Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്.ജീവനോടെ കിണറ്റില്‍ എറിഞ്ഞെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍. കൊന്നതിന് ശേഷം കിണറ്റില്‍ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും …

രണ്ട് വയസുകാരിയെ ജീവനോടെ കിണറ്റിലിട്ടു,അമ്മാവന്‍ കൊലക്കുറ്റം ഏറ്റു Read More »

ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ?

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.അമ്മയുടെ സഹോദരന്റെ  മുറിയിലാണ് കുഞ്ഞ് ഉറങ്ങാന്‍ കിടന്നതെന്ന് പറയുന്നു. കുഞ്ഞ് പുലര്‍ച്ചെ കരഞ്ഞെന്ന് അമ്മ പോലീസിനോട് പറഞ്ഞു.കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല …

ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ? Read More »

രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍

തൃശൂര്‍: പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിട്ടയര്‍മെന്റിന് ശേഷം രാഷ്ട്രീയത്തിലേക്കില്ലെന്നും, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും പത്മശ്രീ പുരസ്‌കാര ജേതാവായ ഐ.എം.വിജയന്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഐ.എം.വിജയന്‍. പത്മശ്രീ കിട്ടാന്‍ വൈകിയെന്ന് കരുതുന്നില്ല. റിട്ടയര്‍മെന്റ് അടുത്തിരിക്കെ പത്മശ്രീ പുരസ്‌കാരം കിട്ടിയത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലാലൂരിലെ  സ്‌പോര്‍ട്ട്‌സ് സമുച്ചയത്തിന്റെ നിര്‍മ്മാണം അനിശ്ചിതമായി നീളുന്നതില്‍ അതൃപ്തിയുണ്ട്. സ്റ്റേഡിയം തന്റെ പേരിലാണെങ്കിലും, നിര്‍മ്മിക്കുന്നത് സര്‍ക്കാരാണെന്നും വിജയന്‍ പറഞ്ഞു. നിര്‍മ്മാണം വൈകുന്നതിന്റെ കാരണം സര്‍ക്കാരിനോടാണ് …

രാഷ്ട്രീയത്തിലേക്കില്ല, സിനിമാഭിനയം തുടരും; ഐ.എം വിജയന്‍ Read More »

ഡി-സോണ്‍ സംഘർഷം: കോർപ്പറേഷനു മുന്നില്‍ ആട്ടവും, പാട്ടുമായി എ.ബി.വി.പിയുടെ പ്രതിഷേധ കലോത്സവം

തൃശൂര്‍: മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡി-സോണ്‍ കലോത്സവം അലങ്കോലമാക്കിയതില്‍ പ്രതിഷേധിച്ച്  എ.ബി.വി.പി തൃശൂര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കലോത്സവം നടത്തി. കോര്‍പറേഷന് മുന്നില്‍ ഓടക്കുഴലൂതിയും, നൃത്തം ചെയ്തും, ഗാനങ്ങള്‍ ആലപിച്ചുമായിരുന്നു പ്രതീകാത്മക പ്രതിഷേധം നടത്തിയത്. കലോത്സവം സംഘര്‍ഷഭരിതമാക്കിയ കെ.എസ്.യു, എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണമെന്നാഹ്വാനം ചെയ്ത നടന്ന പ്രതിഷേധസമരത്തിന് എ.ബി.വി.പി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി യദുകൃഷ്ണന്‍,  സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്,  തൃശ്ശൂര്‍ നഗര്‍ സെക്രട്ടറി അരുണ്‍, സംസ്ഥാന …

ഡി-സോണ്‍ സംഘർഷം: കോർപ്പറേഷനു മുന്നില്‍ ആട്ടവും, പാട്ടുമായി എ.ബി.വി.പിയുടെ പ്രതിഷേധ കലോത്സവം Read More »

കുംഭമേളയില്‍ തിക്കും തിരക്കും; 15 മരണം

ലക്‌നോ: പ്രയാഗ് രാജില്‍ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. അമൃത് സ്‌നാനത്തിനിടെ ബാരിക്കേഡ് തകര്‍ന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടര്‍ന്ന് തുടര്‍ സ്‌നാനം അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചെങ്കിലും വീണ്ടും പുനഃരാരംഭിച്ചു. അതേസമയം അപകടത്തില്‍ മരണം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ സ്ഥിരീകരിച്ചില്ല. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവര്‍ത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദേശം നല്‍കി. കുംഭമേളയിലെ വിശേഷ ദിനത്തില്‍ ഒരു കോടി പേരെങ്കിലും എത്തിയതായാണ് …

കുംഭമേളയില്‍ തിക്കും തിരക്കും; 15 മരണം Read More »

ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും.

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പാലക്കാട് എസ്.പി. അജിത്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, തെളിവെടുപ്പ് നടത്തുമെന്നും എസ്.പി.അജിത്കുമാര്‍ അറിയിച്ചു. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. ഇരട്ടക്കൊല പുനരാവിഷ്‌ക്കരിക്കും.കൊലപാതകത്തിന് കാരണം വൈരാഗ്യമാണ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി വിവരങ്ങള്‍ വെളിപ്പെടുത്തി.  പ്രതി അതിവിദഗ്ധനായ കൊലപാതകി. കുറ്റകൃത്യത്തിന് ശേഷം കാട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തിനകം  കസ്റ്റഡിയില്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതി എവിടെ നിന്ന് ആയുധം വാങ്ങിയെന്ന് വെളിപ്പെടുത്തിയിട്ടില്ല. …

ചെന്താമരയെ ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും. Read More »

ചെന്താമരയെ പിടികൂടി

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയെ പിടികൂടി. പോത്തുണ്ടി മാട്ടായ പ്രദേശത്ത്  പോത്തുണ്ടിമലയില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ചെന്താമരയെ പിടികൂടിയത്. ഇന്നലെ രാത്രി തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പിടിയിലായത്. പൊലീസ് പിന്‍വാങ്ങിയ ശേഷം പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു. പോത്തുണ്ടി മലയില്‍ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ഇയാളുടെ വീടിന്റെ പിന്‍വശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാള്‍ നടന്നുവന്നത്. …

ചെന്താമരയെ പിടികൂടി Read More »

ഷാലിമാർ ട്രെയിനിൽ നിന്നും തൃശ്ശൂരിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ : പശ്ചിമ ബംഗാൾ സ്വദേശിയായ കമൽ കുമാർ മണ്ഡൽ നെയാണ് പിടികൂടിയത്. 20 ലിറ്ററിന്റെ പെയിന്റ് ബക്കറ്റിനുള്ളിൽ പാക്ക് ചെയ്ത് ഉറപ്പിച്ച ശേഷം അതിനുമുകളിൽ പെയിന്റ് നിറച്ചാണ് പ്രതി കഞ്ചാവ് കടത്തിയത്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് ആർപിഎഫ് ,തൃശ്ശൂർ ആർ പി ഫ്, എക്സൈസ് ഇന്റലിജൻസ് തൃശൂർ, എക്സൈസ് സർക്കിൾ തൃശൂർ, ജി ആർ പി തൃശൂർ, എന്നിവ അടങ്ങുന്ന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

ട്രെയിനില്‍ കത്തിക്കുത്ത്, തൃശൂരില്‍ പ്രതി പിടിയില്‍

തൃശൂര്‍: തൃശ്ശൂരിനും ഒല്ലൂരിനും ഇടയില്‍ കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കത്തിക്കുത്ത്. ബംഗളൂരുവില്‍ നിന്ന് കായംകുളത്തേക്ക് കയറിയ യുവാക്കള്‍ തമ്മിലാണ് കത്തിക്കുത്ത്.  ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ യുവാക്കളില്‍ ഒരാള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു.

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര പാലക്കാട്ട് നഗരത്തിലെന്ന്

പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ നഗരത്തിലെ കോട്ടമൈതാനത്തും പരിസരപ്രദേശങ്ങളിലും കണ്ടതായി സൂചന. വെളുപ്പിന് നെന്‍മാറ ബസ്് സ്റ്റാന്‍ഡിലും പ്രതിയെ കണ്ടു.. ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും ചെന്താമരയെ കണ്ടെത്താനായില്ല.നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ തേടി നെട്ടോട്ടമോടി പോലീസ്. 125 പോലീസ് ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുന്നത്. ചെന്താമര രക്ഷപ്പെട്ടോടിയ അരക്കമലയിലും തിരുപ്പൂരിലും, പട്ടമലയിലും പോലീസ് അന്വേഷണം നടത്തി. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ട് മാസത്തോളം നെന്മാറ പഞ്ചായത്തില്‍ താമസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചത്് …

നെന്മാറ ഇരട്ടക്കൊലക്കേസ് : ചെന്താമര പാലക്കാട്ട് നഗരത്തിലെന്ന് Read More »

മാളയില്‍ ഡി-സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം

ചാലക്കുടി: മാള ഹോളി ഗ്രേസ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം. മത്സരത്തിലെ  ജഡ്ജ്‌മെന്റ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്.എഫ്.ഐ-കെ.എസ.്യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്.  സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കെ.എസ.്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ അടക്കം പത്തോളം പേര്‍ സഞ്ചരിച്ചിരുന്ന ആംബുലന്‍സ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ-എസ്.എഫ.്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്  കല്ല് വടി വാള് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണ് പരാതി.. മുരിങ്ങൂര്‍ നയാഗ്ര പെട്രോള്‍ പമ്പിനടുത്തുവെച്ചായിരുന്നു ആക്രമണമെന്നാണ് ആരോപണം. ആംബുലന്‍സിലുണ്ടായിരുന്നവരെ  കമ്പി കൊണ്ട് …

മാളയില്‍ ഡി-സോണ്‍ കലോത്സവത്തിനിടെ സംഘര്‍ഷം Read More »

റേഷന്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍കട സമരം റേഷന്‍ വ്യാപാരികള്‍ അവസാനിപ്പിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി സംഘടനാ നേതാക്കള്‍ നടത്തിയ   ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരുന്നു.  ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. 

ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, തൃശൂര്‍ നഗരത്തില്‍ ജസ്റ്റിന്‍ ജേക്കബ്

തൃശൂര്‍: ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകള്‍ ഉള്‍പ്പെടെ 27 ജില്ലാ പ്രസിഡന്റുമാരെയാണ് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് എം.എല്‍. അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്‌മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്‌മണ്യം എന്നിവരാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തിയ വനിതകള്‍. തൃശൂര്‍, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ ക്രൈസ്തവവിഭാഗത്തില്‍ നിന്നാണ് ജില്ലാ പ്രസിഡന്റുമാര്‍. തൃശൂര്‍ സിറ്റി പ്രസിഡന്റായി ജസ്റ്റീന്‍ ജേക്കബിനെ പ്രഖ്യാപിച്ചു. ബി.ജെ.പിയില്‍ സ്ത്രീപ്രാതിനിധ്യം കൂടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 269 മണ്ഡലം പ്രസിഡന്റുമാരില്‍ …

ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു, തൃശൂര്‍ നഗരത്തില്‍ ജസ്റ്റിന്‍ ജേക്കബ് Read More »

തിക്കോടി ബീച്ചില്‍ അഞ്ച് പേര്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ ചികിത്സയില്‍

കോഴിക്കോട് : തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ക്ക് തിരയില്‍പ്പെട്ട് ദാരുണാന്ത്യം. കല്‍പ്പറ്റ സ്വദേശികളായ അനീസ്, വാണി, ബിനോഷ്, ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് നിലവില്‍ പുറത്തുവരുന്ന വിവരം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാമത്തെയാള്‍ നിലവില്‍ ചികിത്സയിലാണ്കോഴിക്കോട് തിക്കോടി ഡ്രൈവ് ഇന്‍ …

തിക്കോടി ബീച്ചില്‍ അഞ്ച് പേര്‍ തിരയില്‍പ്പെട്ടു; നാല് പേര്‍ മുങ്ങിമരിച്ചു, ഒരാള്‍ ചികിത്സയില്‍ Read More »

പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്. 62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും …

പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍ Read More »

ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ജി ആര്‍ അനില്‍

കൊച്ചി: ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.  സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് ഭക്ഷ്യധാനം നല്‍കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.സമരം തുടര്‍ന്നാല്‍ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കേണ്ടി വരും. റേഷന്‍ വ്യാപാരികളുടെ ഭാഗം സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചു. വീണ്ടും ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഒരു ദിവസം നോക്കി നില്‍ക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ …

ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി ജി ആര്‍ അനില്‍ Read More »

റേഷന്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത്  റേഷന്‍ വിതരണം നിലച്ചു. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടങ്ങി. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.റേഷന്‍ വ്യാപാരികളുമായി …

റേഷന്‍ മുടങ്ങി Read More »

കടുവയെ വെടിവെച്ചിട്ടില്ലെന്ന് ഡോ. അരുണ്‍ സക്കറിയ

വയനാട്: പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിലാണ് കണ്ടെത്തിയതെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. കടുവയെ വെടി വെച്ചിട്ടില്ലെന്നും രാത്രി അത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12.30-ന് കടുവയെ കണ്ടതായി വിവരം ലഭിച്ചു. 2:30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. 6.30-നാണ് കടുവയുടെ ജഡം ലഭിക്കുന്നത്. രാവിലെ ഒരു വീടിന്റെ അരികില്‍ നിന്നാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്. വേറൊരു കടുവയുമായി മല്ലിട്ടതിന്റെ പരിക്കുകള്‍ കടുവയുടെ ശരീരത്തിലുണ്ട്. മരണപ്പെട്ടത് …

കടുവയെ വെടിവെച്ചിട്ടില്ലെന്ന് ഡോ. അരുണ്‍ സക്കറിയ Read More »

നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി, വയനാട്ടുകാര്‍ക്ക് ആശ്വാസം,

വയനാട്:  മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഭീതി വിതച്ച നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. 45കാരിയായ  രാധയെന്ന സ്ത്രീയെ കൊലപ്പെടുത്തി ഭക്ഷിച്ച നരഭോജിക്കടുവയാണ് ചത്തതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.  കടുവ ചത്ത വിവരം വനംവകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്.  ഓപ്പറേഷനിടയില്‍ ദൗത്യസംഘമാണ് ചത്തനിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. ദൗത്യസംഘത്തിന്റെ നൈറ്റ് പട്രോളിംഗിനിടെ പുലര്‍ച്ചെ 2.30ഓടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.അവശനിലയിലായിരുന്ന കടുവയെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് കടുവയെ കണ്ടെത്തിയത്.  കടുവയുടെ മരണകാരണം അറിയാന്‍ …

നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി, വയനാട്ടുകാര്‍ക്ക് ആശ്വാസം, Read More »

നരഭോജി  കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയില്‍ നിന്ന്് മാറിയിട്ടില്ല. കടുവയുടെ  ചിത്രം ക്യാമറയില്‍ പതിഞ്ഞതായി ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.  കടുവയുടെ കാല്‍പ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട്  സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. കടുവയെ കൂട്ടില്‍ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതല്‍ ആളുകള്‍ തെരച്ചിലിനു ഇറങ്ങിയാല്‍ കടുവ പ്രദേശത്തു നിന്നും നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യാപക തെരച്ചില്‍ ഇന്നുണ്ടാവില്ല. തെര്‍മല്‍ …

നരഭോജി  കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി Read More »