Newsskerala

ആദ്യം കൊടിയേറിയത് ലാലൂരില്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആദ്യം കൊടിയേറുക ഘടകപൂരമായ ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലാണ്. ഇന്ന് രാവിലെ എട്ടരയോടെ താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷം  ലാലൂരില്‍ കൊടിയേറി. യാഗം നടന്ന ഊര് എന്നര്‍ഥമുള്ള യാഗൂര്‍ ലോപിച്ചാണ് ലാലൂര്‍ ആയതെന്നാണ് പറയപ്പെടുന്നത്. തൃശൂര്‍ പൂരത്തിന്റെ മറ്റൊരു ഘടകക്ഷേത്രമായ കാരമുക്ക് ഭഗവതിയും ലാലൂര്‍ കാര്‍ത്ത്യായനി ഭഗവതിയും സഹോദരിമാരാണെന്നാണ് സങ്കല്‍പ്പം. പഴക്കമുള്ള കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രമാണ് ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം. പരശുരാമനാണ് ക്ഷേത്രം പണികഴിപ്പിച്ചതത്രെ. നൂറ്റെട്ടു ദുര്‍ഗാലയങ്ങളില്‍ ലാലൂര്‍ ക്ഷേത്രവും ഉള്‍പ്പെടുന്നു. അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലും രാവിലെ പതിനൊന്നരയോടെ കൊടിയേറ്റച്ചടങ്ങുകള്‍  പൂര്‍ത്തിയായി. മറ്റ് 6 ഘടകക്ഷേത്രങ്ങളില്‍ വൈകീട്ടാണ് കൊടിയേറ്റം. രാത്രി 8 മണിയോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് അവസാനത്തെ കൊടിയേറ്റം.

Leave a Comment

Your email address will not be published. Required fields are marked *