Newsskerala

Jimon Paul

ക്ഷേത്രകാര്യങ്ങളിൽ അമിത ഇടപെടൽ കോടതിക്കെതിരെ മന്ത്രി കെ. മുരളീധരൻ

തൃശ്ശൂർ: ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങളിലും ആചാരപരമായ വിഷയങ്ങളിലും കോടതികൾ നടത്തുന്ന അമിതമായ ഇടപെടലുകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ. എല്ലാ കാര്യങ്ങളിലും കോടതികൾ ഇടപെടുന്ന സാഹചര്യം പുനഃപരിശോധിക്കേണ്ട സമയമായെന്നും, ഇത്തരത്തിലുള്ള ഇടപെടലുകൾ ദേവസ്വം ബോർഡുകളുടെയും ഭക്തജനങ്ങളുടെയും പങ്ക് പരിമിതപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂർ വടക്കുനാഥക്ഷേത്രം പടിഞ്ഞാറെ നടയിൽ പുതിയ അൽ മരം നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി . ശബരിമലയിലെ നിലവിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രധാന വിമർശനം. ശബരിമലയിൽ അവിടെയുള്ള ദേവസ്വം ബോർഡിനോ സർക്കാരിനോ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള …

ക്ഷേത്രകാര്യങ്ങളിൽ അമിത ഇടപെടൽ കോടതിക്കെതിരെ മന്ത്രി കെ. മുരളീധരൻ Read More »

പ്രിയദർശിനിയോട് തോറ്റ് അവസാനത്തെ ഓട്ടവും ചീനിക്കാസ് നിർത്തി

തൃശൂര്‍: റീത്ത് വച്ച് അവസാനത്തെ ഓട്ടവും പൂര്‍ത്തിയാക്കി ചീനിക്കാസ് ബസിന്‍റെ അന്തര്‍സംസ്ഥാന സര്‍വീസ് അവസാനിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി കാനനപാതയിലൂടെയുള്ള ചാലക്കുടി – വാല്‍പ്പാറ സര്‍വീസാണ് നിലച്ചത്. 62 വര്‍ഷക്കാലമായി ഇതുവഴിയുള്ള ഈ പെര്‍മിറ്റ് 2018 മുതലാണ് ചീനിക്കാസ് ഗ്രൂപ്പ് ഏറ്റെടുത്തത്. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് വന്നതാണ് ചീനിക്കാസ് ഗ്രൂപ്പിന് വിനയായത്. ചീനിക്കാസ് ഗ്രൂപ്പിന്‍റെ രണ്ട് ബസുകളാണ് ഇതുവഴി സര്‍വീസ് നടത്തിയിരുന്നത്.കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര ആരംഭിച്ചതോടെയുണ്ടായ സാമ്പത്തിക ബാധ്യത സര്‍വീസിന്‍റെ താളംതെറ്റിച്ചു. രാവിലെ 6.45ന് ചാലക്കുടിയില്‍ …

പ്രിയദർശിനിയോട് തോറ്റ് അവസാനത്തെ ഓട്ടവും ചീനിക്കാസ് നിർത്തി Read More »

വാനമ്പാടിക്ക് വിട

മൈസൂരു: . സംഗീതലോകത്തെ ചക്രവര്‍ത്തിനി എസ്.ജാനകിയ്ക്ക് കണ്ണീരോടെ വിട.മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.മൈസൂരു മഹാരാജ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം, കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ   പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പേരക്കുട്ടി അപ്‌സര അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു. തെലുങ്ക് ബ്രാഹ്‌മണ ആചാരപ്രകാരമായിരുന്നു സംസ്‌കാരം. രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഫിഫ ലോകകപ്പ്; അര്‍ജന്റീനയും, ഇംഗ്ലണ്ടും സെമിയില്‍

കന്‍സാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ  സെമിഫൈനലില്‍ അര്‍ജന്റീനയും, ഇംഗ്ലണ്ടും ഏറ്റുമുട്ടും.  ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന സെമിയില്‍ കടന്നത്. മയാമിയില്‍ നടന്ന മത്സരത്തില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ  ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം നേടിയത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശൂർ : ചിയ്യാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണ് തീ പിടിച്ചത്. ആളപായമില്ല; ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി

വാനമ്പാടി വിടവാങ്ങി

ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന മലയാളികളുടെ ഭാവരാജ്ഞിക്ക് 88 വയസ്സായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച സിസ്ല ജാനകി കർണാടകയിലെ മൈസൂരിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ആലാപന രംഗത്ത് അരങ്ങേറ്റംകുറിച്ച അവ ർ,പിന്നീട് മലയാളം, തമിഴ്,കർണാടക,തെലുങ്ക്,ഹിന്ദി,ബംഗാളി,മറാഠിതുടങ്ങി പതിനേഴു ഭാഷകളിലായി നാല്പത്തെണ്ണായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു .തളിരിട്ട കിനാക്കൾ തൻ, സന്ധ്യേ കണ്ണീ രിലെന്തേ സന്ധ്യേ ,മിഴിയോരം നനഞ്ഞൊഴുകും,നാഥാ നീവരും കാലൊച്ച കേൾക്കുവാൻ, മൗനമേ നിറയും മൗനമേ, തളിരിട്ട കിനാക്കൾ തൻ, താമരക്കുമ്പിളലല്ലോ മമ ഹൃദയം, …

വാനമ്പാടി വിടവാങ്ങി Read More »

ബെല്‍ജിയത്തെ തോല്‍പിച്ച് സ്‌പെയിന്‍ സെമിയില്‍

ലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആവേശജനകമായ മത്സരത്തില്‍  ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍ സെമിഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ജയം സ്വന്തമാക്കിയത്. സെമി ഫൈനലില്‍ യൂറേപ്യന്‍ കരുത്തരായ ഫ്രാന്‍സാണ് സ്‌പെയിനിനെ കാത്തിരിക്കുന്ന എതിരാളികള്‍. പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മിഖായേല്‍ മെറിനോയാണ് വിജയതാരം.

കള്ളാടി മണ്ണിടിച്ചില്‍: ഇന്നും തെരച്ചില്‍ തുടരും, ഇനി കണ്ടെത്താനുളളത് ഒരാളെ

കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാതിരുന്നത്. വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ  മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

അമല നഴ്സിംഗ് കോളേജിന് എസ്. എൻ. എ ട്രോഫി .

തൃശൂർ : സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ തൃശ്ശൂർ, പാലക്കാട് ഉൾപ്പെടുന്ന നോർത്ത് ഈസ്റ്റ് സോണൽ മത്സരങ്ങളിൽ അമല നഴ്സിംഗ് കോളേജ് ഓവറോൾ ചാമ്പ്യന്മാരായി. ജൂലൈ 8,9 തീയതികളിൽ അമല ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ. അമല നഴ്സിംഗ് കോളേജ് പ്രിൻസിപ്പലും ആരോഗ്യ സർവകലാശാല നഴ്സിംഗ് ഡീനുമായ പ്രൊഫ. ഡോ. രാജി രഘുനാഥ് ട്രോഫി വിതരണം ചെയ്തു.

പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഒന്നര വയസുകാരന്‍ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഒന്നര വയസുകാരന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്ന് ഉച്ചയോടെ രക്തസമ്മര്‍ദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. നാലു ദിവസം മുന്‍പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് …

പയ്യന്നൂരില്‍ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഒന്നര വയസുകാരന്‍ മരിച്ചു Read More »

കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് 4 മരണം

കണ്ണൂര്‍: ചാലോട് സുഹൃത്തുക്കള്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു. കുംഭം കുന്നുമ്മല്‍ മടപ്പുരയ്ക്ക് സമീപം കണ്ണൂര്‍-മട്ടന്നൂര്‍ അന്തസ്സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി 11:10-ഓടെയായിരുന്നു അപകടം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഷാന്‍, റിസ്വാന്‍, പരംഛേത്രി, ഹര്‍ഷ് എന്നിവരാണ് മരിച്ചത്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ബാക്കിയുള്ളവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളുമാണെന്നാണ് പ്രാഥമിക വിവരം.

തൃശൂരിൽ ഓറഞ്ച് അലർട്ട്

തൃശൂർ : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫിഫ ലോകകപ്പ്: ഫ്രാന്‍സ് സെമിയില്‍

ബോസ്റ്റണ്‍: കപ്പിത്താന്‍ കിലിയന്‍ എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട കീഴടക്കിയത്. കിലിയന്‍ എംബാപ്പെ (60′), ഒസ്മാന്‍ ഡെംബെലെ (66′) എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. 2022 ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇതേ സ്‌കോറിനായിരുന്നു (2-0) ഫ്രാന്‍സിന്റെ വിജയം. ഈ തോല്‍വിയോടെ മൊറോക്കോയുടെ രാജ്യാന്തര ഫുട്ബാളിലെ 34 മത്സരങ്ങള്‍ …

ഫിഫ ലോകകപ്പ്: ഫ്രാന്‍സ് സെമിയില്‍ Read More »

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ  പേരിലുള്ള മൂന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപമാണ് ഇഡി മരവിപ്പിച്ചത്. ചാര്‍ട്ടഡ് വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപയാണ് അക്കൗണ്ടിലുള്ളത്. 2023 ഏപ്രിലിനും 2026 ജൂണിനും ഇടയില്‍ പാര്‍ട്ടിയുടെ അക്കൗണ്ടുകളില്‍നിന്ന് ഏകദേശം 160 കോടി രൂപ ‘കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’എന്ന കമ്പനിയിലേക്കും അതിന്റെ  അനുബന്ധ സ്ഥാപനങ്ങളിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തി. …

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു Read More »

കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍

തിരുവനന്തപുരം: കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍. ഓണ്‍ലൈനായുള്ള ഫയല്‍ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം. അയാപ്സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെല്‍ട്രോണിന്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് തകരാറിലായത്. വെബ്സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ കെല്‍ട്രോണ്‍ ലഭ്യമാക്കി.പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രത്യേക പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്.

വയനാട് മണ്ണിടിച്ചില്‍: മരണസംഖ്യ ആറായി

കല്‍പ്പറ്റ: വയനാട് കള്ളാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്ന് 3 പേരുടെ മൃതദേഹം കണ്ടെത്തി. ഇനി മൂന്ന് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇവിടെ മഴ ശക്തമായി പെയ്യുന്നുണ്ട്. രാവിലെ മണ്ണ് കൂടിക്കിടക്കുന്ന ഭാഗത്ത് നിന്നാണ് ആദ്യം മൃതദേഹം കിട്ടിയത്. മീനാക്ഷിപാലത്തിന് സമീപം പുഴയില്‍ ബസ് കുടുങ്ങിക്കിടക്കുന്ന ഭാഗത്തു നിന്നാണ് ഏറെ പണിപ്പെട്ട് രണ്ടാമത്തെ മൃതദേഹം ഇന്ന് കണ്ടെടുത്തത്. ബസ് ഇന്നലെ രാത്രി പുറത്തെടുത്തിരുന്നു. നാല് സോണുകളിലാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ന് കൂടുതല്‍ വിപുലമായി തിരച്ചില്‍ നടത്തുന്നുണ്ട്്. …

വയനാട് മണ്ണിടിച്ചില്‍: മരണസംഖ്യ ആറായി Read More »

ഇറാനിലെ 80 കേന്ദ്രങ്ങളില്‍ വന്‍ യുഎസ് ആക്രമണം

ടെഹ്റാന്‍ : ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കുനേരേയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലര്‍ച്ചെ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന …

ഇറാനിലെ 80 കേന്ദ്രങ്ങളില്‍ വന്‍ യുഎസ് ആക്രമണം Read More »

ഓണം ബംബർ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി

തിരുവനന്തപുരം : ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു;അധികജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂര്‍ ജില്ലയിലെ പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. നിലവില്‍ (ജൂണ്‍ 8, രാവിലെ 10.30) 27.6 അടിയിലെത്തിയ ജലനിരപ്പ് 28 അടിയില്‍ അധികരിക്കുമ്പോള്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്. ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്കും എത്തിച്ചേരുന്നതിനാല്‍ …

പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്നു;അധികജലം പുറത്തേക്കൊഴുക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം Read More »