Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

ടിസിസിഎം മാരത്തണിന്റെ ജേഴ്‌സി പുറത്തിറക്കി

തൃശൂര്‍: ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ സാംസ്‌കാരിക നഗരിയില്‍ നടത്തുന്ന തൃശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തണിന്റെ ജേഴ്‌സി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രകാശനം ചെയ്തു.25ന് നടത്തുന്ന മാരത്തണിന്റെ സവിശേഷത കേരളത്തിലാദ്യമായി 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘ട്വന്റി മൈലര്‍’ മത്സരവിഭാഗം ഉള്‍പ്പെടുത്തിയെന്നതാണ്.എന്‍ഡുറന്‍സ് അത്‌ലറ്റ്‌സ് ഓഫ് തൃശൂരും, ജില്ലാ ഭരണകൂടവും, സിറ്റി പോലീസും കോര്‍പറേഷനും മാരത്തണില്‍ സഹകരിക്കും.  ‘ബാക്ക് ടു ട്രാക്ക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് മാരത്തണിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് …

ടിസിസിഎം മാരത്തണിന്റെ ജേഴ്‌സി പുറത്തിറക്കി Read More »

ബാങ്കിടപാടുകൾ ഇന്ന് കൂടി; 3 ദിവസം ബാങ്ക് അവധിയും 1 ദിവസം പണിമുടക്കും

കൊച്ചി: ബാങ്ക് ഇടപാട് നടത്തുന്നവർക്ക് ഇന്ന് കൂടി മാത്രം.  പിന്നെ നാല് ദിവസം കാത്തിരിക്കേണ്ടി വരും. തുടർച്ചയായ അവധിയും പണിമുടക്കും കാരണം ഇന്ന് കഴിഞ്ഞാൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തിൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ഇടപാടുകൾ നടത്താനുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.

സഭയിലും പോറ്റി പാരഡി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചതോടെ നിയമസഭ പ്രക്ഷുബ്ധമായി. പോറ്റി പാരഡി പാടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന്് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ സമ്മേളിക്കുക.രൂക്ഷമായ വാദപ്രതിവാദങ്ങളാണ് സഭയില്‍ നടന്നത്. സഭാനടപടികള്‍ ആരംഭിച്ചതിനു പിന്നാലെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. സ്പീക്കറുടെ ഇരിപ്പിടം മറച്ചുകൊണ്ട് ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. പോറ്റി പാട്ടും പ്ലക്കാര്‍ഡുകളിലുണ്ട്. പ്രതിഷേധങ്ങള്‍ക്കിടെ സഭ നന്ദിപ്രമേയ ചര്‍ച്ചയിലേക്ക് കടന്നു.ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ  സമ്മര്‍ദം അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ …

സഭയിലും പോറ്റി പാരഡി Read More »

ഷിംജിതയ്ക്ക് ജാമ്യമില്ല, പ്രതിയെ ജില്ല ജയിലിൽ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

കൊച്ചി: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത റിമാൻഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്‌തഫയെ റിമാൻഡ് ചെയ്‌തത്. കോടതിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

സ്വര്‍ണക്കൊള്ള;പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ്

ചെന്നൈ:  ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉന്നതരും മുന്‍ ഭരണസമിതി അംഗങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വലയില്‍ കുടുങ്ങുമെന്ന് സൂചന. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലാണ് ഇഡിയുടെ റെയ്ഡ്. സ്വര്‍ണ്ണക്കൊള്ളയില്‍ മാത്രമൊതുങ്ങുന്നതല്ല ഇഡിയുടെ അന്വേഷണം. ശബരിമലയിലേക്ക് എത്തുന്ന സംഭാവന കൈകാര്യം ചെയ്യുന്നതിലും ക്രമക്കേടുണ്ടെന്നാണ് ഇഡി പറയുന്നത്. ദേവസ്വം ബോര്‍ഡിന്റെ ധനവിനിയോഗത്തിലടക്കം ക്രമക്കേടുകളുണ്ട്. ഇതിന്റെ …

സ്വര്‍ണക്കൊള്ള;പ്രതികളുടെ വീടുകളില്‍ ഇഡി റെയ്ഡ് Read More »

ദീപക്കിന്റെ  മരണം: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്ക്കെതിരേ പോലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്റെ  അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ …

ദീപക്കിന്റെ  മരണം: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ Read More »

64-ാമത് സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന്

തൃശൂർ : 64-ാമത് സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് തൂക്കി കണ്ണൂർ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ല സ്വന്തമാക്കി. 1,023 പോയിന്റുമായി കണ്ണൂർ ഒന്നാമതെത്തിയപ്പോൾ 1,018 പോയിന്റുകളുമായി തൃശൂർ തൊട്ട് പിന്നിലുണ്ട്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിൻ്റുകൾ നേടി കണ്ണൂർ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. തൊട്ടുപിന്നിൽ ഒട്ടും വിട്ടുകൊടുക്കാതെ തൃശൂർ ജില്ല ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും അവസാനഘട്ടത്തിൽ കപ്പ് കണ്ണൂർ തൂക്കുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലയ്ക്ക് മലയാളത്തിന്റെ പ്രിയ നടൻ …

64-ാമത് സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് കണ്ണൂരിന് Read More »

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലി

ചെന്നൈ: ജെല്ലിക്കെട്ടില്‍ മികച്ചവിജയം നേടുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ജല്ലിക്കെട്ട് മത്സരങ്ങളില്‍ കൂടുതല്‍ കാളകളെ മെരുക്കി മികവുപുലര്‍ത്തുന്നര്‍ക്ക് മൃഗസംരക്ഷണവകുപ്പിലായിരിക്കും ജോലി നല്‍കുക. ജല്ലിക്കെട്ടിലൂടെ തമിഴ്‌നാടിന്റെ സാംസ്‌കാരികപൈതൃകം സംരക്ഷിക്കുന്ന യുവാക്കളുടെ ധീരതയെ ആദരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. ശനിയാഴ്ച മധുരയില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള അളങ്കാനല്ലൂര്‍ ജല്ലിക്കെട്ട് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജല്ലിക്കെട്ടുകാളകള്‍ക്ക് നിലവാരമുള്ള ചികിത്സയും ശാസ്ത്രീയപരിചരണവും ഉറപ്പാക്കുന്നതിനായി അളങ്കാനല്ലൂരില്‍ രണ്ടുകോടി രൂപ ചെലവില്‍ അത്യാധുനിക ചികിത്സാകേന്ദ്രം ആരംഭിക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. …

തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലി Read More »

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എസ് ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജി യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടി വരും. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജി, ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണര്‍, സുദര്‍ശന്‍ കെഎസ് എറണാകുളം …

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി Read More »

കെഎസ്ഇബി ഓഫീസുകളില്‍ മിന്നല്‍ പരിശോധന; ഉദ്യോഗസ്ഥരില്‍ നിന്ന് 16,50,000 രൂപ കണ്ടെത്തി

തൃശൂര്‍: ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ കെഎസ്ഇബി  ഓഫീസുകളിലെ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരില്‍ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാര്‍ നല്‍കുന്നതില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി.’ഓപറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ 70 സെക്ഷന്‍ ഓഫിസുകളിലാണ് പരിശോധന നടന്നത്. പലയിടത്തും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. കരാര്‍ ജോലികളുടെ ടെന്‍ഡര്‍ അനുവദിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും നടന്നുവരുന്നതായി വിജലന്‍സിന് പരാതി ലഭിച്ചിരുന്നു. കരാറുകാരില്‍നിന്ന് കമീഷന്‍ ഇനത്തില്‍ പണംപറ്റുന്ന ചില ഉദ്യോഗസ്ഥര്‍ കരാര്‍ …

കെഎസ്ഇബി ഓഫീസുകളില്‍ മിന്നല്‍ പരിശോധന; ഉദ്യോഗസ്ഥരില്‍ നിന്ന് 16,50,000 രൂപ കണ്ടെത്തി Read More »

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുലിന് ജാമ്യമില്ല

പത്തനംതിട്ട: മൂന്നാം ബലാല്‍സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുല്‍ ജയിലില്‍ തുടരും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. വാദിയെയും, സാക്ഷിയെയും സ്വാധീനിക്കാന്‍ സാധ്യതയെന്ന കാരണത്താലാണ് കോടതി ജാമ്യം നിഷേധിച്ചത്.

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയില്‍  പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: ഗൃഹസന്ദര്‍ശന പരിപാടിയില്‍ പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങള്‍ക്ക് പറയാനുള്ളതെല്ലാം ക്ഷമാപൂര്‍വം കേള്‍ക്കണമെന്നും തര്‍ക്കിക്കരുതെന്നും കൃത്യമായ മറുപടി നല്‍കണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലുള്ളത്. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങളില്‍ എന്ത് മറുപടിയാണ് നല്‍കേണ്ടതെന്ന നിര്‍ദേശവും പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ജനങ്ങളോട് സംയമനം പാലിച്ച് സംസാരിക്കണം. അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടതിനുശേഷം മാത്രം മറുപടി പറയണം വീടിനകത്ത് കയറി വേണം സംസാരിക്കാന്‍. തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ജനങ്ങള്‍ പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കരുത്. എല്ലാം ക്ഷമാപൂര്‍വം കേട്ട് മറുപടി നല്‍കണം …

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിയില്‍  പെരുമാറ്റച്ചട്ടം Read More »

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം.

തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ്് ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അഞ്ച് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.തൃശൂര്‍ കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.കല്ലമ്പലത്തിനടുത്തുള്ള നാവായിക്കുളം യദുക്കാട് ഭാഗത്തുവച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞത്. 40 കുട്ടികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍.  ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും …

തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേരുടെ നില ഗുരുതരം; ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്ന് സംശയം. Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ ഒന്നാം സ്ഥാനത്ത്

തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം ദിവസത്തിലേക്ക്. 25 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ ഇന്ന് 60 മത്സര ഇനങ്ങളാണ്.  ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 23 മത്സരങ്ങളും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 30 മത്സരങ്ങളും ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ നാല് മത്സരങ്ങളും ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ മൂന്നു മത്സരങ്ങളും നടക്കും.കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ 249ല്‍ 181 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായി. ഇനി 68 മത്സര ഇനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പോയിന്റ് പട്ടികയില്‍, 739 പോയിന്റുകളോടെ …

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് Read More »

മാളയില്‍   ബൈക്ക് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു

ചാലക്കുടി: : മാള അണ്ണല്ലൂരില്‍ നിയന്ത്രണംതെറ്റിയ ബൈക്ക് മരത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ചാലക്കുടി കൂര്‍ക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടില്‍ നീല്‍ ഷാജു (19), അലന്‍ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെതന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീല്‍ ഷാജു ബംഗുളൂരുവില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ്. അലന്‍ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാര്‍ഥിയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല : കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം: ആസന്നമായ  നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. മത്സരിക്കണമെന്ന് എംപിമാര്‍ ആരും പരസ്യമായി പറഞ്ഞിട്ടില്ല. ആഗ്രഹമുള്ളവര്‍ ഉണ്ടാകാം. തിരഞ്ഞെടുപ്പ് സമിതിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളെല്ലാവരുടെയും ഉത്തരവാദിത്വം. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി ചര്‍ച്ച ഉയര്‍ത്തിവിടുന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരീക്ഷണശാലകളാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമാകും മാനദണ്ഡം. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. പ്രവര്‍ത്തകരുടെയും …

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല : കെ.സി. വേണുഗോപാല്‍ Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ആവേശച്ചൂടില്‍ വേദികള്‍

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നില്‍ ആതിഥേയരായ തൃശൂരും കരുത്ത് കാട്ടുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം നാടകം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്ന്് മത്സരങ്ങള്‍ തുടങ്ങി. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങ്യാര്‍ കൂത്ത് എന്നിവ …

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ആവേശച്ചൂടില്‍ വേദികള്‍ Read More »

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ശങ്കരദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് റിമാന്‍ഡില്‍. ഇന്നലെ ശങ്കരദാസ് ചികിത്സയില്‍ തുടരുന്ന ആശുപത്രിയിലെത്തിയാണ്  എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഇന്ന് വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുന്ന കാര്യത്തിലടക്കം നാളെയായിരിക്കും തീരുമാനമുണ്ടാകുക. ശങ്കരദാസിന്റെ ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍ ഡോക്ടര്‍മാരുടെ അഭിപ്രായം അറിഞ്ഞശേഷം ആശുപത്രി മാറ്റുന്നതില്‍ തീരുമാനമെടുക്കും.

സ്വര്‍ണ്ണക്കൊള്ള;   രണ്ടാം കേസിലും ജയിലില്‍ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം:  സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാം കേസിലും ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ  അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളികള്‍ കടത്തിയ കേസിലാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി എസ്‌ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്.   ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് തന്ത്രി. കട്ടിളപാളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസില്‍ തന്ത്രി ജയിലിലാണ്. …

സ്വര്‍ണ്ണക്കൊള്ള;   രണ്ടാം കേസിലും ജയിലില്‍ കഴിയുന്ന തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി Read More »

കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടില്ല. എല്‍ഡിഎഫ് ഉറച്ചുനില്‍ക്കാനാണ് തീരുമാനം. ജോസ് കെ മാണി ഇന്ന് നിലപാട് വ്യക്തമാക്കും. യുഡിഎഎഫു-മായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കും.അതേസമയം മുന്നണിമാറ്റത്തില്‍ എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും നിലപാട് വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെടുക്കുന്ന തീരുമാനത്തിനൊപ്പമെന്നാണ് ഇരുവരുടെയും നിലപാട്. ഇടതുപക്ഷത്തിനൊപ്പമെന്ന് ആവര്‍ത്തിക്കുകയാണ് റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍  പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉയര്‍ന്നതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിച്ചത്. ഈ മാസം …

കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും Read More »