Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

അഫ്സാനയുടെ തന്ത്രം ഫലിച്ചു; നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തി

നൗഷാദിനെ താൻ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് പറഞ്ഞത് അയാളെ വേഗം കണ്ടെത്താൻ വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്ന് അഫ്സാന

പോലീസ് പത്തനംതിട്ടയിൽ നൗഷാദും അഫ്സാനയും താമസിച്ചിരുന്ന വാടകവീട് ചവിട്ടി പൊളിച്ച് ഉള്ളിൽ കടന്ന് അമ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയെന്ന് വീട്ടിൽ ഇപ്പോൾ താമസിക്കുന്ന വർ. പോലീസ് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

കാള പെറ്റു എന്ന് കേട്ടപ്പോൾ തന്നെ കയറെടുത്തു എന്ന പോലെയാണ് പത്തനംതിട്ടയിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് നാട്ടുകാർ

കൊച്ചി: കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഭാര്യ കൊലപ്പെടുത്തി എന്ന് കരുതിയ നൗഷാദ് ജീവനോടെ. ഇയാളെ തൊടുപുഴ തൊമ്മന്‍കുത്ത് കുഴിമറ്റം ഭാഗത്തുനിന്നും പോലീസ് കണ്ടെത്തി. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

കൊലപാതക വിവരം വാര്‍ത്തയായതോടെ ആളുകള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാത്രമല്ല ലുക്ക് ഔട്ട് നോട്ടീസില്‍ നൗഷാദിന്റെ ഉയരവും പ്രായവും മറ്റ് വിവരങ്ങളുമൊക്കെ നല്‍കിയിരുന്നു. ആളുകള്‍ കണ്ടു എന്നു പറഞ്ഞ ഇടങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപിക്കുകയായിരുന്നു.
വിശ്വസനീയമായ വിവരം ലഭിച്ചത് തൊമ്മന്‍കുത്ത് ഭാഗത്തുനിന്നായിരുന്നു. പോലീസെത്തി : കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാനക്കേസില്‍ വീണ്ടും വഴിത്തിരിവ്. ഭാര്യ കൊലപ്പെടുത്തി എന്ന് കരുതിയ നൗഷാദ് ജീവനോടെ. ഇയാളെ തൊടുപുഴ തൊമ്മന്‍കുത്ത് കുഴിമറ്റം ഭാഗത്തുനിന്നും പോലീസ് കണ്ടെത്തി. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.

കൊലപാതക വിവരം വാര്‍ത്തയായതോടെ ആളുകള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാത്രമല്ല ലുക്ക് ഔട്ട് നോട്ടീസില്‍ നൗഷാദിന്റെ ഉയരവും പ്രായവും മറ്റ് വിവരങ്ങളുമൊക്കെ നല്‍കിയിരുന്നു. ആളുകള്‍ കണ്ടു എന്നു പറഞ്ഞ ഇടങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപിക്കുകയായിരുന്നു.
വിശ്വസനീയമായ വിവരം ലഭിച്ചത് തൊമ്മന്‍കുത്ത് ഭാഗത്തുനിന്നായിരുന്നു. പോലീസെത്തി തിരക്കിയപ്പോള്‍ താന്‍ നൗഷാദ് ആണെന്ന കാര്യം ഇയാള്‍ സമ്മതിച്ചു. ഇതോടെ നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കുകയായിരുന്നു.

ഭാര്യയുമായി പ്രശ്നം ഉണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു. ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകള്‍ തന്നെ മര്‍ദിച്ചതായി ഇയാള്‍ ആരോപിക്കുന്നു. പേടി കാരണമാണ് താന്‍ നാട്ടില്‍നിന്നും പോയതെന്നും തിരോധാന വാര്‍ത്തകള്‍ കണ്ടിരുന്നില്ലെന്നും നൗഷാദ് പറയുന്നു.
ഭാര്യ ‘കൊന്നു കുഴിച്ചുമൂടി’ എന്ന മൊഴി നല്‍കിയത് എന്തുകൊണ്ടെന്ന് തനിക്കറിയില്ല. താന്‍ ഒന്നരവര്‍ഷത്തിനിടെ നാട്ടില്‍ പോയിട്ടില്ല. ഇനി ഭാര്യയ്ക്ക് അരികിലേക്ക് ഇല്ലെന്നും നൗഷാദ് പറഞ്ഞു.
2021-ലാണ് നൗഷാദിനെ കാണാതായത്. മകന്റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്റെ ഭാര്യ അഫ്സാന നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു.

ഇതോടെ അഫ്സാനയെ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചുകൊന്നുവെന്ന് അഫ്സാന പോലീസിനോട് പറഞ്ഞു. നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിക്കല്‍, പോലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അറസ്റ്റ്. വ്യാഴാഴ്ച പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തടക്കം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ തൊടുപുഴ ഡിവൈഎസ്പി ഓഫീസിലുള്ള നൗഷാദിനെ വൈകാതെ പത്തനംതിട്ട പോലീസിന് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *