Newsskerala

Jimon Paul

സ്കൂൾ കെട്ടിടം തകർന്നുവീണു

ചാലക്കുടി : കുറ്റിച്ചിറ ചായ്പ്പൻകുഴി ഗവ.യുപി സ്കൂളിന്റെ ക്ലാസ് മുറി തകർന്നുവീണു. ഓപ്പൺ സ്റ്റേജ് കൂടിയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് മുറിയാണ് ഇന്ന് ഉച്ചയോടെ ഇടിഞ്ഞുവീണത്.തകർന്നു. അഷ്ടമി രോഹിണി ദിനമായതിനാൽ ഇന്ന് സ്കൂളിന് അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം

തൃശൂർ : ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും ഔദ്യോഗിക അറിയിപ്പുകളെ അനുകരിച്ച് മൊബൈൽ ഫോണുകളിലേക്ക് വരുന്ന എസ്.എം.എസ്., വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ കുടുങ്ങി നിരവധി പേർക്കാണ് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നത്. നിങ്ങളുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്, ഉടൻ പിഴയടയ്ക്കുക” എന്ന മുന്നറിയിപ്പോടെയാണ് വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ കോടതി നടപടി നേരിടേണ്ടി വരുമെന്ന ഭീഷണിയും …

വാഹന ഉടമകൾ ജാഗ്രത; വ്യാജ ‘ഇ-ചലാൻ’ സന്ദേശങ്ങൾ വഴി പണം തട്ടുന്ന സംഘങ്ങൾ സജീവം Read More »

സ്ത്രീവിരുദ്ധരല്ല ഞങ്ങള്‍-കാന്തപുരം

തൃശ്ശൂര്‍:   സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.  തൃശ്ശൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം നല്‍കി എന്നുപറയുന്നത് ശരിയല്ല.സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ വിവാദത്തില്‍ വിശദീകരണം നല്‍കുകയായിരുന്നു കാന്തപുരം. സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂര്‍ മര്‍കസില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാന്‍ വെറുതേ കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ …

സ്ത്രീവിരുദ്ധരല്ല ഞങ്ങള്‍-കാന്തപുരം Read More »

ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ജി സാറ്റ് വണ്‍ എ വിക്ഷേപണം വിജയകരം. ജി.എസ്.എല്‍.വി. എഫ്-17 റോക്കറ്റിലായിരുന്നു വിക്ഷേപണം. ജിയോ സിങ്ക്രണൈസ് ഭ്രമണപഥത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാവുന്ന ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജി സാറ്റ് വണ്‍ എ.ഏഴ് മാസത്തെ ഇടവേളയ്ക്കും കഴിഞ്ഞ രണ്ട് ദൗത്യങ്ങളിലുണ്ടായ സാങ്കേതിക തിരിച്ചടികള്‍ക്കും ശേഷം ഐ.എസ്.ആര്‍.ഒ. വിജയവഴിയില്‍ തിരിച്ചെത്തിയത്. പുലര്‍ച്ചെ 2.55നായിരുന്നു വിക്ഷേപണം

നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങി, ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടത്. ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയാണ് ശ്രീഹരി.പകര്‍ത്തിയ …

നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങി, ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ Read More »

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ : ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് 04.09.2026 തിയ്യതി ഉച്ചതിരിഞ്ഞ് 04.00 മണി മുതൽ തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും പാർക്കിങ്ങ് അനുവദിക്കുന്നതല്ല. മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാന്റിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, …

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം Read More »

മെസി വിവാദം: എഡിജിപി പി. വിജയന് അന്വേഷണ ചുമതല

തിരുവനന്തപുരം: അര്‍ജന്റീന ടീമിനെയും ലയണല്‍ മെസിയെയും കേരളത്തില്‍ എത്തിക്കാമെന്നതിന്റെ  പേരില്‍ നടന്ന സാമ്പത്തിതട്ടിപ്പാരോപണത്തില്‍ അന്വേഷണത്തിന്  പ്രത്യേക സംഘത്തെ രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്പിമാരും സംഘത്തിലുണ്ടാകും. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, ലോക്കല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തും. അതേസമയം തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം നല്‍കി. മുന്‍ കായിക മന്ത്രി അബ്ദുറഹ്‌മാന്റെ  വിദേശയാത്രയും അന്വേഷിക്കും.

കുന്നംകുളത്തെ പൊലീസ് മര്‍ദനം; നീതി കിട്ടിയില്ലെന്ന് വിഎസ് സുജിത്ത്

തൃശ്ശൂര്‍: നീതി കിട്ടിയില്ലെന്ന് കുന്നംകുളത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്ത്. വിവരാവകാശ നിയമ പ്രകാരം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ ശേഖരിച്ച് ഒരു വര്‍ഷം തികയുമ്പോഴാണ് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് സുജിത്ത് തുറന്ന കത്തെഴുതിയത്. എപ്പോഴും സുജിത്തിനൊപ്പം ആണെന്നായിരുന്നു തൃശ്ശൂര്‍ ഡിസിസി നേതൃത്വത്തിന്റെ പ്രതികരണം. ഭയപ്പെടേണ്ട ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞവര്‍ വാക്ക് പാലിക്കണമെന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്ന് ഒരു വര്‍ഷത്തിനിപ്പുറം സുജിത്ത് സര്‍ക്കാറിനോടും കെപിസിസി നേതൃത്വത്തോടും ആവശ്യപ്പെടുന്നത്. രണ്ട് കൊല്ലം നീണ്ട നിയമ പോരാട്ടങ്ങള്‍ …

കുന്നംകുളത്തെ പൊലീസ് മര്‍ദനം; നീതി കിട്ടിയില്ലെന്ന് വിഎസ് സുജിത്ത് Read More »

കുഴല്‍പ്പണവേട്ട; ആര്യങ്കാവില്‍ 13 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി

കൊല്ലം: കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണം പിടികൂടി. രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 13 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. വാഹന പരിശോധനക്കിടയില്‍ കുഴല്‍പ്പണ കടത്തുകാര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പന്‍, ശക്തി സുബ്രഹ്‌മണി എന്നിവരാണ് കുഴല്‍പ്പണവുമായി പിടിയിലായത്. സേലത്തുനിന്ന് എറണാകുളം പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നതായിരുന്നു നോട്ടുകള്‍ എന്നാണ് പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞത്. 100 എണ്ണം വീതമുള്ള 26 കെട്ടുകളായിട്ടായിരുന്നു പണം ഇവര്‍ കൈയില്‍ സൂക്ഷിച്ചിരുന്നത്.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ എം എ ബേബി

തിരുവനന്തപുരം: സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീ തുല്യത അംഗീകരിയുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിന്റെ പ്രതികരണം അതിന്റെ ഭാഗമാണ്. ആര്‍എസ്എസും മോഹന്‍ ഭാഗവതും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. കാന്തപുരത്തിന്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. പ്രതികരണങ്ങള്‍ നടത്തുന്നവര്‍ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി …

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ എം എ ബേബി Read More »

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ:  കൈചൂണ്ടിമുക്കില്‍ ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീന്‍(17), റിന്‍ഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടിച്ച ബൈക്കാണ് യുവാക്കള്‍ ഓടിച്ചിരുന്നത്. വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് ലോക്ക് പൊട്ടിച്ചാണ് കൊണ്ടുപോയതെന്ന് ബൈക്കുടമ പറഞ്ഞു.അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനായി പോലീസ് ആര്‍സി ഉടമസ്ഥനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഷണവിവരം പോലീസ് …

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; രണ്ട് യുവാക്കള്‍ മരിച്ചു Read More »

വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക വൈദ്യുതിനിയന്ത്രണം ന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള സമയങ്ങളില്‍ വൈദ്യുതി തടസപ്പെട്ടേക്കും. വൈകിട്ട് ഏഴ് മണിമുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഭാഗികമായി തടസപ്പെടാനാണ് സാധ്യത. ഇന്നലെ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു. ദേശീയതലത്തില്‍ വൈദ്യുതിയുടെ കുറവ് ഉണ്ടായതാണ് കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. 600 മുതല്‍ 700 മെഗാവാട്ടിന്റെ കുറവ് പീക്ക് സമയങ്ങളില്‍ കേരളത്തില്‍ ഉണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി …

വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക വൈദ്യുതിനിയന്ത്രണം ന Read More »

400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി ഈസ്റ്റ് പോലീസ്

തൃശൂർ : തൂഫാൻ ദി നാർക്കോ ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ തൃശൂർ ദിവാൻജിമൂല ബസ്റ്റോപ്പ് പരിസരത്തു നടത്തിയ പരിശോധനയിലാണ് 400 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പൂത്തോൾ സ്വദേശിയായ തൈവളപ്പിൽ വീട്ടിൽ ഷമീർ (46), കൊക്കാല സ്വദേശിയാ പോക്കാകില്ലത്തുവീട്ടിൽ നിജി (40) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തു. സബ് ഇൻസ്പെക്ടർ സദാശിവൻ ൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ സിവിൽപോലീസ് ഓഫീസർമാരായ ലിയോപോൾ, വിമിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

പാലക്കാട് ഡിവിഷൻ വിഭജനം: പ്രത്യേക നിയമസഭാ സമ്മേളനം പ്രമേയം പാസാക്കണം- വി എം സുധീരൻ.

തൃശൂർ : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ കേരളത്തോട് കേന്ദ്രം നടത്തിയിരിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു.പാലക്കാട് ഡിവിഷൻ വിഭജനത്തിനെതിരെ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് പ്രമേയം പാസാക്കണമെന്നും കൂടാതെ എല്ലാ എംഎൽഎമാരും സർവ്വകക്ഷി നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തണം.പാലക്കാട് ഡിവിഷനിൽ നിന്ന് വലിയ വരുമാനമുള്ള മംഗലാപുരം മേഖലയെ ഒഴിവാക്കിയത് കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കും.  …

പാലക്കാട് ഡിവിഷൻ വിഭജനം: പ്രത്യേക നിയമസഭാ സമ്മേളനം പ്രമേയം പാസാക്കണം- വി എം സുധീരൻ. Read More »

അമല ലബോറട്ടറിക്ക് എൻ.എ.ബി.എൽ അംഗീകാരം

തൃശൂർ : അമല മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക്‌ 519 ടെസ്റ്റുകൾക്കുഉള്ള അംഗീകാരം നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറിസിൽ നിന്നും ലഭിച്ചു. കേരളത്തിൽ അപൂർവ്വo ലബോറട്ടറികൾക്ക് മാത്രമാണ് ഇത്രയും ടെസ്റ്റുകൾക്കുള്ള അംഗീകാരം ലഭിച്ചിട്ടുള്ളത്.  അംഗീകാര സമർപ്പണം കേരള ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നടത്തി. എം.എൽ.എ  സേവ്യാർ ചിറ്റിലപ്പിള്ളി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജെ ദേവസി,ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ എന്നിവർ പങ്കെടുത്തു.

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് കുഴഞ്ഞുവീണു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് തെരുവുയുദ്ധം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു. സെക്രട്ടറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍ എസ്എഫ്ഐI പ്രവര്‍ത്തകര്‍ ഫ്ളക്സ് ഉയര്‍ത്തി. മന്ത്രിമാരുടെ ചിത്രം പതിച്ച വാഴപിണ്ടി സെക്രട്ടറിയേറ്റ് പരിസരത്തേക്ക് വലിച്ചെറിഞ്ഞു.

കൈക്കൂലിക്കേസില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: ഭൂമിക്ക് പട്ടയം ലഭ്യമാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. സനീഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരിക്കെ താണിക്കുടം സ്വദേശി ദേവേന്ദ്രന്റെ പട്ടയം ശരിയാക്കി നല്‍കാന്‍  5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് 15 വര്‍ഷമായി ദേവേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരുന്നില്ല. ഇതോടെയാണ് താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കെപിസിസി സെക്രട്ടറി …

കൈക്കൂലിക്കേസില്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ കേസെടുക്കാന്‍ ഉത്തരവ് Read More »

ദേശീയപാത ടോള്‍ തട്ടിപ്പ്: രാജ്യവ്യാപകമായി ഇഡിയുടെ റെയ്ഡ്

ന്യൂഡല്‍ഹി: നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോള്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു, മധ്യപ്രദേശ്, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളിലെ 14 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ  ലഖ്നൗ സോണല്‍ ഓഫീസിന്റെ  നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച പ്രത്യേക സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് വ്യാജ ടോള്‍ രസീതുകള്‍ സൃഷ്ടിച്ചാണ് പ്രതികള്‍ വന്‍ തട്ടിപ്പ് നടത്തിയത്. ടോള്‍ …

ദേശീയപാത ടോള്‍ തട്ടിപ്പ്: രാജ്യവ്യാപകമായി ഇഡിയുടെ റെയ്ഡ് Read More »

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈല്‍ പതിച്ച് 2 മരണം

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും സംഘര്‍ഷം. ഇറാനിലെ ബന്ദര്‍ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളില്‍ അമേരിക്കന്‍ ആക്രമണം. വിവാഹചടങ്ങില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഇറാന്‍ അറിയിച്ചു. മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി …

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈല്‍ പതിച്ച് 2 മരണം Read More »

ചെക്ക് കേസ്; മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് തടവ്

മുംബൈ: ചെക്ക് കേസില്‍ പ്രതിയായ മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവും 5.3 കോടി രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായിയുടെ പരാതിയുള്‍പ്പെടെ നാല് കേസുകളിലാണ് മാണി സി. കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മുംബൈ ബോറിവില്ലി കോടതിയുടെതാണ് ഉത്തരവ്.ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.