസ്ട്രേലിയ 212/10, 207/10. ദക്ഷിണാഫ്രിക്ക 138/10, അഞ്ചിന് 282.