നാമനിർദ്ദേശപത്രിക ഒരാൾ കൊടുത്താൽ അത് പിൻവലിക്കാനും സമയമുണ്ട് എന്നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാൽ മാത്രമേ ആരെല്ലാം മത്സരിക്കുന്നുണ്ട് എന്ന് വ്യക്തമാകൂ എന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അതിനുശേഷം അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായി പ്രതികരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ മുതിർന്ന നേതാവ് മോഹൻ ജോർജ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. മാർത്തോമാ സഭയുടെ സംഘടനകളുടെ സജീവ പ്രവർത്തകനാണ് ജോർജ്.
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ. മത്സരിക്കില്ലെന്ന് ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടും നിലമ്പൂരിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് അൻവർ. മത്സരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിയമസഭയിൽ നിന്ന് ബാധ്യതാരഹിത (നോൺ ലയബിലിറ്റി) വാങ്ങയിടുണ്ട്. അൻവർ അടുത്തിടെ നിയമസഭാംഗത്വം രാജിവച്ചതിനാൽ മത്സരിക്കാൻ ഈ രേഖ ആവശ്യമാണ്. നിയമസഭാംഗമോ മുൻ അംഗമോ തിരഞ്ഞെടുപ്പിൽ മത്സരിക്കുംമ്പോൾ ഇത് നിർബന്ധമാണ്.
സംസ്ഥാനത്തിനോ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെയോ ഭാഗമായവർ വ്യക്തിക്ക് ബാധ്യതകളൊന്നുമില്ലെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ബാധ്യതാരഹിത സർട്ടിഫിക്കറ്റും നൽകണം. അപേക്ഷ പരിഗണിച്ചതിന് ശേഷം ശനിയാഴ്ചയാണ് അൻവറിന് ബാധ്യതാരഹിത സർട്ടിഫിക്കറ്റ് നൽകിയത് എന്ന് നിയമസഭ വൃത്തങ്ങൾ പറഞ്ഞു.
ഇതോടെ, ജൂൺ 19 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സംസ്ഥാന കൺവീനർ മത്സരിക്കുമെന്ന് എതാണ്ട് ഉറപ്പായി. ടിഎംസി യുടെ സംസ്ഥാന നേതാക്കൾ ജൂൺ 2 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ചു. യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അൻവറിന്റെ നാടകീയ നീക്കം നടത്തി ഇന്ന് നിലമ്പൂരിൽ പത്രസമ്മേളനം നടത്തി മത്സരിക്കാണ ഉളള ഒരുക്കങ്ങൾ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നത് തടഞ്ഞുവെന്ന് അൻവർ ആരോപിച്ചു. ഇതിന് സതീശന് വലിയ വില നൽകേണ്ടിവരും, താനില്ലാതെ നിലമ്പൂരിൽ യു.ഡി.എഫ് വിജയിക്കില്ല എന്നാണ് അൻവർ പറയുന്നത്. പൊതുജനങ്ങൾക്കായി ‘തുറന്നുപറയുന്ന’ വ്യക്തിയായി താൻ തുടരുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
എൽഡിഎഫ് വിജയിക്കില്ല എന്ന് പൂർണമായി വിശ്വസിക്കുകയാണ് അൻവർ. യുഡിഎഫ് വിജയിച്ചാൽ അത് തന്റെ കൂടെ നിലപാടിന്റെ ഫലമാണ് എന്ന അവകാശവാദം അദ്ദേഹം ഉന്നയിക്കും. യുഡിഎഫ് പ്രവേശനം ലഭിക്കാതെയും കൃത്യമായി യുഡിഎഫുമായി ധാരണയാകാതെയും വന്നതോടെ വലിയ അതിക്ഷേപവും പരിഹാസവുമാണ് നേരിടേണ്ടി വന്നത്തോടെയാണ് നിലമ്പൂർ മുൻ എംഎൽഎ കൂടിയായ അൻവർ മത്സരിക്കാൻ ഒരുങ്ങിയത് എന്ന് അദ്ദേഹത്തിൻറെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. 25,000 വോട്ട് നിലമ്പൂരിൽ തനിക്കുണ്ട് എന്ന അവകാശവാദമാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്.
“ടിഎംസിയുടെ ബാനറിൽ അൻവർ മത്സരിക്കും. സാമ്പത്തികവും രാഷ്ട്രീയവുമായ സഹായത്തിനായി ഞങ്ങൾ കേന്ദ്ര നേതൃത്വത്തെയും സമീപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാക്കളും ഇവിടെയെത്തി അൻവറിനുവേണ്ടി പ്രചാരണം നടത്താൻ സാധ്യതയുണ്ട്,” എന്ന് ടി എം സി സംസ്ഥാന നേതാവ് സുകു പ്രതികരിച്ചു.
ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പിന്തുണയുടെ അഭാവം കൊണ്ടല്ല, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മാത്രമാണ് താൻ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് അൻവർ പറഞ്ഞിരുന്നു. ഇപ്പോൾ, മത്സരിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആളുകൾ മുന്നോട്ടുവരുന്നുണ്ട്. അവർ 5,000 രൂപ, 2,000 രൂപ, 1,000 രൂപയുമായി സഹായം നൽകുണ്ട് എന്നും അദേഹം പറഞ്ഞിരുന്നു. “നാമനിർദ്ദേശ പത്രിക സമർപ്പിക്കാനും സുഖമായി വിശ്രമിക്കാനും പലരും തന്നോട് ആവശ്യപ്പെടുന്നു, അവർ കാര്യങ്ങൾ നോക്കിക്കൊള്ളും എന്നാണ് ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് എല്ലാവരും പറയാൻ തുടങ്ങിയാൽ, എനിക്ക് എന്തുചെയ്യാൻ കഴിയും?” അൻവർ ചോദിക്കുന്നു.