Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ്

പത്തനംതിട്ട: ക‍ഞ്ചാവ് ബീ‍ഡി വലിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്ന് ആരോപിക്കുന്ന ആൾ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണെത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ പത്തനംതിട്ട കോയിപ്രം പോലീസ് പ്രതികൂട്ടിൽ. മരിച്ചയാളുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതും ശരീരത്തുളള ഉരഞ്ഞ പാടുകളും പിൻ ഭാ​ഗത്ത് ചൂരൽ കൊണ്ട് അടിച്ചതി​ന്റെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കൊടിയ പോലീസ് മർദനത്തിലേക്ക് അന്വേഷണം നീങ്ങിമ്പോൾ രഹസ്യമാക്കി പോലീസുകാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന സംശയം ശക്തമാണ്.

കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച കോയിപ്രം വരയന്നൂർ മുട്ടപ്പള്ളിയിൽ കോളനി വാലുപറമ്പിൽ വീട്ടിൽ കെ.എം. സുരേഷിന്റെ (58) മൃതദേഹമാണ് മാർച്ച് 22 ന് രാവിലെ കോന്നി സ്റ്റേഷൻ പരിധിയിൽ പ്രമാടം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഇളകൊള്ളൂർ പാലം ജങ്ഷന് സമീപം ബിജുഫിലിപ്പിന്റെ മാങ്കോസ്റ്റിൻ തോട്ടത്തിൽ കണ്ടെത്തിയത്. കോന്നി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ നാലു വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്ന് ഡോക്ടർ കണ്ടെത്തിയിരുന്നു.

പോസ്റ്റുമോർട്ടത്തിൽ അതി ക്രൂരമായ മർദ്ദനത്തി​ന്റെ തളിവ് ലഭിച്ചു എങ്കിലും അസ്വഭാവിക മരണത്തി​ന്റെ വകുപ്പുകൾ മാത്രം ഉളള എഫ്ഐആർ ആണ് ഇട്ടിടുളളത്. തന്നെ പോലിസ് നല്ല പോലെ കൈകാര്യം ചെയ്തു എന്ന് സുരേഷ് ഡൈവറായി ജോലി ചെയുന്ന വീട്ടിലെ സ്ത്രീ പറയുന്നു. മുട്ടുകാൽ കയറ്റിയും കൊടിയ പീഢനത്തിന് ഇരയാക്കിയെന്നും അവർ പറഞ്ഞു. സുരേഷ് അവശനായി കാണപ്പെട്ടുവെന്നും മർദ്ദനവും അപമാനഭാരവും കാരണമാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബവും പരിചയക്കാരും പറയുന്നത്.

മാർച്ച് 16 ന് വൈകിട്ട് ആറേമുക്കാലോടെ വരയന്നൂർ സബ്കനാലിന് സമീപത് വച്ച് പോലീസ് പട്രോളിങിനിടെ ഗ്രേഡ് എസ്.ഐ. എസ്.ഷൈജു, സി.പി.ഒ അനന്തകൃഷ്ണൻ എന്നിവർ സുരേഷിനെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിനെ തിടർന്ന കസ്റ്റഡിയിൽ എടുത്തത്. പിന്നീട് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. എന്നാൽ, ഇയാളുടെ ബൈക്ക്, മൊബൈൽ ഫോൺ എന്നിവ കസ്റ്റഡിയിൽ തന്നെ സുക്ഷിച്ചു. മാർച്ച് 19 ന് വീണ്ടും ചോദ്യം ചെയ്യാൻ കോയിപ്രം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. 22 ന് കോന്നിയിലെ തോട്ടത്തിൽ മൃതദേഹവും കണ്ടു. സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുൻപ് രാത്രി മൂന്നു പേർ വന്ന് സുരേഷിനെ വിട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയെന്ന് മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷമായി സുരേഷ് ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *