Newsskerala

പൈലറ്റുമാരില്‍ വ്യാപക ലഹരി പരിശോധന തുടങ്ങി

മുംബൈ: വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാലെ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ. അയ്യായിരത്തിലധികം പൈലറ്റുമാരില്‍ ലഹരി പരിശോധന തുടങ്ങി. എയര്‍ ഇന്ത്യക്കൊപ്പം, എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിര്‍ത്തും. യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങള്‍ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവില്‍ 10% ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്. ഫുക്കറ്റ്-ദില്ലി വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ പരിശോധനയില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ എഎഐബി അന്വേഷണം ശക്തമാക്കിയുട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *