Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍വൈഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപവാസംപുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ആദ്യമെത്തിയത് വൈഗ എന്ന പെണ്‍കടുവ, രണ്ട് മാസം ഐസൊലേഷന്‍ കേന്ദ്രത്തില്‍

വൈഗയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം ഉപവാസം

തൃശൂര്‍: ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് വൈഗ എന്ന പെണ്‍ കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍ കീര്‍ത്തി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് വൈഗയെ സ്വീകരിച്ചു.
ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് വാഹനത്തില്‍ നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് വൈഗയെ എത്തിച്ചത്. രാവിലെ 7 മണിയോടെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി. ഒരു മണിക്കൂറോളം പണിപെട്ടാണ് വാഹനത്തിലെ കൂട്ടില്‍ നിന്ന് വൈഗയെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് സുരക്ഷിതമായി മാറ്റിയത്.

2023 ഡിസംബറോട് കൂടി സുവോളജിക്കല്‍ പാര്‍ക്ക് നാടിന് സമര്‍പ്പിക്കുമെന്ന് ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. രണ്ടാം ഘട്ടം ജൂണില്‍ പൂര്‍ത്തിയാകും. മൂന്നാം ഘട്ടം ഇപ്പോള്‍ തന്നെ ആരംഭിച്ചെന്നും ആഗസ്റ്റ് – സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗശാലകളുമായി ബന്ധമില്ലാതെ നേരിട്ടെത്തുന്ന മൃഗങ്ങള്‍ക്കും ഏതെങ്കിലും വിധത്തിലുള്ള രോഗബാധിതരായ മൃഗങ്ങളെയും ഐസോലേഷന്‍ നടത്തി സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകുന്ന ഐസോലേഷന്‍ സെന്ററാണ് ചന്ദനക്കുന്നിലേത്. മൃഗങ്ങള്‍, ഉരഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയവയുടെ സ്വച്ഛവിഹാരത്തിനൊപ്പം കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഉണ്ടാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ക്കിലേക്ക് രണ്ടാമത്തെ കടുവയെ ഉടനെത്തിക്കും. സ്ഥലവുമായി ഇണങ്ങിയ ശേഷം മാത്രമാണ് ജീവികളെ ആവാസ ഇടത്തിലേക്ക് മാറ്റുക. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയില്‍ച്ചെന്ന് കാണാവുന്ന തരത്തില്‍ ഒരുങ്ങുന ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂരില്‍ സജ്ജമാകുന്നത്.

മെയ് പകുതിയോടെ ബയോഡൈവേഴ്‌സിറ്റി പാര്‍ക്ക് കൂടി പൂര്‍ത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍ ഉഭയജീവികള്‍ ഉള്‍പ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂര്‍വ്വയിനം പക്ഷിമൃഗാദികളെയും തൃശ്ശൂര്‍ മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും എത്തിക്കും.

306 കോടി രൂപയുടെ പദ്ധതിയില്‍ കിഫ്ബിയുടെ 269 കോടി ചെലവഴിച്ചാണ് പാര്‍ക്ക് ഒരുങ്ങുന്നത്. വനത്തിന്റെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് 24ഓളം ആവാസ ഇടങ്ങളില്‍ എട്ട് ആവാസ വ്യവസ്ഥകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 30 ലക്ഷം പേര്‍ പാര്‍ക്കില്‍ വന്നു പോകുമെന്നാണ് കരുതുന്നത്.

സീബ്ര, ജിറാഫ്, ആഫ്രിക്കന്‍ മാനുകള്‍, അനാക്കോണ്ട എന്നിവയെ പുറം രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും രണ്ട് തരം കരടികളെയും ഏജന്‍സികള്‍ മുഖാന്തരവും എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ജൂലൈ മുതല്‍ ആരംഭിക്കുന്ന മൃഗങ്ങളുടെ ഷിഫ്റ്റിംഗ് പ്രക്രിയ ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും.

350 ഏക്കറില്‍ പ്രശസ്ത ഓസ്ട്രേലിയന്‍ മൃഗശാല ഡിസൈനര്‍ ജോന്‍ കോ ഡിസൈന്‍ ചെയ്ത പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *