Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കമ്മീഷണര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത്
അശോകന്്് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന്് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു ഹോം വര്‍ക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണര്‍ കാര്യങ്ങള്‍ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണിത്. എ.സി.പി സുദര്‍ശന്‍ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നടുവിലാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ ചാര്‍ജുള്ള ഒരു ഡിവൈ.എസ്.പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി തോമസ് മതിയായ പാസ് നല്‍കിയില്ല’, തിരുവമ്പാടി ദേവസ്വം പറഞ്ഞു.
പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണം. പൂരം നല്ല രീതിയില്‍ നടത്താനുള്ള അനുമതി തങ്ങള്‍ക്ക് വേണമെന്നും ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയില്‍ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു.
‘യോഗം വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ചിട്ടപ്പെടുത്തിയ ക്രമം മാറ്റാനും ഇതുമൂലം നിര്‍ബന്ധതരാവുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷമാണ് ഉദ്യോഗസ്ഥരുമായി യോഗം നടന്നത്. രാത്രി മഠത്തില്‍ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ അകറ്റി നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ പൂരാസ്വാദത്തിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കമ്മീഷണറുടെ നിര്‍ദേശം പാലിച്ചേ പറ്റൂ എന്നാണ് തങ്ങളോട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പിന്നാലെയാണ് മഠത്തില്‍ വരവ് നിര്‍ത്തി വച്ചത്. ആവശ്യമില്ലാത്ത നിയമന്ത്രണങ്ങള്‍ ബുദ്ധിമുട്ടിക്കുന്നു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് പിന്നെ വെടിക്കെട്ട് നടത്താന്‍ സമ്മതിച്ചത്.
കുടമാറ്റ സമയത്ത് സ്‌പെഷ്യല്‍ കുടകള്‍ കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുക, ആനകളുടെ പട്ട കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുക തുടങ്ങി നിരവധി സംഭവങ്ങളാണ് ഇത്തവണ ഉണ്ടായത്. കൂടാതെ പൊലീസ് കുറച്ചുകൂടി ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയെ പ്രശ്‌നത്തില്‍  ഇടപെടാന്‍  തങ്ങള്‍ വിളിച്ചിട്ടില്ല. തൃശൂര്‍ പൂരത്തില്‍ ദയവു ചെയ്ത് രാഷ്ട്രീയം കലര്‍ത്തരുത്. പൂരം നടത്തിപ്പിന് നിയമസഭയില്‍ ബില്‍ കൊണ്ടു വരണമെന്നും പൂരം നടത്തിപ്പ് ദേവസ്വങ്ങള്‍ക്ക് പൂര്‍ണമായി വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു.
 എ.സി.പി. സുദര്‍ശന്‍ തങ്ങളോട് പൂര്‍ണമായി സഹകരിച്ച ഉദ്യോഗസ്ഥനാണെന്നും അവര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *