Newsskerala

Jimon Paul

കര്‍ണാടകയില്‍വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് മൂന്ന് വയസുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിലെ ഇന്ദിരാനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കുണ്ടായ സംഭവത്തില്‍ മല്ലികാര്‍ജുന്‍ (35), ഭാര്യ നാഗവേണി (28), മകന്‍ സന്തോഷ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്.

പൂനെ  മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍

പൂനൈ :  മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തൃശൂരിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശൂര്‍ ജില്ലയില്‍ ചില താലൂക്കുകളിൽ ശക്തമായ മഴ തുടരുന്നതിനാലും ചില സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ക്യാമ്പുകൾ തുടരുന്ന സാഹചര്യത്തിലും വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി, തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, നഴ്സറികള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, CBSC, ICSE സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍, ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 03.08.2026 തീയതി , തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷന്‍ 30(2) (xxix) പ്രകാരം ഇതിനാല്‍ ഉത്തരവാകുന്നു.

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 2) ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30, 34 പ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. റെസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം …

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Read More »

റെഡ് അലർട്ട്: തൃശ്ശൂർ സൂവോളജിക്കൽ പാർക്കിന് നാളെ അവധി

തൃശൂർ : കനത്ത മഴയെത്തുടർന്ന് പുത്തൂരിലുള്ള തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് നാളെ പ്രവർത്തിക്കില്ല. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് പാർക്കിന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചെതെന്ന് തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് ഡയറക്ടർ അറിയിച്ചു.

അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനമില്ല

തൃശൂർ : കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും, ശക്തമായ കാറ്റ് ഉളളതിനാലും സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് (ആഗസ്റ്റ് 1) അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

വാണിജ്യ എല്‍പിജി സിലിണ്ടറിന് 200 രൂപയിലേറെ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ സിലിണ്ടറിന് 202 രൂപയുടെ കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2728 രൂപയായി. കൊല്‍ക്കത്തയില്‍ 2872 രൂപയാണ് പുതിയ വില. വാണിജ്യ എല്‍പിജി സിലിണ്ടറിന് വില കുറച്ചത് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമാകും. തുടര്‍ച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന് രാജ്യത്ത് വില കുറയ്ക്കുന്നത്.

സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴ; 4 മരണം,തൃശൂരില്‍ റെഡ് അലേര്‍ട്ട്

തൃശൂര്‍; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി അടൂര്‍മലയില്‍ ഉരുള്‍പൊട്ടി വയോധിക മരിച്ചു. ഭര്‍ത്താവും മാതാവും രക്ഷപ്പെട്ടു. തൃശൂരിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. അടൂര്‍മല സ്വദേശി രവിയുടെ ഭാര്യയാണ് മരിച്ച സുമതി. 500 അടിയോളം താഴ്ചയില്‍ …

സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴ; 4 മരണം,തൃശൂരില്‍ റെഡ് അലേര്‍ട്ട് Read More »

സുഗതന്റെ അവധി അപേക്ഷ; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയില്‍ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തല്‍. സുഗതന്‍ നല്‍കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗണ്‍സിലിന് പരിഗണിക്കാമെന്ന് നിര്‍ദ്ദേശിച്ചത് തദേശവകുപ്പ് ആണ്. ഇതുകൂടി ഉള്‍പ്പെടുത്തി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കത്ത് നല്‍കുകയായിരുന്നു. തദ്ദേശ വകുപ്പിന്റെ അഭിപ്രായം ആഭ്യന്തരവകുപ്പിന്റെ ഭാഗമാക്കിയതില്‍ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം

തൃശൂരിൽ നാളെ ഓറഞ്ച് അലർട്ട്

തൃശൂർ : കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശ്ശൂർ ജില്ലയിൽ നാളെ  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ (Very Heavy Rainfall) കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്._

തിരുവനന്തപുരം കൗണ്‍സില്‍ യോഗം: സുഗതന്റെ പാസാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്്് 6 മാസത്തേക്കാണ് അവധി. രണ്ട് സ്വതന്ത്രര്‍ അവധി അപേക്ഷയെ പിന്തുണച്ചതോടെ സുഗതന്‍ അയോഗ്യത മറികടന്നു. മേയറടക്കം 51 പേര്‍ പിന്തുണച്ചു. തീരുമാനത്തിനെതിരെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലും

തിരുവനന്തപുരം: അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിനായി പ്രാഥമിക പ്രോട്ടോക്കോള്‍ പുറത്തിറക്കി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദേശം നടപ്പിലാക്കും. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്.തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ -ഷെല്‍ട്ടര്‍ ലൈസന്‍സ് നല്‍കും. തെരുവുനായ്ക്കള്‍ക്ക് …

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലും Read More »

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പിന്നില്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാസംഘം

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി എസ്ഐടി. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ സംഘത്തലവന് കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇയാള്‍ വയനാട് സ്വദേശിയാണ്. വയനാട് സ്വദേശി വിവിധ കേസുകളില്‍ പങ്കാളി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇയാളെ പ്രതികൂടാന്‍ അന്വേഷണ സംഘം വലവിരിച്ചുകഴിഞ്ഞു. പ്രതികളായ അധ്യാപികമാര്‍ക്ക് എംഡിഎംഎ മാഫിയാ തലവനുമായി നേരിട്ട് ബന്ധമുണ്ടെന്നു പൊലീസ് കണ്ടെത്തി. അതേസമയം, കേസില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. നാലംഗ സമിതിയെ അന്വേഷണത്തിനായി …

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പിന്നില്‍ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാസംഘം Read More »

വെമ്പായത്ത് ബാറിലുണ്ടായ സംഘര്‍ഷം; പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു, മരണം 3 ആയി

തിരുവനന്തപുരം വെമ്പായത്ത് ബാറിലുണ്ടായ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തില്‍ മരിച്ച അനീഷ് തന്നെയാണ് പമ്പില്‍ നിന്ന് പെട്രോള്‍ എത്തിച്ച് തീകൊളുത്തിയത്. ബാറില്‍ സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക കുറ്റവും …

വെമ്പായത്ത് ബാറിലുണ്ടായ സംഘര്‍ഷം; പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു, മരണം 3 ആയി Read More »

കൊല്ലത്ത് മദ്യപാനത്തിനിടെ സംഘര്‍ഷം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കടവൂരില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.  തൃക്കടവൂര്‍ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ  മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാല്‍ക്കുളങ്ങര സ്വദേശിയാണ് രാജു. സംഭവത്തില്‍ രണ്ടാം പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി ശ്യാം കുമാര്‍ ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.

കൊല്‍ക്കത്തയില്‍ ഇന്ത്യ-ബ്രസീല്‍ പോരാട്ടം, മത്സരം ഒക്ടോബര്‍ മൂന്നിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ടീമുമായി സൗഹൃമത്സരം കളിക്കാന്‍ ബ്രസീല്‍. ഈ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ടീം സൗഹൃദമത്സരം കളിക്കുമെന്ന് ഇരുരാജ്യങ്ങളിലെയും ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഔദ്യോഗികമായി അറിയിച്ചു. കൊല്‍ക്കത്തയില്‍വെച്ചാണ് മത്സരം നടക്കുക. ഒക്ടോബര്‍ മൂന്നിനാണ് മത്സരം നടക്കുക.

സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് ഹൈക്കോടതി തള്ളി; എഡിജിപി ശ്രീജിത്തിന് തിരിച്ചടി

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തില്‍ എഡിജിപി എസ്. ശ്രീജിത്തിന് തിരിച്ചടി. ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ ജസ്റ്റീസ് ബദറുദ്ദിന്‍ രൂക്ഷമായി വിമര്‍ശിച്ചു. ശ്രീജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഒരുമിച്ച് ഇരുത്തി കേട്ടത് ശരിയായ നടപടിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണ വിധേയന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായതിനാല്‍ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും …

സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് ഹൈക്കോടതി തള്ളി; എഡിജിപി ശ്രീജിത്തിന് തിരിച്ചടി Read More »

ഇറാനില്‍ യു.എസ്. വ്യോമാക്രമണം

ടെഹ്‌റാന്‍: അമേരിക്കന്‍ സൈന്യം ഇറാനില്‍ വ്യോമാക്രമണം നടത്തി. ജോര്‍ദാനിലെ അമേരിക്കന്‍ താവളം ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് പ്രത്യാക്രമണം. നയതന്ത്രചര്‍ച്ചകള്‍ക്ക് അവസരമൊരുക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച ബോംബാക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനുശേഷമുള്ള ആദ്യ അമേരിക്കന്‍ ആക്രമണമാണിത്.പശ്ചിമേഷ്യയില്‍ യു.എസ് സൈന്യത്തിനുനേരെ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണ ശ്രമത്തിനുള്ള ശക്തമായ മറുപടിയാണ് ഈ വ്യോമാക്രമണങ്ങളെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചതെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.ഇറാന്റെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി …

ഇറാനില്‍ യു.എസ്. വ്യോമാക്രമണം Read More »

പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്്‌സി) ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയത് സിപിഎം അനുകൂലിയായ ഒന്നാം റാങ്കുകാരന്‍ എഴുതാത്ത ചോദ്യങ്ങളെന്നാണ് വിവരം. എല്ലാ ചോദ്യങ്ങളുടെയും മാര്‍ക്ക് പരിഗണിച്ചാല്‍ ഒന്നാം റാങ്കുകാരന്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കില്ല.മൂല്യനിര്‍ണയം നടത്താതിരുന്നതോടെ മറ്റുള്ളവരുടെ 50 ലേറെ മാര്‍ക്ക് നഷ്ടമായി. മൂല്യനിര്‍ണയം ഒഴിവാക്കിയതിന്റെ ഗുണം കിട്ടിയത് ഒന്നാം റാങ്കുകാരന് മാത്രമാണ്. ഒന്നാം റാങ്ക് നേടിയത് സിപിഎം അനുകൂലിയെന്നാണ് പുറത്ത് വരുന്ന ഗുരുതരമായ വിവരം. …

പിഎസ്സി ആസൂത്രണ ബോര്‍ഡ് പരീക്ഷ; നടന്നത് ആസൂത്രിത അട്ടിമറി Read More »