Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

പരിധിയില്ലാത്ത അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി വി

കൊച്ചി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടി വി യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളുമാണ് തങ്ങളുടെ അന്താരാഷ്ട്ര റോമിങ് പ്ലാനുകളില്‍ ലഭ്യമാക്കുന്നത്. എവിടെ പോയാലും ഏറ്റവും മികച്ച കണക്ടിവിറ്റിയും ഇതിലൂടെ സാധ്യമാക്കുന്നു. യഥാര്‍ത്ഥ അണ്‍ലിമിറ്റഡ് ഡാറ്റയും കോളുകളും സൗജന്യ ഇന്‍ കമിങ് കോളുകളും സവിശേഷമായ കസ്റ്റമര്‍ സര്‍വീസും വഴി അന്താരാഷ്ട്ര റോമിങില്‍ അണ്‍ലിമിറ്റഡ് നേട്ടങ്ങള്‍ നല്‍കുന്ന ഏക സേവനദാതാവ് വി മാത്രമാണ്.  ഇതിനു പുറമെ ഏറ്റവും മികച്ച സ്ട്രീമിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. വി ഉപഭോക്താക്കള്‍ എവിടെ യാത്ര ചെയ്താലും തടസങ്ങളില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനായി ഏറ്റവും മികച്ച ആഗോള സേവന ദാതാക്കളുമായി വി സഹകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വി പോസ്റ്റ് പെയ്ഡ് റോമിങ് പ്ലാനുകളിലെ ‘ഓള്‍വെയ്സ് ഓണ്‍’ എന്ന സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര റോമിങിനിടെ പ്ലാന്‍ സബ്സ്ക്രിപ്ഷന്‍ കാലാവധി കഴിഞ്ഞാലും ഉയര്‍ന്ന നിരക്കുകള്‍ ചാര്‍ജു ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നു.

മൂത്രമൊഴിച്ചാല്‍ പിഴ 500 രൂപ

തൃശൂര്‍ നഗരം വെളിയിട മലമൂത്രവിസര്‍ജ്ജന നിരോധിതമേഖല തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്ക് പിഴ 500 രൂപ. കേരള മുനിസിപ്പാലിറ്റി ആക്റ്റ് പ്രകാരമാണ് പിഴ ഈടാക്കുന്നത്. സീറോ വേസ്റ്റ് കോര്‍പ്പറേഷന്‍ ആക്കുന്നതിന്റെ ഭാഗമായുള്ള  ഇത്തരം പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അഭ്യര്‍ത്ഥിച്ചു. കോര്‍പ്പറേഷന്‍ പ്രദേശം വെളിയിട മലമൂത്ര വിസര്‍ജ്ജന നിരോധിത മേഖലയായി കഴിഞ്ഞ കൗണ്‍സിലില്‍ പ്രഖ്യാപിച്ചിരുന്നു. നഗരത്തില്‍ വൃത്തിയുള്ള പൊതുശൗചാലയങ്ങള്‍ ഇതുവരെയും കോര്‍പറേഷന്‍ സ്ഥാപിച്ചിട്ടില്ല. ശക്തനിലെ മത്സ്യമാര്‍ക്കറ്റിലെയും, ജയഹിന്ദ് മാര്‍ക്കറ്റിലെയും …

മൂത്രമൊഴിച്ചാല്‍ പിഴ 500 രൂപ Read More »

വ്യാജരേഖ ചമച്ച കേസ്: ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

കൊച്ചി: ഗസ്റ്റ് ലെക്ചറർ ജോലിക്കായി  മഹാരാജാസ് കോളേജിന്റെ  പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പൊലീസിന് കൈമാറും. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. കോളേജ് അധികാരികള്‍ വിദ്യക്കെതിരെ പരാതി നല്‍കിയിരുന്നു. …

വ്യാജരേഖ ചമച്ച കേസ്: ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി Read More »

അരിക്കൊമ്പനെ അപ്പർ കോതയാർ മേഘലയിൽ തിറന്ന് വിട്ട് തമിഴ്നാട് വനംവകുപ്പ്

കൊച്ചി:  തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മേഖലയില്‍ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. അരിക്കൊമ്പനെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകന്‍ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു.  ചികിത്സ ലഭ്യമാക്കിയശേഷം ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടുവെന്നാണ് തമിഴ്നാട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്. തുമ്പികൈയിലെയും കാലിലെയും മുറിവുകള്‍ക്ക് ചികിത്സ നല്‍കിയശേഷമാണ് ജനവാസമില്ലാത്ത മേഖലയില്‍ ആനയെ തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ചിന്നക്കനാലില്‍ ഏറെക്കാലം ഭീതിപരത്തിയ അരിക്കൊമ്പനെ കമ്പത്തുനിന്ന് പിടികൂടിയശേഷം കഴിഞ്ഞ ദിവസാണ് ഇരുനൂറോളം …

അരിക്കൊമ്പനെ അപ്പർ കോതയാർ മേഘലയിൽ തിറന്ന് വിട്ട് തമിഴ്നാട് വനംവകുപ്പ് Read More »

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണം : ജോസ് വള്ളൂർ

തൃശൂർ: കേരളത്തിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ മകൻ, മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. എ ഐ ക്യാമറ, സ്വർണ്ണ കള്ളക്കടത്ത്, കെ ഫോൺ, കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടന്നിട്ടുള്ള കോടാനുകോടി രൂപയുടെ അഴിമതികളിൽ മുഖ്യമന്ത്രിയുടെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും സ്വത്തുക്കളിലുണ്ടായ വൻവർദ്ധനവിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജോസ് വള്ളൂർ പറഞ്ഞു എ ഐ ക്യാമറയിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടൗണിൽ എ …

മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം വെളിപ്പെടുത്തണം : ജോസ് വള്ളൂർ Read More »

കൈക്കൂലി വാങ്ങുന്നതിനിടെ കോർപറേഷൻ  റവന്യൂ  ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ കോര്‍പറേഷന്‍ മേഖലാ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടുന്നതിനാണ് പനമുക്ക് സ്വദേശി  സന്ദീപിനോട് റവന്യൂ ഇന്‍സ്‌പെക്ടര്‍ കെ.നാദിര്‍ഷ രണ്ടായിരം  രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സന്ദീപ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടായിരം രൂപ കോര്‍പറേഷന്‍ ഓഫീസിലെത്തി സന്ദീപ് റവന്യൂ ഇന്‍സ്‌പെക്ടര്‍ നാദിര്‍ഷായ്ക്ക് കൈമാറിയത്.  പിന്നാലെ എത്തിയ വിജിലന്‍സ് സംഘം നാദിര്‍ഷായെ കൈയോടെ പിടികൂടുകയായിരുന്നു.

ഹാസ്യതാരം കൊല്ലം സുധി തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: പ്രശസ്ത ചലച്ചിത്ര, സീരിയല്‍ താരം  കൊല്ലം സുധി (39) വാഹനാപകടത്തില്‍ മരിച്ചു. വെളുപ്പിന് നാല മണിയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച  കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു. ചികിത്സയ്ക്കിടെ സുധിക്ക് ഹൃദയസ്തംഭനമുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയാണിത്. കഴിഞ്ഞയാഴ്ചയും ഇവിടെ വാഹനാപകടത്തില്‍ ഒരു …

ഹാസ്യതാരം കൊല്ലം സുധി തൃശൂരില്‍ വാഹനാപകടത്തില്‍ മരിച്ചു Read More »

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്…..

തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്….. കൊച്ചി: ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. തേനി പൂശാനംപെട്ടിക്ക്്് സമീപം വെച്ചാണ് മയക്കുവെടി വെച്ചത്. രണ്ട് ഡോസ് മയക്കുവെടിവെച്ചു. രാത്രി 12.30 ഓടെ പുറത്തിറങ്ങിയപ്പോഴായിരുന്നു മയക്കുവെടിവെച്ചത്.  ദൗത്യ സ്ഥലത്തേക്ക് മൂന്ന് കുങ്കിയാനകള്‍ എത്തിച്ചേര്‍ന്നു. കമ്പത്ത് അരിക്കൊമ്പന്റെ  സാന്നിധ്യം ഉണ്ടായി പത്താം ദിവസമാണ് മയക്കുവെടി വെച്ചത്. ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ട്്.മയക്കുവെടി വെച്ച അരിക്കൊമ്പനെ തിരുനേല്‍വേലിയിലേക്കാണ് കൊണ്ടുപോകുന്നത്്. കാറയാര്‍ ഡാമിന് സമീപം അരിക്കൊമ്പനെ തുറന്നുവിടും. …

അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; തിരുനേല്‍വേലി കാറയാര്‍ ഡാമിന് സമീപം തുറന്നുവിട്ടേക്കുമെന്ന്….. Read More »

കുടുംബശ്രീ സംസ്ഥാന കലോത്സവം:മത്സരത്തിനിടെ നാടകപ്രവര്‍ത്തകരും, അക്കാദമിപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

തൃശൂര്‍: കുടുംബശ്രീ സംസ്ഥാന കലോത്സവത്തിനിടെ റീജിയണല്‍ തിയേറ്ററില്‍ സംഗീതനാടക അക്കാദമി ജീവനക്കാരില്‍ ചിലരും, നാടകഗ്രൂപ്പുകാരും തമ്മില്‍ നടന്ന രൂക്ഷമായ വാക്കേറ്റം സംഘര്‍ഷത്തോളമെത്തി.  നാടകമത്സരം നടക്കുന്നതിനിടയിലായിരുന്നു തര്‍ക്കം തുടങ്ങിയത്.ശീതികരിച്ച റീജിയണല്‍ തിയേറ്ററില്‍ പന്തം കത്തിക്കുന്നത് അടക്കം തീ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വേദിയില്‍ നാടകത്തിന്റെ ഭാഗമായി പന്തം കത്തിക്കുന്നതിനിടെ തീ പടര്‍ന്നു. അതോടൊപ്പം പുകയും പരന്നു. ഓടിയെത്തിയ അക്കാദമി ജോലിക്കാര്‍ ഇത് ചോദ്യം ചെയ്തതോടെ നാടകപ്രവര്‍ത്തകരുമായി വാക്കേറ്റമായി. നാടകം കാണാനെത്തിയവര്‍ നാടകപ്രവര്‍ത്തക്കൊപ്പം നിന്നു. ഇതിനിടെ സമയക്രമം പാലിക്കാത്തതിന്റെ പേരില്‍ ഇതേ …

കുടുംബശ്രീ സംസ്ഥാന കലോത്സവം:മത്സരത്തിനിടെ നാടകപ്രവര്‍ത്തകരും, അക്കാദമിപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം Read More »

‘സംരംഭകര്‍ എങ്ങനെ ചിന്തിക്കുന്നു എന്നുള്ളത് പ്രധാനം ‘ വി.പി.നന്ദകുമാര്‍ WATCH VIDEO

തൃശൂര്‍: സംരംഭകര്‍ എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ അവര്‍ എങ്ങനെ ചെയ്യുന്നു എന്നുള്ളതിനാണ് പ്രാധാന്യമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എം.ഡിയും സി.ഇ.ഒയുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഉത്പ്പന്നങ്ങളുടെ മുന്‍ നിര ദാതാവായ ജല്‍ദീ സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Jaldee Soft Pvt Ltd)  പുതിയ ഉല്‍പ്പന്നമായ ജല്‍ദീ ലെൻഡിംഗ് സി.ആര്‍എം ന്റെയും ശക്തന്‍ തമ്പുരാന്‍ നഗറിലെ ക്രൗണ്‍ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജല്‍ദീയുടെ പുതിയ ഓഫീസിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു …

‘സംരംഭകര്‍ എങ്ങനെ ചിന്തിക്കുന്നു എന്നുള്ളത് പ്രധാനം ‘ വി.പി.നന്ദകുമാര്‍ WATCH VIDEO Read More »

സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത

ആയിരത്തിലേറെ പേര്‍ക്ക് പരിക്ക്്, പലരുടെയും നില ഗുരുതരം. മരണം 280 കൊച്ചി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ വന്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗിലെ പാളിച്ചയെന്ന് സൂചന. ഇന്നലെ രാത്രി ഏഴരയോടെ  ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്.. ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതുവരെ 280  പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗുഡ്‌സ് ട്രെയിനുമായി കോറമണ്ഡല്‍ എക്‌സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയില്‍ പത്ത് ബോഗികളാണ് അപകടത്തില്‍ പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില …

സമാനതകളില്ലാത്ത ട്രെയിൻ ദുരന്തം; മരണസംഖ്യ 300 കടക്കാൻ സാധ്യത Read More »

കണ്ണൂരിൽ ഒഴിവായത് വൻ ദുരന്തം; തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം ……

പാളത്തിന്റെ നേരെ എതിര്‍വശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു കണ്ണാടി കുത്തിപ്പൊട്ടിച്ചു, മണം പിടിച്ച് പൊലീസ് നായസമീപത്തെ കുറ്റിക്കാട്ടിലെത്തി കൊച്ചി: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു, ഒരു ബോഗി പൂര്‍ണമായും കത്തി, അഗ്നിബാധ പുലര്‍ച്ചെ ഒന്നരയോടെ, ശുചിമുറിയോട് ചേര്‍ന്നുള്ള ചില്ല് തകര്‍ത്തു, ഐ.ബിയും, എന്‍.ഐ.എയും അന്വേഷണം തുടങ്ങി, ആക്രമണം നടത്തിയയാള്‍ തീവണ്ടിക്കുള്ളില്‍ കടന്നതിന് തെളിവുകളായി, തീയിട്ടത് എലത്തൂരില്‍ തീപ്പിടിത്തമുണ്ടായ അതേ ട്രെയിനില്‍   തീപ്പിടിത്തം  അട്ടിമറി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവം …

കണ്ണൂരിൽ ഒഴിവായത് വൻ ദുരന്തം; തീപിടുത്തം ഉണ്ടായ സ്ഥലത്തിന് സമീപം …… Read More »

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം

കൊച്ചി: വർത്തമാന കാലത്തെ ധൈഷണിക ജാഗ്രതയായ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത എല്ലാ പ്രഭാഷണങ്ങളിലും നിഴലിച്ചു. പെർത്തിൽ ‘മതനിരപേക്ഷതയും മത ജീവിതവും”, മെൽബണിൽ “മാദ്ധ്യമങ്ങളും ജനാധിപത്യവും”, അഡ്ലൈഡിൽ “വർഗ്ഗീയതയുടെ ആധാരങ്ങൾ”, സിഡ്ണിയിൽ “ഭരണഘടനയിലെ സാമൂഹിക ദർശനം”, ബ്രിസ്ബണിൽ “ഗാന്ധിയുടെ വർത്തമാനം” എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ …

ഓസ്ട്രേലിയയിൽ പ്രഭാഷണ പരമ്പരയുമായി ഇളയിടം Read More »

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു

കൊച്ചി: ചെറിയ വേഷങ്ങളിലൂടെ സ്ക്രീനിലെത്തി ചുരുങ്ങിയ കാലയളവിൽ മലയാള സിനിമ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടൻ ഹരീഷ് പേങ്ങൻ,48, നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. മഹേഷിന്റെ പ്രതികാരം, ഷെഫീക്കിന്റെ സന്തോഷം, ഹണീബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഹരീഷ് ഒരു മാസക്കാലമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സുഹൃത്തുക്കൾ മുഖാന്തരം പണം സ്വരൂപിക്കാൻ ശ്രമങ്ങൾ നടക്കവെയാണ് നടൻറെ …

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു; ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു Read More »

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച്ചകളിൽ ആണ് ആസ്റ്റർ ഐബിഡി സെന്റർ പ്രവർത്തിക്കുന്നത്. ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസിനാൽ (ഐബിഡി), ബുദ്ധിമുട്ടുന്ന രോഗികൾക്ക് പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഐഡിബി സെന്ററിന്റെ ലക്ഷ്യം. ഗ്യാസ്‌ട്രോഎന്ററോളജി, ഗ്യാസ്‌ട്രോ സർജറി, ന്യൂട്രീഷൻ, സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രത്തിൽ നിന്നും രോഗികൾക്ക് പ്രയോജനപ്പെടുത്താം. …

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി Read More »

സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തൃശൂർ: പൊതുമേഖലയിലെ ആദ്യ പുനരധിവാസ ഗ്രാമങ്ങൾ ആദ്യഘട്ടത്തിൽ നാലിടങ്ങളിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു. മൂന്നു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. കല്ലേറ്റും കരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ ) പുനരധിവാസ ഗ്രാമങ്ങൾക്കായി പദ്ധതി തയാറാക്കുന്നതിനായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി. കാസർഗോഡ് മുളിയാർ, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഇതിനായി സ്ഥലം കണ്ടെത്തി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. …

സംസ്ഥാനത്ത് നാലിടത്ത് പുനരധിവാസ ഗ്രാമങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി ആർ ബിന്ദു Read More »

ജീവിതം തിരിച്ചു പിടിച്ചവരുടെ സംഗമം ശ്രദ്ധേയം

ഇരിങ്ങാലക്കുട/തൃശൂർ: ആകസ്മികമായ അപകടങ്ങളിലൂടെ കിടപ്പു രോഗികളാവുകയും തുടർന്ന് ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു വരുകയും ചെയ്തവരുടെ സംഗമം ശ്രദ്ദേയമായി. ഇരിങ്ങാലക്കുടനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) സംഘടിപ്പിച്ച സമാഗമം-23 ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് ക്ഷതം, പക്ഷാഘാതം എന്നിവ ബാധിച്ച നിപ് മറിലെ സ്പൈനൽ കോഡ് ഇൻജ്വറി യൂണിറ്റിൽ നിന്ന് പരിചരണം ലഭിച്ച 56 പേരും അവരുടെ കുടുംബാഗം ങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്. …

ജീവിതം തിരിച്ചു പിടിച്ചവരുടെ സംഗമം ശ്രദ്ധേയം Read More »

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു

ഇടുക്കി: രണ്ട് ദിവസം കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വലിയ സന്നാഹവുമായി മയക്കുവെടി വെയ്ക്കാന്‍ എത്തും മുന്‍പ് ഇന്നുച്ചയോടെ കമ്പത്തെ കൂത്തനാച്ചിയാര്‍ കടന്ന് മേഘമലയില്‍ റിസര്‍വിന്റെ ഉള്‍പ്രദേശത്തേക്ക് കടന്നു. ജനവാസകേന്ദ്രത്തില്‍ നിന്ന് 5 കിലോ മീറ്റര്‍ ഉള്‍ക്കാട്ടിലേക്ക് ആന കടന്നുവെന്ന് ജി.പി.എസ് സാറ്റലൈറ്റ് കോളറില്‍ നിന്ന് വനംവകുപ്പിന് വിവരം ലഭിച്ചതോടെ മയക്കുവെടി വെയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായി തമിഴ്‌നാട് വനംമന്ത്രി എം.മതിവേന്തന്‍ പറഞ്ഞു. എന്നാല്‍ തിരികെ ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ …

മയക്കുവെടിയില്‍ നിന്ന് രക്ഷപ്പെട്ട് അരിക്കൊമ്പന്‍ മേഘമലയിലേക്ക് കടന്നു Read More »

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍

അഴിമതി റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ഫ്രീ സംവിധാനവും വെബ്സൈറ്റും , ഓണ്‍ലൈന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം തൃശൂർ: ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ …

റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്‍ Read More »

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി

തൃശൂർ: അധികാര രാഷ്ട്രീയത്തിൽ വ്യക്തിപരമായ നേട്ടം ഒരു ശതമാനം പോലും പ്രതീക്ഷിക്കാതെ മുന്നോട്ടുപോയ നേതാവാണ് വി. എം. സുധീരൻ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ വി. എം. സ്വീകരിച്ച നിലപാടുകളും അഭിപ്രായ സ്ഥിരതയും കേരളത്തിലെ പൊതു സമൂഹത്തിനു മാതൃകാപരമാണ്. പൊതുജീവിതത്തിൽ ഒരു പുഴുക്കുത്തുപോലുമില്ലാത്ത വി. എം. സുധീരൻ സമകാലീന രാഷ്ട്രീയത്തിൽ അപൂർവ്വതകളുടെ പ്രതീകമാണ്. ഡി സി സി യുടെ ആഭിമുഖ്യത്തിൽ വി. എം. സുധീരന്റെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു കെ പി സി സി പ്രസിഡണ്ട് കെ. …

വി.എം.സുധീരൻ അപൂർവ വ്യക്തിത്വം കെ. സുധാകരൻ എം പി Read More »